Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനോന്യത്തിലെ മത്സരങ്ങള്‍

വിനോദ് കണ്ടംകാവില്‍ by വിനോദ് കണ്ടംകാവില്‍
Nov 17, 2019, 03:12 am IST
in Samskriti

തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വേദജ്ഞര്‍ തമ്മില്‍ രൂക്ഷമായ മത്സരമാണ് കടവല്ലൂരില്‍ നടന്നുവരുന്നത്. വൃശ്ചികം ഒന്നാം തീയതി, മത്സരത്തലേന്ന് ഇരുയോഗക്കാരും കടവല്ലൂരില്‍ എത്തിയിരിക്കണം.  ഇവിടെവെച്ച് ബന്ധുക്കളാണെങ്കില്‍ പോലും പരസ്പരം മിണ്ടോനോ, പരിചയം നടിക്കാനോ പോകാറില്ല. തൃശ്ശൂര്‍ യോഗക്കാര്‍ക്ക് അച്ച്യുതത്ത്മൂസിന്റെ ഇല്ലത്തും, തിരുനാവായ യോഗക്കാര്‍ക്ക് പക്ഷിയില്‍മൂസിന്റെ ഇല്ലത്തുമാണ്  ഭക്ഷണവും താമസവും പതിവ് (അ

ന്യോന്യം പുനരാരംഭിച്ച ശേഷം ഇതില്‍ ഒരു വിഭാഗം അന്യോന്യപരിഷത്തിന്റെ ഓഫീസിലും മറുവിഭാഗം അവര്‍ക്കായി സജ്ജീകരിച്ച വീട്ടിലുമായാണ് താമസിക്കുന്നത്). കുളിക്കാനായി ക്ഷേത്രക്കുളത്തിന്റെ കിഴക്കേകടവ് തിരുനാവായക്കാരും പടിഞ്ഞാറെകടവ് തൃശ്ശൂര്‍ക്കാരും ഉപയോഗിക്കും. തിരുനാവായ യോഗക്കാരുടെ വേദപരിശീലനം കടവല്ലൂര്‍ ക്ഷേത്രത്തില്‍ നടക്കുമ്പോള്‍ തൃശ്ശൂര്‍ യോഗക്കാര്‍ കടവല്ലൂരില്‍ നിന്നും കുറച്ച് മാറി കാട്ടമ്പലം എന്ന പേരിലറിയപ്പെടുന്ന എടയൂര്‍ നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ നടത്തുന്നു. 

സന്ധ്യാവന്ദനശേഷമാണ് വേദപരീക്ഷകള്‍ ആരംഭിക്കുക. തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ”കിഴക്ക് പടിഞ്ഞാറ്” എന്ന പേരില്‍ അവരവരുടെ യോഗങ്ങളിലെ പരീക്ഷ കഴിഞ്ഞ് ഭഗവത് സമക്ഷത്തില്‍ പോയശേഷം വാരമിരിക്കല്‍, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് മത്സര പരീക്ഷയുടെ രീതി. പതിനായിരത്തിലധികം വരുന്ന ഋക്കുകളാണ് ചൊല്ലേണ്ടത്. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തില്‍ വര്‍ഗാദി തുടങ്ങി 10 ഋക്കുകള്‍ ക്രമരൂപത്തില്‍ ചൊല്ലുന്നതാണ് വാരം. ഈ ചൊല്ലുന്നതില്‍ തെറ്റിയാല്‍ മറുവിഭാഗം വിരല്‍മിടിക്കും. പിന്നീട് ആദ്യം മുതല്‍ ചൊല്ലണം. പിഴയ്‌ക്കാതെ ചൊല്ലിയാല്‍ ജയിച്ചു. മൂന്നുതവണ പിഴച്ചാല്‍ ”കലമ്പി”. ക്ഷേത്രത്തിലെ വലിയമ്പലത്തിലെ കൂത്തമ്പലത്തില്‍ വെച്ചാണ് പരീക്ഷകള്‍ നടക്കുക. തൃശ്ശൂര്‍ യോഗക്കാര്‍ക്കും, തിരുനാവായ യോഗകാര്‍ക്കും വാരം ഇരിക്കാനും ജട, രഥ എന്നിവ പ്രയോഗിക്കാനും പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്.  

ആദ്യ ദിവസം ഒന്നാന്തി മുന്‍പിലിരിക്കലും ഒന്നാന്തി രണ്ടാംവാരവും ആണ്. പിന്നീട് അത്താഴപൂജയ്‌ക്ക് ശേഷം ഒന്നാന്തി ജടയും മൂന്നാന്തി രഥയുമാണ്. തുടര്‍ന്നുളള ദിവസങ്ങളില്‍ മുക്കിലെ ജടയും, മുക്കിലെ രഥയും നടക്കുന്നു. ജടയും രഥയും രണ്ട്‌പേര്‍ ചേര്‍ന്നാണ് ചൊല്ലുക. ഊഴവും സന്ധിയും തെറ്റാതെ ചൊല്ലണം. സംഹിത, പദം എന്നിവയിലുളള പരിചയം, ശബ്ദത്തിലെ യോജിപ്പ്, വേഗം ഇവയെല്ലാം പിഴയ്‌ക്കാതെ ചൊല്ലുന്നതിന് അത്യാവശ്യമാണ്. വര്‍ഷങ്ങളോളമുളള കഠിനമായ അഭ്യാസവും സാധനയുമുണ്ടെങ്കിലേ പിഴയ്‌ക്കാതെ ചൊല്ലാന്‍ സാധിക്കുകയുളളൂ. വാരത്തി

നും അത്താഴപൂജക്കും ശേഷം നടക്കുന്ന സദ്യക്കിടയിലാണ് ജടയും രഥയും പ്രയോഗിക്കാറുളളത്. രഥ പ്രയോഗങ്ങളിലെ കൃത്യതയ്‌ക്കനുസരി ച്ചാണ് തുടര്‍ന്നുളള കടന്നിരിക്കലും, വലിയ കടന്നിരിക്കലും. രഥ ചൊല്ലുന്നതില്‍ വളരെ കൃത്യതയുളളവരും പിഴവുണ്ടാവില്ല എന്ന് ഉറപ്പുളളവരുമാണ് കടന്നിരിക്കലിന് തയ്യാറാവുക. 

തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ സെക്രട്ടറിയും അധ്യാപകനുമായിരുന്ന മൂക്കുതല പന്താവൂര്‍ പരേതനായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ”വലിയ കടന്നിരിക്കല്‍” കൈവരിച്ച ഏകവ്യക്തി. അന്യോന്യം പുനരാരംഭിച്ചശേഷം തിരുനാവായ യോഗക്കാരനായ ഡോ.മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരിക്കും നാറാസ് നാരായണന്‍ നമ്പൂതിരിക്കും മാത്രമേ ”കടന്നിരിക്കല്‍”-ന് സാധിച്ചിട്ടുളളൂ എന്നത് കടന്നിരിക്കലിന്റെ പാണ്ഡിത്യത്തെ തെളിയിക്കുന്നു. കടന്നിരിക്കലിലെയും വലിയ കടന്നിരിക്കലിലെയും വിജയം ഒരു വൈദിക വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.

                                                                                                                 (തുടരും)

                                                                                                                              9495026834

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.