അയ്യപ്പസന്നിധിയില്‍ വാജിവാഹനവും വഹിച്ചുകൊണ്ടുള്ള പുതിയ സ്വര്‍ണക്കൊടിമരമാണ് ഇപ്പോഴുള്ളത്. പതിനെട്ട് മലകളുടെ
പൂങ്കാവനത്തില്‍ അയ്യപ്പസാന്നിധ്യം അറിയിച്ചുകൊണ്ട് ഉയര്ന്നുനില്ക്കുന്ന കൊടിമരത്തിന് വലിയ സ്ഥാനമാണുള്ളത്. പതിനെട്ടാംപടി കയറിയാല്‍ ആദ്യം കാണുക കൊടിമരത്തെയാണ്. പഴയ കൊടിമരത്തിന് ജീര്‍ണതയുണ്ടെന്ന് ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ്
പുതിയ കൊടിമം സ്ഥാ
പിച്ചത്.
കോന്നി വയക്കരയില്‍ നിന്നുള്ള ലക്ഷണമൊത്ത തേക്കുമരത്തിനാണ് അയ്യപ്പസന്നിധിയില്‍ കൊടിമരമാകാന് യോഗമുണ്ടായത്. ആചാരങ്ങളില്‍ എള്ളിടതെറ്റാതെയാണ് തേക്കുമരം കൊടിമരമായത്. കോന്നി വയക്കരയില്‍ തന്ത്രി വൃക്ഷപൂജ നടത്തിയശേഷം മുറിച്ചെടുത്ത തേക്ക് നിലംതൊടാതെ ആഘോഷപൂര്‍വമാണ് പമ്പയില്‍ എത്തിച്ചത്. ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ ശരണംവിളികള് ഏറ്റുവാങ്ങിയുള്ളതായിരുന്നു യാത്ര. ആഞ്ജനേയ ക്ഷേത്രത്തിന് സമീപം ഇത് ഒരുവര്‍ഷം ഉണങ്ങാന്‍ സൂക്ഷിച്ചു. വിശുദ്ധമായി സുക്ഷിച്ച് മിനുക്കിയ മരം നിലംതൊടാതെതന്നെതോണിയില് ഇറക്കിവച്ചു.
പിന്നീട് ഔഷധക്കൂട്ടിന്റെ നിര്‍മാണത്തിലേക്ക് കടന്നു. 35 കൂട്ടം പച്ചമരുന്നുകള്‍ ചേര്‍ത്താണ് ഇത് തയ്യാറാക്കിയത്. ഈ കൂട്ട് കറുത്ത എള്ളിന്റെ എണ്ണയില്‍ വറ്റിച്ചു. അത്തി, ഇത്തി, രാമച്ചം തുടങ്ങിയ മരുന്നുകള്‍ മരത്തിന്റെ ബലം കൂട്ടാനുള്ളതാണ്. ഇത് 51 കലശങ്ങളില്‍ നിറച്ച് പമ്പാഗണപതി സന്നിധിയില്‍ പൂജിച്ചെടുത്തു. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിലായിരുന്നു പൂജകള്‍.
51 ചെമ്പുകുടങ്ങളിലായി നിറച്ച് പൂജിച്ച തൈലകലശങ്ങള് തോണിയിലെ മരത്തില്‍ ഒഴിച്ചു. കാലാവസ്ഥാമാറ്റംമൂലം മരത്തിനുണ്ടാകാവുന്ന എല്ലാ ക്ഷയങ്ങളെയും അതിജീവിക്കാന്‍ തൈലാധിവാസംകൊണ്ട് സാധിക്കും എന്നാണ് ശില്‍പ്പികള്‍ പറയുന്നത്.
2017 മെയ് 26ന് ആയിരുന്നു കൊടിമരത്തിനുള്ള തടി ആധാരശിലയില്‍ ഉറപ്പിച്ചത്. ദേവന്റെ ശിരസ്സാണ് ശ്രീകോവില്‍. ചുറ്റമ്പലം കരങ്ങള്‍, ഗോപുരം പാദവും അന്തരാളം മുഖവും നമസ്കാരമണ്ഡപം കഴുത്തും വലിയമ്പലം ഉദരവും കൊടിമരം നട്ടെല്ലും സുഷുമ്നാനാഡിയുമാണ്. മനുഷ്യഷരീരത്തിലെ നട്ടെല്ലിന് സമാനമാണ് കൊടിമരം. ബലിക്കല്ലിന്റെ പുറത്തുനിന്നും മൂലവിഗ്രഹം വരെയാണ് കൊടിമരം കിടക്കേണ്ടത്. എല്ലാവര്ക്കും കാണുന്നതിനാണ് ലംബമായി സ്ഥാ
പിക്കുന്നത്. കൊടി കുണ്ഡലിനി ശക്തിയാണ്. ഓരോ കൊടിമരത്തിന്റെ മുകളിലും സ്ഥാ
പിക്കുന്ന വാഹനം അതാതുദേവന്റെ ജീവാത്മാവാണെന്നാണ് സങ്കല്‍പ്പം. ശാസ്താവിന്റെ വാഹനം കുതിരയാണ്. വാഹനം പ്രാണനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ധ്വജത്തിന് ശ്രീകോവില്‍ ഗര്‍ഭഗൃഹദ്വാരത്തിന്റെ ഏഴിരട്ടിയായിട്ടുള്ള കണക്കാണ് സ്വീകരിച്ചിട്ടുള്ളത്. 14 കോല് രണ്ട് വിരലാണ് കൊടിമരത്തിന്റെ ഉയരം. ഭൂമിയ്ക്കടിയിലേക്ക് പോകുന്ന നാളത്തോടുകൂടിയ നീളം 16 കോല് രണ്ട് വിരല്‍.
(ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്ന സങ്കല്‍പ്പത്തില്‍ കൊടിമരത്തെ മൂന്നായി തിരിച്ചാണ് നിര്‍മാണം നടത്തിയത്. കൊടിമരത്തിന് 14 കോല് രണ്ട് വിരല്‍ ഉയരമുള്ളതിനാല്‍ 15 പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: