Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരെഴുത്തച്ഛന്‍ അവാര്‍ഡാവാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 09:26 pm IST
inVicharam

വിഡ്ഢിത്തം ഒരു കുറ്റമല്ല. അതിനെതിരെ യുഎപിഎ ചുമത്തണമെന്നൊക്കെ പറയുന്നത് ശരിയുമല്ല. എല്ലാ ശരികേടുകള്‍ക്കുള്ളിലും ഒരു ശരി മറഞ്ഞിരിക്കുന്നു എന്ന് ഗ്രീസിലെ പ്രശസ്തന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ആ മഹാവ്യക്തിയെപ്പോലും വിഷംകൊടുത്തു വകവരുത്തുകയായിരുന്നു ശരികളുടെ തമ്പുരാക്കന്മാരായ ഔദ്യോഗിക വൃന്ദം. പിന്നെ ഇപ്പോഴത്തെ കഥയെന്തു ചൊല്ലാന്‍!

  ചിലയാളുകള്‍ ചിലതു പറഞ്ഞാല്‍ അതിന്റെ ഭാവാര്‍ഥം നോക്കി വ്യാഖ്യാനിക്കാനാണ് പലര്‍ക്കും മിടുക്ക്. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു, പറയാനുള്ള കാരണത്തില്‍ ഒളിഞ്ഞു കിടപ്പതെന്ത് എന്നൊന്നും ആരും അന്വേഷിക്കില്ല. മുന്‍വിധിയുടെ മുള്ളാണി തറച്ച ഗദപ്രയോഗം നടത്താനാണ് താല്‍പ്പര്യം കൂടുതല്‍. അങ്ങനെയാണ് വലിയൊരു തത്വശാസ്ത്രത്തിന്റെ ചെപ്പേടുകള്‍ തുറക്കാന്‍ തുനിഞ്ഞിറങ്ങിയ മന്ത്രിപ്രവരനെ സകലരും വളഞ്ഞിട്ട് ആക്രമിക്കുന്നത്.

  കാര്യം വണ്‍ ടു ത്രി ഫെയിം ആണെങ്കിലും സംഗതികളൊക്ക മണി മണി പോലെയാണ് ടിയാന്‍ വിവരിക്കുക. അതൊരു സിദ്ധിയാണ്. ഭൂമിയിലേക്ക് പോകാന്‍ നേരം’ഇതും കൂടി വെച്ചോ’ എന്ന് പറഞ്ഞ് ദൈവം ഏല്‍പിക്കുന്ന ഗിഫ്റ്റ് ആണ് മേപ്പടി സിദ്ധി. നാട്ടിലുള്ള പ്രജകള്‍ക്കത്രയും കൊടുക്കാനുള്ളതല്ല അത്. ചിലര്‍ക്ക് കിട്ടിയിട്ടും കാര്യമില്ല. ഏതെങ്കിലും മൂലയ്‌ക്ക് അത് പൊടിപിടിച്ചു കിടക്കും.

  മേപ്പടി മന്ത്രിപ്രവരന്‍ ആയത് നീറ്റായി പ്രയോഗിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് സ്വന്തം നാട്ടിലെ ഒരു സംസ്ഥാനതല പരിപാടിയില്‍ അദ്ദേഹം ഒരു താത്വികവിശകലനത്തിന്റെ പൊന്‍രേണുക്കള്‍ പടര്‍ത്തിയത്. സംസ്ഥാന സഹകരണ വാരാഘോഷ ഉദ്ഘാടനവേളയിലായിരുന്നു അത്. നോക്കുമ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനവും. തന്റെ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ ഗവേഷണ ചിന്തുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇതില്‍പരം മഹനീയവേള വേറെയുണ്ടോ?

  ‘നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച സുദിനമാണിന്ന്…’ എന്ന് നൂറുകണക്കിനു പേരെ സാക്ഷി നിര്‍ത്തി അദ്യം തന്റെ ഗവേഷണ പടുത്വം നിവര്‍ത്തിവെച്ചു. വേദിയില്‍ മഹാരഥന്‍മാരും മറ്റും ഇരിക്കുമ്പോഴായിരുന്നു ഇത്. ആരും എതിരഭിപ്രായം പറഞ്ഞില്ല; തിരുത്താന്‍ ശ്രമിച്ചുമില്ല. പക്ഷേ, ആലോചിച്ചു നോക്കിന്‍. അതില്‍ ശരിയില്ലേ? ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനം ഒരര്‍ഥത്തില്‍ മന്ത്രിപ്രവരന്റെ കാഴ്ചപ്പാടില്‍ തെളിഞ്ഞു വരുന്നതല്ലേ?

  അമ്മയുടെ വിശുദ്ധമായ ഗര്‍ഭപാത്രത്തില്‍ നിന്ന് കുശുമ്പും കുന്നായ്‌മയും പ്രതികാരവും ആക്ഷേപവും മറ്റും മറ്റും നിറഞ്ഞ ഈ വിശാല ലോകത്തേക്ക് കടന്നുവരുമ്പോള്‍ ഒരവസാനം അവിടെ ഉണ്ടാവുന്നില്ലേ? ഒരര്‍ഥത്തില്‍ അതൊരു അന്തരിക്കലല്ലേ? പുതിയ തുടക്കത്തിലേക്കൊരു കൂടുമാറല്‍. പകുതി തുറന്ന വാതില്‍ പാതിയടച്ചതെന്നു പറയാറില്ലേ ചിലര്‍? പറയുന്നയാളുടെ കാഴ്ചപ്പാടനുസരിച്ചാവുമത് എന്നല്ലേയുള്ളൂ. ഇതും അതുപോലെ തന്നെ. ജനനം ഒരര്‍ഥത്തില്‍ മരണം!

  നെഹ്‌റു ജനിച്ചതിന്‍ ശേഷം നേടിയതൊക്കെയും അദ്ദേഹത്തിന്റെ നിസ്തന്ദ്രവും ഉദാത്തവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. എന്നുവെച്ചാല്‍ മന്ത്രിപ്രവരന്റെ നോട്ടത്തില്‍ ഒരന്തരിക്കലിനു ശേഷം. ഒരുപാട് കോശങ്ങള്‍,ശ്ലേഷ്മ സ്തരം, ചോര അങ്ങനെയങ്ങനെ ഒട്ടേറെ സംഗതികള്‍ പ്രസവസമയത്ത് നശിച്ചുപോവുന്നുണ്ട്, അന്തരിക്കുന്നുണ്ട്. അതിനെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല എന്നു മാത്രമല്ല ആരും അതോര്‍ക്കുന്നതുപോലുമില്ല. വാവകളെ വാരിയെടുക്കുന്നതതോടെ മറ്റതൊക്കെ നാഷണല്‍ വെയ്സ്റ്റ്! അവശരെ ,ആലംബഹീനരേ, ദുര്‍ബലരേ… എന്നു വേണ്ട നിസ്സഹായരെ കൈപിടിച്ചുയര്‍ത്താന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഒരു ജനസേവകന്‍ എത്ര ഉദാത്തമായാണ് അടിസ്ഥാന കാര്യങ്ങള്‍ കാണുന്നതെന്ന് നോക്കിന്‍! താത്വികവും ശാസ്ത്രീയവും ജൈവികവുമായ രാസപരിണാമങ്ങളെ എത്ര ഗവേഷണ പടുത്വത്തോടെയാണ് അദ്യം വെളിപ്പെടുത്തുന്നത്.

  ലോകം ഇന്നുവരെ മനസ്സിലാക്കിയിട്ടില്ലാത്ത ഈ ഗവേഷണരീതിക്കല്ലേ നോബല്‍ സമ്മാനം കൊടുക്കേണ്ടത്. ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകള്‍ക്കെങ്കിലും കഴിയുമല്ലോ. ലോകത്തിന് വെളിച്ചം നല്‍കിയ പലതും ഈ ‘ഠാ’ വട്ടത്തു നിന്നായിരുന്നു എന്നത് പരമസത്യമല്ലേ? ചുരുങ്ങിയ പക്ഷം സംസ്ഥാനത്തെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനെങ്കിലും ശുപാര്‍ശ ചെയ്യേണ്ടതാണ്. ലോക ബോക്‌സിങ് താരം മുഹമ്മദലിയുടെ മലപ്പുറം വേരുകള്‍ കണ്ടെത്തിയ മന്ത്രിപ്രവരന്റെ അടുത്ത ചങ്ങായിയായി ഇരിക്കാന്‍ പരമ യോഗ്യത നേടിയ മന്ത്രിയെ എങ്ങനെ അഭിനന്ദിച്ചാലാണ് മതിയാവുക. വെറുതെയാണോ നമ്മുടേത് ദൈവത്തിന്റെ ‘പെഷ്യല്‍’ നാടായത്.

…………………………………………………………………………………..

ഒരു മുന്‍കൂര്‍ ജാമ്യമാണേ. ഇന്നത്തെ കാലത്ത് ഇതില്ലാതെ നോ രക്ഷ. ‘ഡെക്കാണ്‍ക്രോണിക്ക്ള്‍’ എന്ന ആംഗലേയ പത്രം മേല്‍ സൂചിപ്പിച്ച കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും നവം: 18 ന്റെ ലക്കത്തില്‍ ഒരു കാര്‍ട്ടൂണ്‍ നല്‍കിയിട്ടുണ്ട്. ആയത് കണ്ടപ്പോള്‍ മന്ത്രി ഉവാചയും അതുംകൂടി കൂട്ടിക്കെട്ടിയാല്‍ എങ്ങനെയിരിക്കും എന്നൊരു ചിന്ത. ന്നാല്‍ അങ്ങന്യാവട്ടെ. കൊയപ്പണ്ടോ? 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.