Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആതിവാഹികന്മാരുടെ ദൗത്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 1, 2019, 03:53 am IST
in Samskriti

നാലാം അദ്ധ്യായം മൂന്നാം പാദം

അതിവാഹികാധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്

സൂത്രം – അതിവാഹികാസ്തല്ലിംഗാത്

പ്രാണനെ കൂട്ടിക്കൊണ്ടു പോയി അതാത് സ്ഥാനങ്ങളില്‍ എത്തിക്കുന്ന ദേവതകള്‍ തന്നെ. ശ്രുതിയില്‍ അങ്ങനെ പറയുന്നതിനാല്‍. സാധകനെ മരണശേഷം ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് എത്തിക്കുന്നത് അതാത് ലോക അഭിമാനികളായ ദേവന്‍മാരാണ്. ശ്രുതിയിലെ വര്‍ണനത്തില്‍ അത്തരം ലക്ഷണങ്ങള്‍ കാണാം. മരണാനന്തരഗതിയുമായി ബന്ധപ്പെട്ട് അര്‍ച്ചിസ് ,അഹസ്സ് മുതലായ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നത് എന്തിനെ കാണിക്കാനാണ്. അത് ഭോഗഭൂമികളെയോ മാര്‍ഗ്ഗ ലക്ഷണങ്ങളേയോ സൂചിപ്പിക്കുന്നുണ്ടോ അതോ ദേവതാ പരങ്ങളാണോ എന്ന് സംശയിക്കുന്നു.

അര്‍ച്ചിസ്, അഹസ്സ് എന്നിവ ചേതനങ്ങളായ ദേവതകളെ കുറിക്കുന്നു. അവര്‍ മനുഷ്യാകൃതിയുള്ള പുരുഷന്‍മാരാണ്.  ജീവന്‍മാരെ അതാത് സ്ഥാനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ഉത്തരവാദിത്വം. പ്രാണനെ ക്രമത്തില്‍ ഒരു ലോകത്ത് നിന്നും മറ്റൊരു ലോകത്തേക്ക് നയിക്കുകയാണ് ഈ ദേവതകളുടെ കര്‍ത്തവ്യം. അതിനാല്‍ ഈ ദേവതകളെ ആതിവാഹികന്‍മാര്‍ എന്ന് വിളിക്കുന്നു. ഛാന്ദോഗ്യത്തില്‍ ‘ചന്ദ്രമസോ വിദ്യുതം തത് പുരുഷോ/ മാനവഃ സ ഏനാന്‍ ബ്രഹ്മ ഗമയതി’ ചേതനനായ ദേവത തന്നെയാണ് പ്രാണനെ നയിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

സൂത്രം-  ഉഭയവ്യാമോഹാത്തത് സിദ്ധേഃ

രണ്ട് തരത്തിലുള്ള വ്യാമോഹത്താല്‍ ചേതനങ്ങളായ ആതിവാഹികന്‍മാരുടെ സിദ്ധി ഉണ്ടാകുന്നു.

അര്‍ച്ചിസ് മുതലായ ലോകങ്ങള്‍ക്ക് അധിദേവതാ കല്‍പ്പനയുടെ ആവശ്യം എന്തെന്ന് ഈ സൂത്രത്തില്‍ വിവരിക്കുന്നു. അര്‍ച്ചിരാദി ലോകങ്ങള്‍ക്ക് അഭിമാനി ദേവതകളെ സങ്കല്‍പ്പിച്ചില്ലെങ്കില്‍ അത് ശ്രുതിയില്‍ പറഞ്ഞതിന് വിരുദ്ധമാകും. അഭിമാനി ദേവതകളെ കല്‍പ്പിച്ചില്ലെങ്കില്‍ ജീവന്റെ ബ്രഹ്മപദപ്രാപ്തി അസംഭാവ്യവു മാകും. ഇങ്ങനെ രണ്ട് തരത്തില്‍ വ്യാമോഹം അഥവാ പിഴവുണ്ടാകുമെന്നതിനാല്‍ അധി ദേവതാ കല്‍പ്പന യുക്തം തന്നെയാണ്. സൂക്ഷ്മ ലോകങ്ങളെക്കുറിച്ച് ജീവന് അറിയില്ല.

ദേവയാനത്തേയും പിതൃയാനത്തേയും അറിയണമെന്നില്ല. കൂട്ടികൊണ്ടു പോകുന്ന അതിവാഹിക ദേവതകളുടെ സഹായത്തോടെയാണ് മറ്റ് ലോകങ്ങളിലേക്ക് പോകുന്നത്. ദേവതകളുടെ സഹായമില്ലെങ്കില്‍ വഴിതെറ്റാനുമിടയാകും. അതിനാല്‍ ദേവതകളെ അംഗീകരിക്കുകയാണ് ഉത്തമം.

സൂത്രം-  വൈദ്യുതേനൈവ തതസ്തച്ഛ്രുതേഃ

വിദ്യുത് ലോകത്തെത്തിയ ശേഷം വിദ്യുത് ദേവത വഴി വരുണന്‍ മുതലായവരുടെ ലോകങ്ങളെ പ്രാപിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്. വിദ്യുത് ലോകത്തിന് ശേഷം ബ്രഹ്മപ്രാപ്തി വരെ വിദ്യുത് ദേവതയുടെ അതിവാഹികത്വത്തിലുള്ളതാണ്. വരുണ്‍ മുതലായ ദേവതകള്‍ക്ക് അതിവാഹികത്വം ഉണ്ടോ എന്ന സംശയത്തിനുള്ള മറുപടിയാണിത്. വിദ്യുത്തിന് മാത്രമാണ് അതിവാഹികത്വം.

‘താന്‍ വൈദ്യുതാന്‍ പുരുഷോ/ മാനവഃ സ ഏത്യ ബ്രഹ്മലോകം ഗമയതി’ എന്ന ശ്രുതി വാക്യത്തില്‍ വിദ്യുത്തിന് മാത്രം കൂട്ടികൊണ്ടു പോകുന്ന ജോലി പറയുന്നു. ഇന്ദ്രന്‍ ,പ്രജാപതി എന്നിവര്‍ തങ്ങളുടെ ലോകത്തിലൂടെ കടന്നുപോകാന്‍ മാര്‍ഗ്ഗം നല്‍കുന്നുവെന്ന് മാത്രം. കൂട്ടിക്കൊണ്ട് പോകല്‍ വിദ്യുത് ദേവതയുടെ കടമയാണ്.

                                                                                                                     9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.