Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരാചരണം മഹാശ്ചര്യം!

എസ്.കെ by എസ്.കെ
Nov 14, 2019, 03:00 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

മാതൃഭാഷാവാരം കടന്നുപോയി. പത്രഭാഷയില്‍ പറഞ്ഞാല്‍, നാടെങ്ങും വിവിധ പരിപാടികളോടെ വാരാചരണം നടന്നു. പതിവുപോലെ, ആചരണങ്ങളിലെയും ആഘോഷങ്ങളിലെയും പ്രധാന പരിപാടി പ്രസംഗമായിരുന്നു. പ്രസംഗകരിലാരും കിട്ടിയ അവസരം പാഴാക്കിയില്ല. പലരും ഭാഷാ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടി.

ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളം നേരിടുന്ന അവഗണന, ഭരണത്തിലും പഠനത്തിലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ അധികൃതര്‍ വരുത്തുന്ന വീഴ്ച. പുതുതലമുറയ്‌ക്ക് മലയാളം അന്യമാകുന്ന സ്ഥിതിവിശേഷം തുടങ്ങിയവ പലേടത്തും പ്രഭാഷണ വിഷയങ്ങളായി. ഭാഷാസ്‌നേഹം തുള്ളിത്തുളുമ്പുന്ന ലേഖനങ്ങളും കവിതകളുമടക്കമുള്ള ആനുകാലികങ്ങളില്‍ നിറഞ്ഞു. നല്ല കാര്യം.

ചില സ്ഥിരം പ്രഭാഷകര്‍ വേദിയില്‍ ഏറെ നേരവും ചെലവഴിച്ചത് മലയാളികളെ കുറ്റം പറയാനാണ്. മലയാളികള്‍ക്ക് ഭാഷാഭിമാനമില്ല. മാതൃഭാഷയെ ഇത്രയേറെ പുച്ഛിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. മലയാളം അറിയില്ലെന്നു പറയുന്നതില്‍ മലയാളികള്‍ അഭിമാനിക്കുന്നു-ഇങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകള്‍. ഈ പ്രഭാഷകരുടെ ഭാവം കണ്ടാല്‍ ഇവര്‍ വിദേശികളാണെന്നു തോന്നും.

അങ്ങനെ മലയാളവാരത്തില്‍ മലയാളത്തിന്റെ പേരില്‍ മലയാളികള്‍, മലയാളികളെ പുച്ഛിച്ച് അരങ്ങു തകര്‍ത്തു.

നവംബര്‍ ആദ്യവാരം കഴിഞ്ഞതോടെ കേരളത്തില്‍ ഭാഷാസ്‌നേഹവര്‍ഷം നിലച്ചു. എഴുത്തുകാരും പ്രഭാഷകരും സാംസ്‌കാരിക നായകരും മറ്റു വിഷയങ്ങള്‍ തേടിപ്പോയി.

സാരമില്ല. ഇനിയും നവംബര്‍ വരും. ഭാഷാ വാരം ആചരിക്കും. ഇതേ രൂപത്തില്‍, ഭാവത്തില്‍. നവംബര്‍ നല്‍കുന്ന പദവിയില്‍ മലയാളം അഭിമാനിക്കുന്നുണ്ടാകാം.

മുഖപ്രസംഗങ്ങളില്‍നിന്ന്:

‘ജാതിമതാദി പരിഗണനകള്‍ക്കതീതമായി ഭാഷ’ അതിനെ കേന്ദ്രീകരിച്ച സംസ്‌കാരം എന്നിവയെ പ്രധാനമായും ആശ്രയിച്ച ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അവ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവയ്‌ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയുമാണ് ഐക്യം നില

നിര്‍ത്തേണ്ടത് എന്നതായിരുന്നു പാര്‍ട്ടി നിലപാട്.’

വലിച്ചുനീട്ടിയ വാക്യം. അതിന്റെ വികലമായ ഘടന വായനക്കാരെ വലയ്‌ക്കും. അവസാനഭാഗം ഇങ്ങനെ തിരുത്തിയാല്‍ കുറച്ച് ആശ്വാസമാകും:

”…അവയ്‌ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയാണ് ഐക്യം നിലനിര്‍ത്തേണ്ടതെന്നും ആയിരുന്നു പാര്‍ട്ടി നിലപാട്.

”വിഷയത്തെ അതിന്റെ സമഗ്രതയില്‍ കാണാനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് ഉണ്ടാകേണ്ടത്.”

ചെറിയ വാക്യമെങ്കിലും ഘടനയില്‍ തെറ്റുണ്ട്.

”വിഷയത്തെ സമഗ്രമായി കാണാനും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയണം.” (ശരി)

”വിഷയത്തെ സമഗ്രമായി കാണുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകുകയുമാണു വേണ്ടത്. (ശരി).

”ജനാധിപത്യം പല വെല്ലുവിളികളെ നേരിടുന്ന കാലത്തും അതിന്റെ സാധ്യതയെ തിരിച്ചറിയുകയും പാര്‍ലമെന്റേതര സമരങ്ങളെയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും കൂട്ടിയിണക്കുന്ന പ്രവര്‍ത്തന രീതി പാര്‍ട്ടി പിന്തുടരുന്നത് ശരിയായ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടെയാണ്.”

”…പാര്‍ട്ടി പിന്തുടരുകയും ചെയ്യുന്നത് എന്നു തിരുത്തിയാലേ വാക്യഘടന ശരിയാകൂ.

”രാജ്യതലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാനാകുന്നത്.”

അരാജകത്വം, ഭരണമില്ലായ്മ-ഇവയില്‍ ഒന്നുമതി.

പിന്‍കുറിപ്പ്:

ഭാഷാവാരാചരണ പരിപാടിയിലെ ഒരു ചര്‍ച്ചാ വിഷയം- ”മലയാളം-ആരായലും ആയിത്തീരലും.” ആരായാലും ഒന്നു പകച്ചുപോകില്ലേ?

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)
Kerala

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

World

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)
Sports

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

Kerala

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

Kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

പുതിയ വാര്‍ത്തകള്‍

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാടും പുറക്കാട് പഞ്ചായത്തിലും അവധി

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍, പിടിയിലായത് യുവതിയും യുവാവും

ശർമ്മിഷ്ഠയെ കുടുക്കിയ വസാഹത് ഖാൻ ഖാദ്രി റാഷിദിയ്‌ക്ക് വമ്പൻ പണി : ഹിന്ദു ദേവതകളെ അധിക്ഷേപിച്ചതിന് രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് കേസ്

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്ടിലും അവധി

മമത ബാനര്‍ജിയെ എതിര്‍ത്ത ഗായകന്‍; ബിയോണ്‍സിയെപ്പോലുള്ളവര്‍ പാടുന്ന യുകെ സ്റ്റേഡിയം കണ്‍സെര്‍ട്ടില്‍ അരിജിത് സിങ്ങും; റഹ്മാന് കിട്ടാത്ത ഭാഗ്യം¡

ഡഫേദാര്‍ ആകാന്‍ ആളില്ല, തസ്തിക നിര്‍ത്തലാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies