ഗാസ: ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം. പലസ്തീനിലെ തീവ്ര ഇസ്ലാമിക സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മുഖ്യ കമാന്‍ഡര്‍ ബഹ അബു അല്‍ അത്തയെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെയാണു കനത്ത റോക്കറ്റാക്രമണം പലസ്തീന്‍ ആരംഭിച്ചത്. ഇന്നലെ രാത്രി തുടങ്ങിയ റോക്കറ്റാക്രണം ഇപ്പോഴും തുടരുകായാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. പലസ്തീന്റെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറിനെ വക വരുത്തിയതിന്റെ പ്രതികാരമായാണ് പലസ്തീന്‍ ഇസ്രയേലിനെ ആക്രമിച്ചത്.ഗസയ്‌ക്ക് സമീപം ഷെജയ്യയില്‍ നടന്ന എയര്‍ സ്‌െ്രെടക്കിലാണ് മുതിര്‍ന്ന ഫലസ്തീന്‍ കമാന്‍ഡറായ ബഹാ അബു അല്‍ അത്തയെയും ഭാര്യയെയുംമ മകനേയും ഇേ്രസയേല്‍ ഇന്നലെ രാവിലെ ബോംബിട്ട് കൊന്നത്. ഇസ്രയേലിനു നേര്‍ക്ക് അത്തയും സംഘവും ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഭീകരനും സംഘവും കൊല്ലപ്പെട്ടത്.
അടുത്ത കാലത്തായി നടക്കുന്ന അതിര്‍ത്തി കടന്നുള്ള റോക്കറ്റ്, ഡ്രോണ്‍, സ്‌നിപ്പര്‍ ആക്രമണങ്ങളുടെ ഉത്തരവാദി അല്‍ അത്തയാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. അത്ത ഇനിയും പല ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ നെതന്യാഹു ‘ടിക്കിങ് ബോംബ്’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചത്. ഗാസയില്‍ അല്‍ അത്തയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് എത്തിയവര്‍ വന്‍തോതില്‍ ആക്രമണം അഴിച്ചു വിട്ടു. തോക്കേന്തിയെത്തിയവരെല്ലാം ആകാശത്തേക്ക് വെടിവച്ചു. സിറിയയിലേയും ഗാസയിലേയും 2 സംഘടിതമായ ആക്രമണങ്ങള്‍ യുദ്ധപ്രഖ്യാപനമാണെന്ന് ഇസ്‌ലാമിക് ജിഹാദ് നേതാവ് ഖാലിദ് അല്‍ ബത്സ് പറഞ്ഞു. ഇസ്‌ലാമിക് ജിഹാദിന് പിന്തുണയുമായി ഗാസ നിയന്ത്രിക്കുന്ന ഹമാസും രംഗത്തുണ്ട്. പ്രത്യാഘാതങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഇസ്രയേലിനു മാത്രമായിരിക്കുമെന്നാണു ഹമാസിന്റെ നിലപാട്. ഇരുരാജ്യങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ഇതിനകം ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ ഇന്ത്യ ഇസ്രയേലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അത്തയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിലേക്ക് രൂക്ഷമായ ആക്രമണം ആരംഭിച്ചത്. റോക്കറ്റ് ആക്രമണ സാധ്യതയുള്ളയിടങ്ങളിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റിയതായി ഇസ്രയേല്‍ സേന വ്യക്തമാക്കി.
2014ലെ ഗാസ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഓര്‍മ വേണമെന്നും അത്തരം നടപടിയിലേക്ക് നീങ്ങാന്‍ താത്പര്യമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്നാല്‍, ആക്രമണം അതിരുവിട്ടാല്‍ ഏതുസമയവും കനത്ത തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഇസ്രയേല്‍ സേന പലസ്തീനു മുന്നറിയിപ്പി നല്‍കിയിട്ടുണ്ട്.
















