Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം സത്യം ജഗത് മിഥ്യ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 28, 2019, 05:11 am IST
inSamskriti

ശ്ലോകം 20

ബ്രഹ്മ സത്യം ജഗന്‍ മിഥ്യേത്യേവംരൂപോ വിനിശ്ചിയഃ

സോ/യം നിത്യാനിത്യവസ്തവിവേകഃ സമുദാഹൃതഃ

ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് ഉറപ്പിക്കണം. ഇതിനെയാണ് നിത്യാനിത്യ വസ്തുവിവേകം എന്ന് പറയുന്നത്.മൂന്ന് കാലത്തിലും ഒരു മാറ്റവുമില്ലാതെയിരിക്കുന്നതാണ് സത്യം. ‘കാലത്രയേപി തിഷ്ഠതി’ എന്നോ ‘ത്രികാല അബാധിത വസ്തു ‘എന്നോ പറയാം. ഭൂതകാലത്തും വര്‍ത്തമാനകാലത്തും ഭാവികാലത്തും ഒരു മാറ്റവുമില്ലാത്തത്. ബ്രഹ്മം മാത്രമാണ് സത്യം.

ബൃഹത്വാത്, ബൃഹത്തമ ത്താത്, ബൃംഹ്മ ത്വാത് ബ്രഹ്മം, വലുതായിരിക്കുന്നതു കൊണ്ട്, വലുതിലും വലുതായിരിക്കുന്നതു കൊണ്ട്, എങ്ങും വര്‍ദ്ധിച്ച് നിറഞ്ഞിരിക്കുന്നതു കൊണ്ട് ബ്രഹ്മം. എങ്ങും നിറഞ്ഞ് എല്ലാറ്റിന്റെയും ആധാരമായി ഏറ്റവും വലുതായിരിക്കുന്നതിനെയാണ് ബ്രഹ്മം എന്ന് വിളിക്കുന്നത്. ഇതിനൊരിക്കലും ഒരു തരത്തിലുള്ള മാറ്റമില്ല.  എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ജഗത്ത്. ഇത് ഉണ്ടായി നിലനിന്ന് നശിക്കുന്നതാണ്. ‘ജായതി, ഗച്ഛതി, തിഷ്ഠതി ഇതി ജഗത്ത്’. ഉണ്ടായ എന്തും ഇല്ലാതെയാകും. ഉണ്ടാകലും നശിക്കുന്നതിനും ഇടയില്‍ അതിന് നിലനില്‍പ്പുണ്ട്. എന്നാല്‍ ഇത് വെറും തോന്നലാണ്. ഒരു നിശ്ചിത കാലം മുമ്പ് ഇല്ലാതിരുന്നത് ഭാവിയില്‍ ഇല്ലാത്തത് എങ്ങനെ ഇപ്പോള്‍ ഉണ്ടാകും. ഇനി അത് ഉണ്ടെന്ന് പറഞ്ഞാല്‍ അത് തോന്നലാണ്. ഉള്ളതുപോലെ തോന്നിക്കുന്നതിനെയാണ് മിഥ്യ എന്ന് പറയുന്നത്.വാസ്തവത്തില്‍ ഉണ്‍മയില്ലാത്തത് അതിനെയാണ് മിഥ്യ എന്നു വിളിക്കുന്നത്.ഈ ജഗത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്. അതിന് സ്ഥിരമായ ഉണ്‍മയില്ല.അതുകൊണ്ടാണ് ജഗത്തിനെ മിഥ്യയെന്ന് ഉറപ്പിക്കേണ്ടത്. ഇങ്ങനെ സത്യ വസ്തുവായ ബ്രഹ്മത്തേയും മിഥ്യയായ ജഗത്തിനേയും വേര്‍തിരിച്ച് അറിയുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.

ശ്ലോകം 21

തദ് വൈരാഗ്യം ജിഹാസാ യാ ദര്‍ശന ശ്രവണാദിഭിഃ

ദേഹാദി ബ്രഹ്മപര്യന്തേ ഹ്യനിത്യേ ഭോഗ്യവസ്തുനി

കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വയേയും ദേഹം മുതല്‍ ബ്രഹ്മം വരെയുള്ള അനിത്യങ്ങളായ സകല ഭോഗ്യവസ്തുക്കളേയും വെടിയാനുള്ള കഴിവാണ് വൈരാഗ്യം.  ചില പാഠങ്ങളില്‍ ‘ജിഹാസാ ‘ എന്നതിന് പകരം ‘ജുഗുപ്‌സാ’എന്നാണ്. ജിഹാസാ എന്നാല്‍ വെടിയല്‍. ജുഗുപ്‌സാ എന്നാല്‍ അറപ്പും വെറുപ്പും ഉണ്ടാക്കുക. സുഖഭോഗവസ്തുക്കളൊക്കെ അനിത്യമാണെന്നറിഞ്ഞ് അവയെ അറപ്പോടെ തള്ളുക. സുഖാനുഭവങ്ങള്‍ക്ക് അനുകൂലങ്ങളായ സാഹചര്യങ്ങളേയോ ബാഹ്യവിഷയങ്ങളേയോ ഉപേക്ഷിക്കുന്നതല്ല വൈരാഗ്യം.ബാഹ്യ വിഷയങ്ങളുടെ പുറകെ പായാതെ മനസ്സ് സ്വസ്ഥമായി ഇരിക്കുകയാണ് വേണ്ടത്. വിവേക വിചാരത്തെ തുടര്‍ന്ന് വിഷയ ഭോഗങ്ങളില്‍ ഇത്രയൊക്കേ ഉള്ളൂ എന്ന് ബോധിക്കലാണ് വൈരാഗ്യം അഥവാ വിരക്തി.  മനസ്സ് കാമ്യ വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് മൂന്ന് കാര്യങ്ങളുണ്ടെന്ന് തോന്നുമ്പോഴാണ്.–

1. സത്യത്വം വിഷയങ്ങള്‍ സത്യമാണെന്ന തോന്നല്‍.

2. നിത്യത്വം  വിഷയങ്ങള്‍ ശാശ്വതമാണെന്ന വിചാരം.

3. സമാഹിതത്വം  സുഖേച്ഛയെ തൃപ്തിപ്പെടുത്താനുള്ള കഴിവ് വിഷയങ്ങള്‍ക്ക് ഉണ്ടെന്ന വിശ്വാസം. 

എന്നാല്‍ ഇന്ദ്രിയ വിഷയങ്ങള്‍ക്കൊന്നിനും സത്യത്വമില്ലെന്നും അവ ക്ഷണികമാണെന്നും അറിയണം. എന്നും എപ്പോഴും സുഖം നല്‍കാന്‍ അവയ്‌ക്ക് കഴിയില്ല. പോരാത്തതിന് വിഷയങ്ങള്‍ക്ക് പുറകെ പോകുന്നത് ദു:ഖത്തിന് കാരണമാകും. ഇങ്ങനെ അറിയണമെങ്കില്‍ വിവേകം വേണം. വിവേകത്തോടെ വിചാരം ചെയ്താല്‍ വിഷയങ്ങളില്‍ ആസക്തിയുണ്ടാകില്ല. നമ്മുടെ ശരീരം ഉള്‍പ്പടെ എല്ലാ ശരീരങ്ങളും മലമൂത്രങ്ങളും ചോരയും ചലവുമൊക്കെ നിറഞ്ഞതാണെന്നും മനസ്സിലാക്കണം. നിന്ദ്യമായ വസ്തുക്കള്‍ ഭംഗിയായി തോല് കൊണ്ട് പൊതിഞ്ഞുവച്ച പൊതിയാണിത് എന്ന് ബോധ്യം വന്നാല്‍ ശരീരത്തോടുള്ള ആസക്തിയും അഭിമാനവും കുറയും.  ഇതിന്റെ ഓരോ ദ്വാരത്തിലൂടെയും (നവ ദ്വാരങ്ങള്‍ ) പുറത്തു വരുന്നവ എത്രയോ നികൃഷ്ടം. ചെവിക്കായം, കണ്ണിലെ പീള, മൂക്കള, തുപ്പല്‍, വിയര്‍പ്പ്, മൂത്രം, മലം, ചോര, ചലം ഇവയില്‍ ഏതാണ് നല്ലത്. എല്ലാം നമുക്ക് തന്നെ അറപ്പ് ഉണ്ടാക്കുന്നവയാണ്. ഇവയെക്കുറിച്ച് വേണ്ട പോലെ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ വൈരാഗ്യം തന്നെ വരും. നമ്മുടെ ശരീരം തന്നെ നമുക്ക് അസഹ്യമാണ് അപ്പോള്‍ മറ്റുള്ളവരുടേത് പറയണോ. പിന്നെയെങ്ങനെ അവ ഭോഗവസ്തുവാകും. അവയില്‍ നിന്ന് കിട്ടുന്ന അനിത്യ സുഖങ്ങള്‍ക്ക് പിന്നാലെ പോകാതെ മനസ്സിനെ ഉത്കൃഷ്ടമായതിലേക്ക് ഉറപ്പിക്കാന്‍ വൈരാഗ്യം സഹായിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.