Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വാവോയിസ്റ്റ് വിജയന്‍

കോണ്‍ഗ്രസ്സാകെ നനഞ്ഞ പടക്കമായി ചീറ്റിത്തെറിച്ച കാലത്താണ് വിജയേട്ടന്‍ ആര്‍ത്തവ നായികമാരുമായി പടയ്‌ക്കിറങ്ങിയത്. പിന്നെ വിജയന് വിടുപണി ചെയ്യലാണ് വിപ്ലവത്തിന് ചേര്‍ന്ന വഴിയെന്ന് പുന്നല വിപ്ലവകാരി കണ്ടെത്തുകയായിരുന്നു.

എം. സതീശന്‍ by എം. സതീശന്‍
Nov 17, 2019, 12:10 pm IST
in Article

പാസ്റ്റര്‍ തങ്കു മുതല്‍ പുന്നല ശ്രീകുമാര്‍ വരെയുള്ള പുരോഗമന മതേതര ജനാധിപത്യ വിപ്ലവ കേസരികളുടെ ഉടയവനാണ് കേരള മുഖ്യമന്ത്രി പിണറായിക്കാരന്‍ വിജയന്‍. നവോത്ഥാനം പൂത്തുലയുന്നതിനായി അക്ഷീണം പ്രയത്‌നിക്കുന്ന ആര്‍ത്തവ വിപ്ലവ നായകന്‍. വെട്ടിയും കുത്തിയും കൊന്നുകളഞ്ഞ സാധാരണക്കാരന്റെ ചോര കണ്ടാല്‍ തിരിഞ്ഞുനോക്കാത്ത സമാധാനവാദി, പ്രിയതമയുമൊത്ത് ദേശാന്തരങ്ങള്‍ സഞ്ചരിച്ച് ലോകപൗരനാവാന്‍ കിണഞ്ഞുശ്രമിക്കുന്ന പട്ടിണിക്കാരന്റെ നേതാവ്, ആരോഗ്യ പരിരക്ഷയ്‌ക്ക് അമേരിക്കന്‍ പിഞ്ഞാണം അവാര്‍ഡായി നേടിയ കേരളത്തിന്റെ അഭിമാനം… അങ്ങനെ എണ്ണിയാല്‍ തീരാത്തതാണ് വിജയന്റെ വിശേഷണങ്ങള്‍. ശബരിമലയിലേതടക്കം മാവോയിസ്റ്റുകള്‍ക്കും മനിതികള്‍ക്കും അരാജകവാദികള്‍ക്കും പോലീസ് സെക്യൂരിറ്റി ഏര്‍പ്പെടുത്തി ഗള്‍ഫിന് പറന്ന വിപ്ലവനായകനാണ് വിജയന്‍. ഒടുവില്‍ ശബരിമലക്കാര്യത്തില്‍ പുനഃപരിശോധനാഹര്‍ജികള്‍ ഏഴംഗബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി കേട്ടപ്പോള്‍ സ്റ്റേയില്ലേ എന്ന് ആര്‍ത്തട്ടഹസിക്കുന്ന വാവോയിസ്റ്റുകളുടെ തക്കുടുവാവയായാണ് വിജയന്‍ അടയാളപ്പെടുത്തപ്പെടുന്നത്.

പിണറായി നാടുവാഴുന്ന കാലത്ത് കേരളം വളരുകയാണ് പശ്ചിമഘട്ടങ്ങളെ കേറിയും കടന്നുമങ്ങ് സിറിയയിലേക്കും ബൊളീവിയന്‍ വനാന്തരങ്ങളിലേക്കും. ഐഎസ്, മാവോയിസ്റ്റ് വാവകള്‍ക്ക് ഇങ്ക് കൊടുത്തും താരാട്ട് പാടിയും തൊട്ടിലാട്ടിയും കഴിയുന്ന കുഞ്ഞമ്മമാരുടെ കേരളമാണിപ്പോളിത്. നവോത്ഥാനം പറഞ്ഞ് പറഞ്ഞിപ്പോള്‍ എന്തിനും ഏതിനും ജാതി പറയുന്നവന്റെ നാടാണിപ്പോളിത്. ധാര്‍ഷ്ട്യവും താന്‍പോരിമയും ശുദ്ധതോന്ന്യവാസവും കൊണ്ട് എന്തും പറയാമെന്നും കാട്ടാമെന്നും കരുതുന്ന പിണറായിയന്‍ ജനുസ്സുകളുടെ അരിയിട്ടുവാഴ്ചയാണിവിടെ.

ഭരണത്തിലേറിയ ആദ്യവര്‍ഷം തന്നെ കേരളത്തെ കൊലക്കളമാക്കി പിണറായിയന്‍ പോള്‍പോട്ട് എന്ന് വിളിപ്പേര് നേടിയ ആളാണ് അദ്ദേഹം. മരിച്ചവന്റെ പാര്‍ട്ടിയും കൊടിയും മതവും നോക്കി, നിയമസഭയില്‍പ്പോലും പച്ചക്കള്ളങ്ങള്‍ വിളിച്ചുകൂവി കേരളത്തിന്റെയാകെ വെറുപ്പ് സമ്പാദിക്കുകയായിരുന്നു വിജയന്‍. എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും ഈ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ പോയ ഒരേയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും അണികളുമായിരുന്നു. അവര്‍ അപ്പോഴും മാടമ്പള്ളിയിലെ മാനസികരോഗിയെത്തേടി ഗുജറാത്തിലും ദല്‍ഹിയിലുമൊക്കെ ബീഫിറച്ചിയും അടിച്ച് നടക്കുകയായിരുന്നു.

മാവോയിസ്റ്റ് കൊച്ചമ്മമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും കയറി നിരങ്ങാന്‍ കസേര വലിച്ചിട്ടുകൊടുക്കുന്ന ചാനല്‍ മേധാവികളുടെ കാലത്താണ് പിണറായി പറയുന്ന നവോത്ഥാനം കേരളത്തില്‍ പൂക്കുന്നത്. നിലമ്പൂരും മഞ്ചിക്കണ്ടിയിലും പന്തീരാങ്കാവിലുമൊക്കെ മാവോയിസ്റ്റുകള്‍ തമ്പടിക്കുന്നു എന്നത് പുതിയ വാര്‍ത്തയല്ല. പാനായിക്കുളത്തും വാഗമണ്ണിലും കനകമലയിലുമൊക്കെ ഐഎസ് ഭീകരന്മാര്‍ തമ്പടിച്ചിട്ട് ഒരു പുല്ലും കേരളത്തിലെ ഭരണാണാധികാരികള്‍ ചെയ്തിട്ടില്ലല്ലോ. നിരോധിത ഭീകരസംഘടനയായ സിമിയുടെ നേതാവിനെ മാര്‍ക്‌സിസ്റ്റാക്കി മാമോദീസ നല്‍കി മന്ത്രിയാക്കിയ പിണറായിയാണ് നാട് ഭരിക്കുന്നത്. അതുകൊണ്ട് അലന്‍ വാവയും താഹാ വാവയുമൊക്കെ കുഞ്ഞമ്മമാരുടെ ‘മാവാവോ വാവേ പൊന്നുമ്മകള്‍ തന്നാലും’ താരാട്ടും കേട്ട് ഉണ്ണും, ഉറങ്ങും, ഉണരും, നാടിനെതിരെ മുദ്രാവാക്യം വിളിക്കും…. 

വാളയാറില്‍ നിന്ന് അലന്‍വാവയുടെ കുപ്പിപ്പാലിലേക്കും അവിടെനിന്ന് മനിതികളുടെ സ്റ്റേയില്ലാ മുറവിളിയിലേക്കും കാര്യങ്ങള്‍ വളരെ വേഗം നീങ്ങിയിട്ടും ആഭ്യന്തരം ഭരിക്കുന്ന വിജയന് മിണ്ടാട്ടമില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. ചടുലതയോടെ ഉടനുടന്‍ ഉരുളയ്‌ക്കുപ്പേരി പോലെ പച്ചക്കള്ളം വിളിച്ചുകൂവി കേരളമാകെ നടന്ന വിജയനെ കേരളം കൃത്യം ഒരു വര്‍ഷം മുമ്പ് കണ്ടതാണ്. ആര്‍ത്തവനായികമാരെ ഇരുട്ടിന്റെ മറവില്‍ പോലീസ് കാവലില്‍ മല കയറ്റാന്‍ പാഞ്ഞുനടന്ന കാലത്ത് വിജയന് നൂറായിരുന്നു നാക്ക്. പാര്‍ട്ടിക്കാരെ വിട്ട് അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്നിട്ട് ആ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്ന് വിളിച്ചുകൂവാന്‍ വിജയന് മണിക്കൂറൊന്ന് പോലും വേണ്ടിവന്നില്ല. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പറന്നുനടന്ന് ജാതി പറഞ്ഞും പറയാതെയും വിജയനും കൂട്ടാളികളും മെനഞ്ഞെടുത്ത ചരിത്രം തട്ടിവിടാന്‍ സമ്മേളനങ്ങളെത്രയാ വിളിച്ചു ചേര്‍ത്തത്. ശബരിമല വിഷയത്തില്‍ മന്ത്രിമാരെ തിരുത്താന്‍, പോലീസിനെ കയറൂരി വിടാന്‍, ആര്‍ത്തവനായികമാരെ പിന്തുണയ്‌ക്കാന്‍ നാഴികയ്‌ക്ക് നാല്‍പത് വട്ടം പ്രസംഗിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പിണറായി വിജയനാണിപ്പോള്‍ വാളയാറിലെ ഉഭയസമ്മത വിപ്ലവം മുതല്‍ വാവോയിസ്റ്റ് വിപ്ലവം വരെയുള്ള കേസുകളില്‍ കമാന്നൊന്നുരിയാടാതെ വായും പൂട്ടിയിരിക്കുന്നത്.

ഒന്നും വിജയന്‍ സഖാവ് അറിഞ്ഞായിരിക്കില്ലെന്നാണ് കുഞ്ഞമ്മമാരുടെയും സഖാവിനെ പാരിജാതപ്പൂവാക്കിയ വാഴ്‌ത്തുപാട്ടുകാരുടെയും പുതിയ സിദ്ധാന്തം. ഞങ്ങളുടെ വിജയേട്ടന്‍ അങ്ങനെ ചെയ്യില്ലെന്നാണ് അവര്‍ വാദിക്കുന്നത്. എല്ലാം കുറേ പോലീസുകാരുടെ കന്നംതിരിവാണ്. അതാണ് വിജയന്‍ സഖാവിന്റെ വിശ്വാസികള്‍. അവര്‍ തമ്പ്രാനെ അടിമുടി വിശ്വസിക്കും. കാല്‍ക്കല്‍ വീഴും. ആരെക്കൊണ്ടുവേണമെങ്കിലും ആ തിരുവടികള്‍ പിടിപ്പിക്കും. നവോത്ഥാനം കൊണ്ടുവരാന്‍ വിജയേട്ടന്‍ ഒപ്പം കൂട്ടിയ പുന്നല വിപ്ലവകാരി വാളയാറിലെ പാവം പെണ്‍കുട്ടികളുടെ അച്ഛനമ്മമാരെ രായ്‌ക്കുരാമാനം തിരുവനന്തപുരത്തെത്തിച്ച് തിരുമനസ്സിന്റെ കാലുപിടിപ്പിച്ചത് കണ്ട് കോള്‍മയിര്‍ കൊണ്ടവരില്‍ കുഞ്ഞമ്മയും പെടും. പുന്നല വിപ്ലവകാരിയുടെ ധീരതയുടെ മുന്നില്‍ മുട്ടുകുത്തിനില്‍പാണ് വിജേയട്ടന്റെ വിശ്വാസിഗണം. 

പുന്നല അങ്ങനെയാണ്. സോണിയാമ്മയായിരുന്നു വിപ്ലവകാരിയുടെ ആദിദൈവം. അയ്യങ്കാളീന്നൊക്കെ പുറമേക്ക് പറയുമെങ്കിലും വത്തിക്കാന്‍ വഴി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഒരു എന്‍ട്രി പാവം സ്വപ്‌നം കണ്ടിട്ടുണ്ട്. ഉറ്റ സുഹൃത്ത് ചെറ്റക്കുടിലിലെ പഴയ മാണിക്യം മൊണിയന്‍ കൊന്ത മാറ്റി കുറി വരച്ച് എംപി ആകുന്നതിന്റെ ആനന്ദവും അസൂയയും അനുഭവിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ്സാകെ നനഞ്ഞ പടക്കമായി ചീറ്റിത്തെറിച്ച കാലത്താണ് വിജയേട്ടന്‍ ആര്‍ത്തവ നായികമാരുമായി പടയ്‌ക്കിറങ്ങിയത്. പിന്നെ വിജയന് വിടുപണി ചെയ്യലാണ് വിപ്ലവത്തിന് ചേര്‍ന്ന വഴിയെന്ന് പുന്നല വിപ്ലവകാരി കണ്ടെത്തുകയായിരുന്നു. വാളയാറില്‍ സര്‍വം തകര്‍ന്ന തമ്പുരാനെ രക്ഷിക്കാനുള്ള വിപ്ലവകാരിയുടെ ഒടിയന്‍ വിദ്യയായിരുന്നു ആ തിരുവടിപിടുത്തം. അമ്മാതിരി ഒരു തിരുവടിപിടുത്തം വാവോയിസ്റ്റ് കൊച്ചമ്മമാര്‍ക്കും പരിശീലിച്ചു നോക്കാവുന്നതാണ്. എങ്ങാനും ഗുണം പിടിച്ചാലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.