Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത് ലൈംഗിക വ്യാപാരം’; പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 03:57 pm IST
in Kerala

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമരനേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ 01/08/2019ല്‍ ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടികളെ അടക്കം ചൂഷണം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.

പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2015ലാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്. 18/11/2015ലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

രാത്രി നടത്തിയ റെയിഡില്‍ 15 പേരാണ് പിടിയിലായത്. കൊല്ലം സ്വദേശി രാഹുല്‍ പശുപാലന്‍ (29), ഭാര്യ രശ്മി ആര്‍ നായര്‍(27), കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍(അക്ബര്‍-31), കൊല്ലം നെടുമ്പന സ്വദേശി രാഹുല്‍(29), എറണാകുളം സ്വദേശി അജീഷ്(21), പാലക്കാട് സ്വദേശി ആശിഖ്(34) എന്നിവരാണ് അന്ന് അറസ്റ്റിലായത്.  ഈ സംഘത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം സ്വദേശി ഉമ്മര്‍, പാലക്കാട് സ്വദേശി വിജേഷ്, തൃശൂര്‍ സ്വദേശി സുജിത്ത്, എറണാകുളം സ്വദേശി സോണി കുര്യന്‍, കോഴിക്കോട് സ്വദേശി ചന്ദ്രകുമാര്‍, പ്രദീപ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പിടിയിലായവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇതാണ് കുറ്റപത്രം പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണം.

കേസില്‍ അബ്ദുല്‍ ഖാദറാണ് മുഖ്യപ്രതി. ബംഗളുരുവില്‍ നിന്നും പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച യുവതിയാണ് രണ്ടാം പ്രതി. രാഹുല്‍ പശുപാലന്‍ മൂന്നാം പ്രതിയാണ്. ഇടപാടിനായി ബംഗളൂരുവില്‍നിന്നെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവരെ നിര്‍ഭയയിലേക്ക് മാറ്റിയിരുന്നു. ഫേസ് ബുക്കിലെ ‘കൊച്ചു സുന്ദരികള്‍’ എന്ന കമ്മ്യൂണിറ്റി പേജുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ചുംബന സമര നായകനിലേക്കും ഭാര്യയിലേക്കും എത്തിയത്. കുപ്രസിദ്ധ ഗുണ്ടാതലവനും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ ഖാദര്‍ ആണ് ‘കൊച്ചു സുന്ദരികള്‍’ എന്ന പേജിലെ മുഖ്യ കണ്ണിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വാണിഭം നടക്കുന്നുണ്ടെന്ന് ഉറപ്പായതോടെ പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേനെ മുഖ്യപ്രതി അക്ബറുമായി ബന്ധപ്പെടുകയായിരുന്നു.

ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ അക്ബര്‍, രശ്മിയുടെ ഫോട്ടോയാണ് ആദ്യം കാണിച്ചത്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ള രശ്മിയുടെ പല ചിത്രങ്ങളും ഇതോടൊപ്പം കാണിച്ചു. കൂടുതല്‍ പേരെ ആവശ്യപ്പെട്ടപ്പോഴാണ് മറ്റ് നാല് പേരുടെ ചിത്രങ്ങളും കാണിച്ചത്. അഞ്ച് പേര്‍ക്കുമായി ഒരു രാത്രിക്ക് നാല് ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും രശ്മിക്കുമായിരുന്നു കൂടുതല്‍ തുകയാണ് പറഞ്ഞത്.

അക്ബറിന്റെ ഭാര്യ മുബീനയും കൂട്ടത്തിലുണ്ടായിരുന്നു. പോലീസുകാര്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലില്‍ വാണിഭത്തിനായി ഇവര്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഭര്‍ത്താവ് രാഹുല്‍ പശുപാലനും മകനുമൊപ്പമാണ് രശ്മി എത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് വാണിഭത്തിനുള്ളവരെ ഹോട്ടലില്‍ എത്തിക്കാമെന്നേറ്റിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ബംഗളൂരുവില്‍നിന്നും കാറിലെത്തിയ രണ്ട് പേര്‍ പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ അക്ബറിന്റെ ഭാര്യ മുബീനയും മറ്റൊരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്.  രക്ഷപ്പെടലിനിടെ ഇവര്‍ പോലീസുകാരെ കാറിടിച്ച് പരുക്കേല്‍പ്പിക്കാനും ശ്രമിച്ചിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

Kerala

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.