വാഷിംഗ്ടണ്‍: ദേശീയ പൗരത്വ നിയമം പാസായാല്‍ അമിത് ഷായ്‌ക്ക് എതിരെ ഉപരോധം കൊണ്ടുവരുന്ന കാര്യം ആലോചിക്കണം എന്നാവശ്യപ്പെട്ട അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനിലെ മുസ്ലീം പ്രതിനിധിയെ പുറത്താക്കി. പകരം ജൂത വംശജയെ നിയമിച്ചു.
അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ മത സ്വാതന്ത്യത്തെക്കുറിച്ചു പഠിക്കുന്ന കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ(യുഎസ്.സി.ആര്‍.എഫ്) ത്തിലെ ഏക മുസ്ലീം പ്രതിനിധി കാലിഫോര്‍ണിയയില്‍നിന്നുള്ള അഹ്മദ് ഖവാജയെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രമുഖ പൊതുപ്രവര്‍ത്തകയും ജൂത വംശജയുമായ റബ്ബി ഷാരോണ്‍ ക്ലീന്‍ബ്് ആണ് പകരം നിയമിതയായത്. അമേരിക്കന്‍ പ്രസിഡന്റ്, പ്രതിപക്ഷനേതാവ് , സ്പീക്കര്‍ എന്നിവരാണ് എട്ട് അംഗ കമ്മീഷനിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത്്. കമ്മീഷന്റെ കാലാവധി മൂന്നു വര്‍ത്തേക്ക് നീട്ടുന്ന ബില്ലിനും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കി.
അടിസ്ഥാനമോ ആധികാരികതയോ ഇല്ലാതെ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെ രൂക്ഷവിമര്‍ശിച്ച കമ്മീഷന്റെ നടപടി വിവാദമായിരുന്നു. ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് പാസ്സായാല്‍ അത് ”തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര”യാണെന്നായിരുന്നു കമ്മീഷന്‍ പത്രകുറിപ്പില്‍ പറഞ്ഞത്. ബില്ല് കൃത്യമായും മതത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ വിഭജിക്കുന്നതെന്നും ബില്ല് പാസ്സായാല്‍ അമിത് ഷായ്‌ക്ക് എതിരെയും മറ്റ് പ്രധാനനേതാക്കള്‍ക്ക് എതിരെയും ഉപരോധങ്ങള്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കണം എന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്‌ക്കും എതിരാണ് ബില്ല് എന്നാണ് കമ്മീഷന്‍ പ്രസ്താവന പറയുന്നത്. ബില്ല് നിയമമായി. അമേരിക്കന്‍ ഭരണകൂടം കമ്മീഷന്‍ ശുപാര്‍ശയോട് പ്രതികരിച്ചില്ല.
ഇന്ത്യയെകുറിച്ചുള്ള വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഫെഡറല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ മുന്‍പും വിവാദമായിട്ടുണ്ട്. . ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദിക്ക് വിസ നിഷേധിക്കണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കമ്മീഷനായിരുന്നു.ഗോദ്രയില്‍ 58 ഹിന്ദുക്കളെ ട്രയി്‌നില്‍ ചുട്ടുകൊന്നതിനെ അപകടമെന്നു വിശേഷിപ്പിച്ചതും സ്വാമി ലക്ഷമണാന്ദയുടെ കൊലപാതകത്തെ ന്യായീകരിച്ചതും ശക്തമായ എതിര്‍പ്പിനു കാരണമായി.ഇന്ത്യയെകുറിച്ചുള്ള അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യയില്‍ മത സ്വാതന്ത്ര്യം താഴേക്കു പോകുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വീദേശ ഫണ്ട് സ്വീകരിക്കുന്ന സന്ന്ദധ സംഘടനകള്‍ രജിസ്ട്രര്‍ ചെയ്യണമെന്ന ചട്ടം കൊണ്ടു വന്നത് ന്യൂനപക്ഷ വിവേചനമാണ്. പകുതിയിലധികം സംസ്ഥാനങ്ങളില്‍ മതമാറ്റ വിരുദ്ധ നിയമം കൊണ്ടു വന്നതും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമാണെന്നും ഒക്കെയായിരുന്നു റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. പത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയില്‍ വന്‍ തോതില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും ഹിന്ദുത്വ ശക്തികളില്‍ നിന്ന് ക്രിസ്ത്യാനികള്‍ സുരക്ഷാ ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ പ്രവേശിക്കാന്‍ കമ്മീഷന് അനുമതി നല്‍കാത്തതിനേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിനൊപ്പം തന്നെയാണ് തന്റെ വിയോജനകുറിപ്പ് ചെയര്‍മാന്‍ ടെന്‍സിങ് ഡോര്‍ഗെ എഴുതിയത്.
ഇന്ത്യയിലെ മതസ്വാതന്ത്യ സാഹചര്യം താഴേയ്‌ക്കു പോകുന്ന പ്രവണതയാണ് എന്ന കണ്ടെത്തലിനോട് ബഹുമാനപൂര്‍വം വിയോജിക്കുന്നു എന്നാണ് ടെന്‍സിങ് ഡോര്‍ഗെ എഴുതിയത്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ജനകൂട്ടം ആക്രമണങ്ങളെ ഭരണകൂടം പ്രോത്സസാഹിപ്പിക്കുന്നു എന്നതും ചില സംസ്ഥാനങ്ങള്‍ മതം സ്വാതന്ത്യം ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നു എന്നതും ശരിയല്ലന്നും എഴുതിയ ഡോര്‍ഗെ,ശക്തമായ ജനാധിപത്യ, നീതിന്യായ വ്യവസ്ഥയുള്ള ഒരു തുറന്ന സമൂഹമാണ് ഇന്ത്യയെന്നും വ്യക്തമാക്കി. പുരാതന കാലം മുതല്‍ വ്യത്യസ്ഥ ഭാഷകളേയും വിശ്വാസങ്ങളേയും സംസ്‌ക്കാരങ്ങളേയും ഉള്‍ക്കൊള്ളുന്ന വലിയ നാഗരികതയാണ് ഇന്ത്യയുടേതെന്നും ടിബറ്റന്‍ അഭയാര്‍ത്ഥിയായി 30 വര്‍ഷം ഇന്ത്യയില്‍ താമസിച്ച തനിക്ക് രാജ്യത്തെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും ടെന്‍സിങ് ഡോര്‍ജെ വിയോജനക്കുറിപ്പില്‍ എഴുതി.
കമ്മീഷനിലെ ഇന്ത്യന്‍ വംശജയായ അംഗം അനുരാധാ ഭാര്‍ഗ്ഗവയും, സമ്പന്നവും ബഹുസ്വരവും ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമായ ഇന്ത്യയുമായി അടുത്തതും ക്രിയാത്മകവുമായ ഇടപെടല്‍ ആവശ്യമാണെന്നു പറഞ്ഞ് റിപ്പോര്‍ട്ടില്‍ വിയോജന കുറിപ്പ് എഴുതി. ടെന്‍സിങ് ഡോര്‍ജെ യേയും അനുരാധാ ഭാര്‍ഗ്ഗവ യേയും കമ്മീഷനില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
















