ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയിലുള്ള ജെ.കെ. ലോണ്‍ ആശുപത്രിയില്‍ 24 ദിവസങ്ങള്‍കൊണ്ട് മരിച്ചത് എഴുപത്തിയേഴ് കുട്ടികള്‍. അതേസമയം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 10 നവജാത ശിശുക്കളാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്. ശിശുമരണ നിരക്ക് കൂടുന്നത്തിനു കാരണം ചികിത്സ പിഴവാണെന്നാണ് ആക്ഷേപം.
ഒരു ദിവസം മാത്രം പ്രായമുള്ള അഞ്ച് നവജാത ശിശുകളാണ് ഡിസംബര്‍ 23,24 തീയതികളില്‍ മരണപ്പെട്ടത്. ഇതില്‍ ഇരുപത്തിമൂന്നാം തീയതിമാത്രം മരിച്ചത് ആറുക്കുട്ടികളാണ്. 24ന് നാലുക്കുട്ടികളും മരിച്ചു. കുട്ടിക്കളുടെ അസ്വാഭാവിക മാരണത്തെ തുടര്‍ന്ന് ആശുപത്രി കഴിഞ്ഞ ദിവസം അന്വേഷണകമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി വിലയിരുത്തല്‍ പ്രകാരം ഉപകരണങ്ങള്‍ക്കൊ ചികിത്സക്കൊ യാതൊരു രീതിയിലുള്ള പിഴവും സംഭവിച്ചിട്ടില്ലെന്നാണ് വാദം. ശിശുക്കളുടെ തലച്ചോറിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്ത ഹൈപ്പോക്സിക്-ഇസ്‌കെമിക് എന്‍സെഫലോപ്പതി എന്ന രോഗമാണ് കുട്ടികള്‍ മരണപ്പെടാന്‍ കാരണമായത്.
ഇത്തരത്തില്‍ കടുത്ത ന്യുമോണിയ ബാധിച്ച് ഡിസംബര്‍ 23 ന് അഞ്ച് മാസം പ്രായമുള്ള കുട്ടി മരിച്ചുവെന്നും ഏഴ് വയസുകാരന്‍ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം മൂലം മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ രോഗം മൂര്‍ച്ചിക്കുമ്പോഴാണ് ആശുപത്രിയില്‍ എത്തിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എച്ച് എല്‍ മീണ പറഞ്ഞു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് കനത പ്രതിക്ഷേധമാണ് ഉയന്നത്.
















