Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

അനധികൃത മെക്സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു, ട്രം‌പിന്റെ കർശന നിയമം കുടിയേറ്റക്കാർക്ക് വിനയാകുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Dec 24, 2019, 01:35 pm IST
in Marukara

വാഷിംഗ്ടണ്‍: മെക്സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ്  മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന യുഎസ്, ഗ്വാട്ടിമാലന്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അരിസോണയിലെ ട്യൂസണില്‍ നിന്ന് മെക്സിക്കോയിലേക്ക് നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള വിമാനം കഴിഞ്ഞയാഴ്ച മെക്സിക്കോയുടെ മധ്യ നഗരമായ ഗ്വാഡലജാറയില്‍ എത്തിയിരുന്നു. യു എസില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ വരവിനെക്കുറിച്ച് തങ്ങളെ  അറിയിച്ചതായി ഗ്വാഡലജാറയിലെ ഇമിഗ്രേഷന്‍ ഷെല്‍ട്ടര്‍ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പിന്റെ മൂന്നു വര്‍ഷത്തെ ഭരണകാലാവധിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ് നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുകയെന്നത്. 2020-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ട്രം‌പ് അതേ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. എന്തുവില കൊടുത്തും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് ട്രം‌പ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. 

ട്രംപിന്‍റെ കര്‍ശന നിയമവും സമ്മര്‍ദ്ദവും മൂലം അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണം 2019ന്റെ രണ്ടാം പകുതിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു. 

അതിര്‍ത്തിയില്‍ മധ്യ അമേരിക്കക്കാര്‍ കുറവായതിനാല്‍, യുഎസ് ശ്രദ്ധ മെക്സിക്കക്കാര്‍ അനധികൃതമായി കടക്കുകയോ അഭയം തേടുകയോ ചെയ്യുന്നുണ്ടോ എന്നതിലായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 150,000 മെക്സിക്കന്‍ അവിവാഹിതരെ അതിര്‍ത്തിയില്‍ പിടികൂടി. ഇത് മുന്‍ ദശകങ്ങളില്‍ നിന്ന് വളരെ കുറവാണെങ്കിലും യുഎസ് ഇമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന് തലവേദന സൃഷ്ടിക്കാന്‍ ധാരാളമാണെന്നാണ് അധികൃതര്‍ പറയുന്നത്.

നാടുകടത്തുന്നവരെ അപകടകരമായ അതിര്‍ത്തി നഗരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചതായി മെക്സിക്കോ അറിയിച്ചു. യുഎസ് – മെക്സിക്കോ അതിര്‍ത്തിയില്‍ അറസ്റ്റിലായ മെക്സിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതിന് മറുപടിയായാണ് വിമാനങ്ങള്‍ വഴി നാടുകടത്തുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡാറ്റ പ്രകാരം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പിടിക്കപ്പെട്ട കുടിയേറ്റക്കാരില്‍ പകുതിയോളം മെക്സിക്കക്കാരാണ്.

ഒബാമ ഭരണകാലത്ത് ഒരിക്കല്‍ നാടുകടത്തപ്പെട്ടു കഴിഞ്ഞാല്‍ മെക്സിക്കന്‍ കുടിയേറ്റക്കാരെ വീണ്ടും അതിര്‍ത്തി കടന്ന് എത്തുന്നത്  തടയാന്‍ ഈ പ്രോഗ്രാം ഉപയോഗപ്പെട്ടിരുന്നു എന്ന് യുഎസ് ഇമിഗഷ്രേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റിന്റെ (ഐ സി ഇ) മുന്‍ ആക്ടിംഗ് ഡയറക്ടര്‍ ജോണ്‍ സാന്‍ഡ്‌വെഗ് പറഞ്ഞു.  

അരിസോണയില്‍ നിന്ന് മെക്സിക്കന്‍ അതിര്‍ത്തി നഗരമായ ഗ്വാഡലജാരയിലെ നൊഗാലെസിലേക്കുള്ള ബസ് യാത്രയ്‌ക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കും. വരും ആഴ്ചകളില്‍ വിമാന സര്‍‌വ്വീസ് വിപുലപ്പെടുത്തുവാന്‍ കഴിയുമെന്ന് പരസ്യമായി സംസാരിക്കാന്‍ അധികാരമില്ലാത്ത ഡിഎച്ച്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരിയില്‍ സ്ഥിരമായി വിമാനങ്ങള്‍ ആരംഭിക്കുമെന്ന് മെക്സിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിമാന സര്‍‌വ്വീസ് മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വാഡലജാരയ്‌ക്കപ്പുറത്തേക്കും മെക്സിക്കോയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വദേശത്തേക്ക് മടക്കിയയക്കുന്നതുകൊണ്ട് മെക്സിക്കന്‍ പൗരന്മാര്‍ക്ക് അവരവരുടെ കുടുംബവുമായി അടുക്കാന്‍ സാധിക്കുമെന്നും, ഭാവിയില്‍ യുഎസ് അതിര്‍ത്തി കടക്കുന്നതിനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നും ആക്ടിംഗ് ഐസിഇ ഡയറക്ടര്‍ മാറ്റ് ആല്‍ബെന്‍സ് വ്യാഴാഴ്ച രേഖാമൂലം പ്രസ്താവനയില്‍ പറഞ്ഞു.

ട്യൂസണില്‍ നിന്ന് ഗ്വാഡലജാറയിലേക്കുള്ള വിമാനത്തില്‍ വ്യാഴാഴ്ച 150 ഓളം മെക്സിക്കന്‍ പൗരന്മാരെ നാടുകടത്തിയതായി ഐസിഇ അറിയിച്ചു. അടുത്ത കാലത്തായി പ്രധാനമായും മെക്സിക്കക്കാരെ അതിര്‍ത്തി പട്ടണങ്ങളിലേക്കാണ് നാടുകടത്തിയിരുന്നത്. എന്നാല്‍ മുന്‍‌കാലങ്ങളില്‍ ഉള്‍നാടന്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമാണ് നാടുകടത്തിയിരുന്നതെന്നും ഐസിഇ വക്താവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

Kerala

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

India

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.