Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാരാചരണം മഹാശ്ചര്യം!

എസ്.കെbyഎസ്.കെ
Nov 14, 2019, 03:00 am IST
inVicharam

മാതൃഭാഷാവാരം കടന്നുപോയി. പത്രഭാഷയില്‍ പറഞ്ഞാല്‍, നാടെങ്ങും വിവിധ പരിപാടികളോടെ വാരാചരണം നടന്നു. പതിവുപോലെ, ആചരണങ്ങളിലെയും ആഘോഷങ്ങളിലെയും പ്രധാന പരിപാടി പ്രസംഗമായിരുന്നു. പ്രസംഗകരിലാരും കിട്ടിയ അവസരം പാഴാക്കിയില്ല. പലരും ഭാഷാ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടി.

ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളം നേരിടുന്ന അവഗണന, ഭരണത്തിലും പഠനത്തിലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ അധികൃതര്‍ വരുത്തുന്ന വീഴ്ച. പുതുതലമുറയ്‌ക്ക് മലയാളം അന്യമാകുന്ന സ്ഥിതിവിശേഷം തുടങ്ങിയവ പലേടത്തും പ്രഭാഷണ വിഷയങ്ങളായി. ഭാഷാസ്‌നേഹം തുള്ളിത്തുളുമ്പുന്ന ലേഖനങ്ങളും കവിതകളുമടക്കമുള്ള ആനുകാലികങ്ങളില്‍ നിറഞ്ഞു. നല്ല കാര്യം.

ചില സ്ഥിരം പ്രഭാഷകര്‍ വേദിയില്‍ ഏറെ നേരവും ചെലവഴിച്ചത് മലയാളികളെ കുറ്റം പറയാനാണ്. മലയാളികള്‍ക്ക് ഭാഷാഭിമാനമില്ല. മാതൃഭാഷയെ ഇത്രയേറെ പുച്ഛിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. മലയാളം അറിയില്ലെന്നു പറയുന്നതില്‍ മലയാളികള്‍ അഭിമാനിക്കുന്നു-ഇങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകള്‍. ഈ പ്രഭാഷകരുടെ ഭാവം കണ്ടാല്‍ ഇവര്‍ വിദേശികളാണെന്നു തോന്നും.

അങ്ങനെ മലയാളവാരത്തില്‍ മലയാളത്തിന്റെ പേരില്‍ മലയാളികള്‍, മലയാളികളെ പുച്ഛിച്ച് അരങ്ങു തകര്‍ത്തു.

നവംബര്‍ ആദ്യവാരം കഴിഞ്ഞതോടെ കേരളത്തില്‍ ഭാഷാസ്‌നേഹവര്‍ഷം നിലച്ചു. എഴുത്തുകാരും പ്രഭാഷകരും സാംസ്‌കാരിക നായകരും മറ്റു വിഷയങ്ങള്‍ തേടിപ്പോയി.

സാരമില്ല. ഇനിയും നവംബര്‍ വരും. ഭാഷാ വാരം ആചരിക്കും. ഇതേ രൂപത്തില്‍, ഭാവത്തില്‍. നവംബര്‍ നല്‍കുന്ന പദവിയില്‍ മലയാളം അഭിമാനിക്കുന്നുണ്ടാകാം.

മുഖപ്രസംഗങ്ങളില്‍നിന്ന്:

‘ജാതിമതാദി പരിഗണനകള്‍ക്കതീതമായി ഭാഷ’ അതിനെ കേന്ദ്രീകരിച്ച സംസ്‌കാരം എന്നിവയെ പ്രധാനമായും ആശ്രയിച്ച ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അവ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവയ്‌ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയുമാണ് ഐക്യം നില

നിര്‍ത്തേണ്ടത് എന്നതായിരുന്നു പാര്‍ട്ടി നിലപാട്.’

വലിച്ചുനീട്ടിയ വാക്യം. അതിന്റെ വികലമായ ഘടന വായനക്കാരെ വലയ്‌ക്കും. അവസാനഭാഗം ഇങ്ങനെ തിരുത്തിയാല്‍ കുറച്ച് ആശ്വാസമാകും:

”…അവയ്‌ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയാണ് ഐക്യം നിലനിര്‍ത്തേണ്ടതെന്നും ആയിരുന്നു പാര്‍ട്ടി നിലപാട്.

”വിഷയത്തെ അതിന്റെ സമഗ്രതയില്‍ കാണാനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് ഉണ്ടാകേണ്ടത്.”

ചെറിയ വാക്യമെങ്കിലും ഘടനയില്‍ തെറ്റുണ്ട്.

”വിഷയത്തെ സമഗ്രമായി കാണാനും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയണം.” (ശരി)

”വിഷയത്തെ സമഗ്രമായി കാണുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകുകയുമാണു വേണ്ടത്. (ശരി).

”ജനാധിപത്യം പല വെല്ലുവിളികളെ നേരിടുന്ന കാലത്തും അതിന്റെ സാധ്യതയെ തിരിച്ചറിയുകയും പാര്‍ലമെന്റേതര സമരങ്ങളെയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും കൂട്ടിയിണക്കുന്ന പ്രവര്‍ത്തന രീതി പാര്‍ട്ടി പിന്തുടരുന്നത് ശരിയായ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടെയാണ്.”

”…പാര്‍ട്ടി പിന്തുടരുകയും ചെയ്യുന്നത് എന്നു തിരുത്തിയാലേ വാക്യഘടന ശരിയാകൂ.

”രാജ്യതലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്‌മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാനാകുന്നത്.”

അരാജകത്വം, ഭരണമില്ലായ്‌മ-ഇവയില്‍ ഒന്നുമതി.

പിന്‍കുറിപ്പ്:

ഭാഷാവാരാചരണ പരിപാടിയിലെ ഒരു ചര്‍ച്ചാ വിഷയം- ”മലയാളം-ആരായലും ആയിത്തീരലും.” ആരായാലും ഒന്നു പകച്ചുപോകില്ലേ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.