Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷയ്‌ക്കല്ല; നെഹ്‌റു കുടുംബത്തിന്റെ പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം; എസിപിജി സുരക്ഷയില്‍ നിങ്ങള്‍ പ്രധാനമന്ത്രിയാണെന്ന് തോന്നും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 08:22 am IST
in India

ന്യൂദല്‍ഹി:  മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിന്‍വലിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പ്രതിഷേധമെന്ന് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍.എസ്പിജി സുരക്ഷയുടെ കീഴില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നു നിങ്ങള്‍ക്കു തോന്നുമെന്നും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്റെ മകനും ബിജെപി എംപിയുമായ നീരജ് ശേഖര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എസ്പിജി ബില്‍ അവതരണത്തിനെതിരെ പ്രതിപക്ഷം രംഗത്ത്് എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകന്‍ എന്ന നിലയില്‍ 11 വര്‍ഷം എസ്പിജി സുരക്ഷ ലഭിച്ചിരുന്നയാളാണ് ഞാന്‍. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം അനാവശ്യമാണെന്നു തോന്നുന്നു. വിഐപി സംസ്‌കാരത്തിന് അന്ത്യം കുറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ യുവതലമുറ വിഐപി സംസ്‌കാരം ഇഷ്ടപ്പെടുന്നില്ലെന്നും നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു. 

എസ്പിജി സുരക്ഷ ആദ്യമായി ഏര്‍പ്പെടുത്തിയ 1991 ല്‍ ചന്ദ്രശേഖറിന്റെ മകന്‍ എന്ന നിലയില്‍ എനിക്കും സുരക്ഷ ലഭിച്ചിരുന്നു. 22 വയസ് മാത്രം പ്രായമുള്ള ഒരാളെന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഴല്‍ പോലെ കൂടെ നടക്കുന്നത് അഭിമാനമായി താന്‍ കരുതി. വിമാനത്താവളത്തില്‍ ചെന്നാല്‍ വിമാനത്തിനു തൊട്ടരികെ തന്റെ കാറെത്തുമായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകളിലായിരുന്നു സഞ്ചാരം.

താന്‍ ആരുമല്ലായിരുന്നെങ്കിലും എസ്പിജി സുരക്ഷ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണെന്ന തോന്നല്‍ ഉണ്ടാക്കി. ആരെന്ന് അറിയില്ലെങ്കില്‍ പോലും വളരെ പ്രധാനപ്പെട്ട ആളെന്ന തോന്നലില്‍ ആളുകള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തുമായിരുന്നു.

പ്രായത്തില്‍ മുതിര്‍ന്ന ഏറെ അവശതകള്‍ അനുഭവിക്കുന്ന നിരവധി പേര്‍ സുരക്ഷാപരിശോധനയ്‌ക്കായി വരിയില്‍ മണിക്കൂറുകളോളം നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അത്തരത്തിലുള്ള യാതൊരു പരിശോധനകളും നേരിടേണ്ടി വന്നിട്ടില്ല. തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ യാത്രയില്‍ എന്നെ അനുഗമിച്ചിരുന്നു നീരജ് പറഞ്ഞു.

1991  ജനുവരി 30ന് ഡിഎംകെ സര്‍ക്കാരിനെ പിരിച്ചു വിടുകയും ജനുവരി 31 ന് രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോള്‍ താന്‍ കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. ഇത്രയും വലിയ സുരക്ഷാക്രമീകരണം ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. വാഹനത്തിന് അകമ്പടി നല്‍കിയത് 15 ഓളം വാഹനങ്ങളായിരുന്നു. അമ്മയോടും സഹോദരനോടുമൊപ്പം യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തങ്ങള്‍ക്കൊപ്പം ഒരു ആള്‍ക്കൂട്ടം തന്നെ സുരക്ഷയുടെ പേരില്‍ ഉണ്ടായിരുന്നു. 9 ഓളം വാഹനങ്ങളുടെ അകമ്പടിയോടെയാണ്  സഞ്ചരിച്ചിരുന്നത്.

ഇതിനു പുറമേ ദല്‍ഹി പോലീസിന്റെ 15 ഓളം വാഹനങ്ങളും ഞങ്ങളെ അനുഗമിക്കുന്നുണ്ടാകും. 2001 മുതല്‍ താന്‍ എംപിയാണ്. പക്ഷേ ഇത്തരത്തിലുള്ള വന്‍ സുരക്ഷയൊന്നും തനിക്കില്ല. ഒരു സാധാരണക്കാരന് ഇത്രയും വലിയ സുരക്ഷാ സന്നാഹം ആവശ്യമില്ലെന്നും നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു. 

എന്നാല്‍ എസ്പിജി നല്‍കുന്നതില്‍ മാത്രമാണ് എതിര്‍പ്പ്. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച അതീവ ഗുരുതരമായ വിഷയമാണ്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നീരജ് ശേഖര്‍ പറഞ്ഞു. വി.പി. സിങ്, ഐ.കെ. ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ് തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിന്‍വലിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പ്രതിഷേധം. പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷയ്‌ക്ക് അര്‍ഹതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.