Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമം കൈയിലെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി;ആദ്യം കലാപം അവസാനിപ്പിക്കണം: ചീഫ് ജസ്റ്റിസ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 17, 2019, 06:03 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി തെരുവുകളില്‍ അഴിഞ്ഞാടിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നിര്‍ദേശിച്ചു. കോടതിയില്‍ ബഹളം വെയ്‌ക്കാന്‍ ശ്രമിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയുടെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. 

ദല്‍ഹി പോലീസ് നടപടിക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, രാജീവ് ധവാന്‍ തുടങ്ങിയവര്‍ ഇന്നലെ  കോടതിയില്‍ ഹാജരായത്. ജാമിയ മിലിയയിലും അലിഗഡിലും വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് പോലീസ് അക്രമമുണ്ടായെന്നും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും ഇന്ദിരാ ജയ്‌സിങ് കോടതിയെ അറിയിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നും കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നും ഇക്കാര്യത്തിലും അതുവേണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ ഇതെല്ലാം ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കലാപസമാന സാഹചര്യം നിലനില്‍ക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം സമരങ്ങളെ കോടതി അംഗീകരിക്കുന്നു, ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിശദീകരിച്ചു. 

വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നും അനുമതിയില്ലാതെയാണ് പോലീസ് ക്യാംപസില്‍ പ്രവേശി ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം കലാപം അവസാനിപ്പിക്കണമെന്നും കലാപമുണ്ടാകുന്നതെങ്ങനെയന്ന് തങ്ങള്‍ക്ക് അനുഭവമുണ്ടെന്നും കോടതി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. കലാപം അവസാനിപ്പിക്കണം, കോടതി നിര്‍ദേശിച്ചു. 

ഇതിനിടെയാണ് ജാമിയ മിലിയയിലെ ഒരു വിദ്യാര്‍ത്ഥി സുപ്രീംകോടതിയില്‍ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന് ഉച്ചത്തില്‍ ബഹളമുണ്ടാക്കിയത്. പോലീസ് ക്യാമ്പസില്‍ നരനായാട്ട് നടത്തിയെന്നും ബാത്ത് റൂമില്‍ പോലും കയറി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇങ്ങനെയല്ല കോടതിയില്‍ വിഷയം അവതരിപ്പിക്കേണ്ട രീതിയെന്നും മിണ്ടാതിരിക്കൂ എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. എവിടെയെങ്കിലും നടന്ന ബഹളത്തിന് ഇവിടെക്കിടന്നല്ല ബഹളമുണ്ടാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. 

അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നും വിരമിച്ച ജഡ്ജിമാരുടെ സംഘത്തെ അവിടേക്ക് അയക്കണമെന്നും അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ബസ്സുകള്‍ കത്തിക്കുകയും ഇരുചക്ര വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുകയാണെന്നും കലാപം അവസാനിപ്പിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പൊതു മുതല്‍ നശിപ്പിക്കുമ്പോള്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കോടതി അക്രമികള്‍ക്ക് വേണ്ടിയെത്തിയ അഭിഭാഷകരോട് പറഞ്ഞു. 

സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ വിഷയം പരിഗണിക്കാനാവൂ. നിലവില്‍ ഇതൊരു ക്രമസമാധാന വിഷയമാണ്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവൂമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിങ്ങള്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തുകയാണെങ്കില്‍ നിങ്ങളെ കേള്‍ക്കാം. തെരുവിലിറങ്ങി നിയമം കൈയിലെടുക്കാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ കേള്‍ക്കില്ല. എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.