Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തവമായ ആധാരത്തെ അറിയുക

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 22, 2019, 06:50 am IST
in Samskriti

ശ്ലോകം 12

സമ്യഗ് വിചാരത: .സിദ്ധാ രജ്ജൂതത്ത്വാവധാരണാ ഭ്രാന്ത്രേ്യാദിതമഹാസര്‍പ്പ ഭവദു:ഖവിനാശിനീ

കയറ് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതുമൂലമുണ്ടായ ഭയവും ദു:ഖവും ശരിയായ വിചാരത്തിലൂടെ അത് കയറാണെന്ന് ബോധ്യമാകുമ്പോള്‍ ഇല്ലാതാകും. വേദാന്തത്തിലെ വളരെ പ്രസിദ്ധമായ രജ്ജുസര്‍പ്പ ദൃഷ്ടാന്തമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അരണ്ട വെളിച്ചത്തില്‍ കയറിന്റെ കഷ്ണം വഴിയില്‍ കിടക്കുന്നതു കണ്ട് സര്‍പ്പമാണെന്ന് തെറ്റിദ്ധരിക്കുന്നു. അതുമൂലം ഭയവും ദു:ഖവും അനുഭവിക്കുന്നു. എന്നാല്‍ അത് കയറാണ് എന്ന് മനസ്സിലാകുമ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ ഭ്രമങ്ങളും വിട്ടകലുന്നു.?

കര്‍മ്മത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനാകില്ല എന്നതിനേയും സമ്യക് വിചാരത്തിലൂടെ അതെങ്ങനെ സാധിക്കുന്നു എന്നതിനേയും വ്യക്തമാക്കാനാണ് കയറും പാമ്പും ഉദാഹരണത്തെ ഇവിടെവിവരിക്കുന്നത്. അറിവില്ലായ്‌മ മൂലം യഥാര്‍ത്ഥ വസ്തുവിനെ തിരിച്ചറിയാതിരിക്കുകയും അതിനെ മറ്റൊന്നായി  കണ്ട് വിഷമങ്ങള്‍ ഉണ്ടാകുന്നതുമാണ് ഇതിലൂടെ പറയുന്നത്. വാസ്തവത്തിലുള്ളത് ആത്മവസ്തുവാണ് പക്ഷേ അറിവില്ലായ്‌മ മൂലം അതിനെ അറിയാന്‍ കഴിയാതിരിക്കുകയും പലതരത്തിലുള്ള നാമരൂപങ്ങളുടെ ഭ്രാന്തി ഉണ്ടാകുകയും ചെയ്യും. വാസ്തവമായ ആധാര വസ്തുവിനെ അറിയുമ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും നീങ്ങുകയും ചെയ്യും.

 കയറിനെ കാണാതെ അത് പാമ്പാണെന്ന് കരുതുന്നവര്‍ക്ക് ചിലപ്പോള്‍ പാമ്പ് കടിച്ചതായി തോന്നിയേക്കാം. വിഷം തീണ്ടിയാലുണ്ടാകുന്നതായ ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളും വരെ അവര്‍ കാണിച്ചേക്കാം. എന്നാല്‍ അത് കയറാണ് പാമ്പല്ല എന്ന്  അറിയാവുന്നയാള്‍ ബോധ്യപ്പെടുത്തി കൊടുക്കുമ്പോള്‍ അനാവശ്യമായി വന്നുപ്പെട്ട ആ അവസ്ഥയ്‌ക്ക് ഏറെക്കുറെ സമാധാനമാകും. എങ്കിലും പൂര്‍ണ്ണമായി ബോധിക്കണമെങ്കില്‍ താന്‍ തന്നെ നേരിട്ട് കണ്ട് അത് അത് പാമ്പല്ല കയറാണ് എന്ന് ഉറപ്പ് വരുത്തേണ്ടി വരും. നീണ്ടു നിവര്‍ന്നോ, ചുരുണ്ടുകൂടിയോ, പത്തി വിടര്‍ത്തിയോ ഒക്കെ താന്‍ കണ്ട പാമ്പ് വാസ്തവത്തില്‍ വെറും കയറിന്റെ ഒരു കഷ്ണം മാത്രമെന്ന് നല്ല വെളിച്ചത്തില്‍ തിരിച്ചറിയുമ്പോള്‍ സകല പേടിയും പമ്പ കടക്കും. പിന്നെ കയര്‍ കഷ്ണത്തിന് അയാളെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും കയര്‍ അല്ല പേടിപ്പിച്ചത്; അയാളിലുണ്ടായ ഭ്രാന്തിയാണ് പലതും തെറ്റായി തോന്നിപ്പിച്ചത്.

എന്നാല്‍ ഇരുട്ടില്‍ വച്ച് തന്നെ ആ ഇല്ലാത്ത പാമ്പിനെ അടിച്ചു കൊല്ലാന്‍ നോക്കിയാലും കയര്‍ കത്തിച്ചു കളഞ്ഞാലും വിഭ്രാന്തിയില്‍ പെട്ടയാള്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാനാകില്ല. പാമ്പ് തന്നെയാണ് കടിച്ചതെന്ന് കരുതുകയും അതിന്റെ വേദനയും ഭയവും ഒക്കെ പ്രകടമാക്കുകയും ചെയ്യും. കണ്ടതോ, കടിച്ചതോ ( തോന്നിച്ചതോ) പാമ്പല്ല എന്നും അത് വെറും കയര്‍ കഷ്ണമാണെന്നും ബോധ്യപ്പെടും വരെ എല്ലാ ഭ്രമവും നിലനില്‍ക്കും.

 ഒരുപാട് കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ വാസ്തവം ഉറയ്‌ക്കില്ല. അത് സ്വയം വിചാരം ചെയ്ത് ഉറപ്പിക്കേണ്ടതാണ്.കയര്‍ കഷ്ണം തല്ലിച്ചതയ്‌ക്കുന്നതോ ചുട്ടുകരിക്കുന്നതോ ഒന്നും പരിഹാരമല്ല. അവിടെ വേണ്ടത് വെളിച്ചമാണ്. വെട്ടത്തിന്റെ വെളിച്ചത്തില്‍ പാമ്പിനേയും കയറിനേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ല. അപ്പോള്‍ ഇതാണ് തന്നെ പേടിപ്പിച്ചതും കടിച്ചതും എന്ന് വളരെ എളുപ്പം ബോധ്യപ്പെടും.

ഇതുപോലെ എത്രകാലം കര്‍മ്മം അനുഷ്ഠിച്ചാലും ആത്മസാക്ഷാത്കാര അനുഭൂതി ഉണ്ടാകില്ല. അതിന് വിവേക വിചാരം തന്നെ വേണം. പരമാര്‍ത്ഥ തത്ത്വത്തെ അറിയാത്തതിനാലും അതിനെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് നാം സംസാരദു:ഖങ്ങള്‍ അനുഭവിക്കുന്നത്. അറിവില്ലായ്‌മയെ അജ്ഞാനം എന്നും വേറൊന്നായി കരുതുന്നതിനെ അന്യഥാ ജ്ഞാനമെന്നും പറയുന്നു. ശരിയായ വിചാരം കൊണ്ട് ഇവ രണ്ടിനേയും നിശ്ശേഷം നീക്കാനാവും. കയര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പാമ്പ് ആണെന്ന് കരുതിയപ്പോഴും അതിന് മുമ്പും പിമ്പും. ആത്മ വസ്തു മാത്രമേയുള്ളൂ എല്ലായ്‌പ്പോഴും. ഇക്കാണാകുന്ന നാമരൂപങ്ങള്‍ എല്ലാം ഭ്രാന്തിയാണ്. ആത്മ വസ്തുവിനെ വിചാരം ചെയ്ത് അറിയുമ്പോള്‍ ഇവയ്‌ക്കൊന്നും നിലനില്‍പ്പില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.