Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗാര്‍ത്ഥികള്‍ ദുരിതത്തില്‍

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Dec 6, 2019, 06:08 am IST
in Kerala

 

കോട്ടയം: അധ്യാപക യോഗത്യാ പരീക്ഷയായ കെ-ടെറ്റ് ഉദ്യോഗാര്‍ത്ഥികളെ വലയ്‌ക്കുന്നു. മികവുറ്റ മാര്‍ക്ക് കൈവരിച്ചാലും പാസാകാതെ വരുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തെ ആയിരത്തിലധികം അധ്യാപകരെ തീരാ ദുരിതത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. 

ബിഎഡ്, ഡിഎഡ് (ടിടിസി) എന്നീ യോഗ്യതകള്‍ക്ക് പിന്നാലെ മുന്നാക്ക വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കെ-ടെറ്റ് പരീക്ഷ ഇരുട്ടടിയായിരിക്കുന്നത്. കെ-ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 60 ശതമാനം, ഒബിസിക്ക് 55 ശതമാനം എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.

അധ്യാപക യോഗ്യതയ്‌ക്കുള്ള സെറ്റ്, എംഫില്‍, എംഎഡ് തുടങ്ങിയ പരീക്ഷകള്‍ ജയിക്കാന്‍ നിലവില്‍ 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, പ്രൈമറി, ഹൈസ്കൂള്‍ വിഭാഗത്തിലള്ള കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മുന്ന് പരീക്ഷകളില്‍ മാത്രം 55 ശതമാനം, 60 ശതമാനം മാര്‍ക്ക് നേടണം. ഒരേ വിഭാഗത്തില്‍പ്പെട്ട പരീക്ഷകളില്‍ വ്യത്യസ്ത പാസ് മാര്‍ക്ക് നേട ണമെന്നത് അനീതിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ടിടിസി-ഡിഎഡ് അധ്യാപക കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനും കോഴ്‌സ് പാസാകാനും 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, അധ്യാപക യോഗ്യത പരീക്ഷകളിലൊന്നായ കെ-ടെറ്റ് പാസാകാന്‍ വേണ്ടത് 60 ശതമാനം മാര്‍ക്കും. ഈ വിവേചനം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാമെന്ന മറുപടിയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

ആദ്യകാലത്ത് 60 ശതമാനമാണ് ഈ പരീക്ഷയില്‍ ജയിക്കാന്‍ പൊതുവായി വേണ്ടിയിരുന്നത്. എന്നാല്‍ റിസള്‍ട്ട് പ്രഖ്യാപിച്ചയുടന്‍ പിന്നാക്ക വിഭാഗത്തിന് മാത്രമായി 55 ശതമാനമായി കുറച്ചു. ഇതിലൂടെ പരാജയപ്പെട്ടവരും യോഗ്യത നേടി ജോലിയില്‍ അംഗീകാരം ഉറപ്പിച്ചു. അധ്യാപക സംഘടനകളൊന്നും ഈ വിഷയം ഏറ്റെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പരീക്ഷയില്‍ 55 ശതമാനത്തില്‍ കൂടു തല്‍ മാര്‍ക്ക് ലഭിച്ചിട്ടും പാസാകാതെ നില്‍ക്കേണ്ടിവന്ന  അധ്യാപിക മറ്റ് മാര്‍ഗങ്ങളില്ലാതെ ആത്മഹത്യ ചെയ്തു. ഇതേപോലെ കെ-ടെറ്റ് വിജയിക്കാത്തതിനാല്‍ അധ്യാപക അംഗീകാരം ലഭിക്കാതെ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന ഭീഷണിയും ഉയരുന്നുണ്ട്.

കെ-ടെറ്റ് പരീക്ഷയില്‍  50 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടും പാസാകാന്‍ കഴിയാതെ സംസ്ഥാനത്ത് ഒരുകൂട്ടം അധ്യാപകര്‍ നില്‍ക്കുമ്പോള്‍ അതില്‍ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ ശമ്പളവും അലവന്‍സും കൈപ്പറ്റി സര്‍വീസില്‍ തുടരുകയാണെന്നത് വൈരുധ്യമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന്അധ്യാപകര്‍ സംസ്ഥാനത്തെ എംഎല്‍എമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിട്ടും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ല. 

എല്‍പിഎസ്എ, യുപിഎസ്എ പരീക്ഷയ്‌ക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതയുമുള്ള അഭ്യസ്തവിദ്യരായിട്ടും അയോഗ്യരാകുന്ന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷം കൂട്ടുകയാണ്. രണ്ടായിരത്തഞ്ഞൂറോളം അധ്യാപക തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ വിളിക്കാനിരിക്കുകയാണ്. എന്നാല്‍, കെ-ടെറ്റ് ഒരു വിലങ്ങുതടിയാണ്. ഇത് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാന്‍ സാധ്യമല്ല. ഇത് സാമൂഹ്യനീതി നിഷേധിക്കുന്നതാണെന്നാണ് അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

India

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

India

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

പുതിയ വാര്‍ത്തകള്‍

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു ; യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

ധർമ്മസ്ഥലയിൽ 100 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.