Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മംഗളൂരു സാധാരണ നിലയിലേക്ക് പോലീസ് ജാഗ്രതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 05:23 pm IST
in Local News

മംഗളൂരു: ദേശീയ പൗര്വത്വഭേദഗതി ബില്ലിനെതിരെ മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധവും കലാപകാരികള്‍ക്കെതിരെയുള്ള പോലീസ് വെടിവയ്‌പ്പും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച മംഗളൂരു, രണ്ടു ദിവസത്തിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നു. വൈകുന്നേരം മൂന്നുമുതല്‍ ആറുവരെയും ഇന്നലെ രാവിലെ ആറുമുതല്‍ മുതല്‍ രാത്രി ഒന്‍പതുവരെയും കര്‍ഫ്യൂവില്‍ ഇളവ് നല്‍കി. ഇതോടെ കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മംഗളൂരു ഹാര്‍ബറിന്റെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ നടന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം സര്‍വീസ് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഇന്നലെ സര്‍വീസ് നടത്തി. ഓട്ടോറിക്ഷയും ടാക്‌സികളും നിരത്തില്‍ സജീവമായിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്റര്‍നെറ്റ് നിരോധനം ഇന്നലെ പിന്‍വലിച്ചു. കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവുമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 

ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപം വ്യാപിപ്പിക്കുന്ന രീതിയിലുള്ള മെസേജുകളും വിദ്വേഷ പ്രസ്താവനകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍ സാധിച്ചു. ഇതിലൂടെ കലാപം തടയാന്‍ സാധിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ പോലീസ് സൈബര്‍ സെല്ലിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്. പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. 

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍എഎഫ്), പോലീസും സംയുക്തമായി ഇന്നലെ രാവിലെ നഗരത്തില്‍ റൂട്ട്മാര്‍ച്ച് നടത്തി. കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും നിരോധനാജ്ഞ ഏതാനും ദിവസങ്ങള്‍ കൂടി തുടരാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതോടൊപ്പം പരിശോധനയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടും പോലീസ് സ്വീകരിച്ചിട്ടുണ്ട്. 

അതിനാല്‍ നഗരത്തില്‍ ശക്തമായ പോലീസ് സുരക്ഷ തുടരുകയാണ്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലും വാഹന പരിശോധന തുടരുന്നു. റെയില്‍വെ സ്റ്റേഷനും പോലീസ് നിരീക്ഷണത്തിലാണ്. സംശയം തോന്നുന്ന യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. എല്ലാവരും തിരിച്ചറിയല്‍ രേഖകള്‍ കൈവശം വയ്‌ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്) സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് ഡിസംബര്‍ 19ന് രാവിലെ യുവാക്കളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ പ്രതിഷേധിച്ചത്. 

നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചവര്‍ പിന്നീട് വ്യാപക അക്രമം നടത്തുകയായിരുന്നു. ഇതിനിടിയല്‍ മംഗളൂരു നോര്‍ത്ത് (ബെന്‍ഡര്‍) പോലീസ് സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ സംഘത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ രണ്ടു പേര്‍ മരിച്ചു. ജലീല്‍ (49), നൗഷീല്‍ (23) എന്നിവരാണ് മരിച്ചത്. 

തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ശനിയാഴ്ച മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ അധികാരികള്‍, സമുദായ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.