തിരുവനന്തപുരം : മദ്യ ഉപഭോഗം കുറയ്‌ക്കുമെന്ന തെരഞ്ഞെടുപ്പ് പ്രചാരണം പാഴ്‌വാക്കാക്കി സംസ്ഥാന സര്‍ക്കാര്‍. ഇടതു മുന്നണി അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 540ലെത്തി. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ ഉള്ളത്. വിവരാവകാശം വഴി സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരുമെന്നത് എല്‍ഡിഎഫിന്റെ മുഖ്യ പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മദ്യത്തിന്റെ ഉപഭോഗം എരട്ടിച്ചതായാണ് കണക്കുകളില്‍ പറയുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 540 ബാറുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ നിരവധി ബാറുകളുടെ അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇവയ്‌ക്ക് കൂടി അനുമതി നല്‍കിയാല്‍ 540 എന്നത് അടുത്തു തന്നെ 600 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനത്തെ മാത്രം ലക്ഷ്യമിട്ട് മ്ദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍.
സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തില്‍ നിലവില്‍ 20 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 54,500 കോടി രൂപയ്‌ക്കാണ് ഇടതു മുന്നണി അധികാരത്തില്‍ എത്തിയശേഷം മദ്യം വിറ്റഴിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതുള്‍പ്പടെ കുറ്റകൃത്യങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ലഹരിയുടെ ഉപഭോഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
















