Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മദ്ദളവാദനത്തിലെ ഭരതസംഗീതം

വിനോദ് കണ്ടെംകാവില്‍ by വിനോദ് കണ്ടെംകാവില്‍
Oct 27, 2019, 07:38 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

മംഗളവാദ്യമായ മദ്ദളത്തില്‍ ശ്രദ്ധേയനാവുകയാണ് സദനം ഭരതരാജന്‍. കഥകളി മദ്ദളത്തിലും പഞ്ചവാദ്യ മദ്ദളത്തിലും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതിനൊപ്പം കേളി അവതരണത്തിലും ശ്രദ്ധപതിപ്പിക്കുന്നു. കഥകളി, പഞ്ചവാദ്യം, കൃഷ്ണനാട്ടം, കേളി എന്നീ കലകളില്‍ മദ്ദളത്തിന് പ്രധാന സ്ഥാനമാണുളളത്. 

1979 മെയ് 30-ന് കുന്നംകുളത്തിനടുത്ത് പോര്‍ക്കുളത്ത് കെ.ബി.രാമസ്വാമിയുടെയും ഭാഗ്യലക്ഷ്മിയുടെയും മകനായാണ് ഭരതരാജന്റെ ജനനം. പോര്‍ക്കുളം, ചൊവ്വന്നൂര്‍ സ്‌കൂളുകളിലായിരുന്നു ഏഴാം ക്ലാസുവരെയുള്ള പഠനം. ഏഴാം ക്ലാസുമുതല്‍ പെരിങ്ങോട് സ്‌കൂളിലും.  പൂമുളളി ‘ആറാം തമ്പുരാന്‍’ എന്നറിയപ്പെട്ടിരുന്ന  നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ താല്‍പര്യപ്രകാരമാണ് പെരിങ്ങോട് സ്‌കൂളില്‍ പഞ്ചവാദ്യ സംഘം ആരംഭിക്കുന്നത്. പെരിങ്ങോട് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ പഞ്ചവാദ്യ സംഘത്തില്‍ എരവത്ത് അപ്പുമാരാരുടെ കീഴില്‍  ഭരതരാജന്‍ മദ്ദളപഠനം ആരംഭിച്ചു. തുടര്‍ന്ന് ആമക്കാവ് ദേവീക്ഷേത്രത്തില്‍ 1991ല്‍ പഞ്ചവാദ്യം അരങ്ങേറ്റം നടത്തി.

പൂമുളളി ആറാം തമ്പുരാന്റെ പിറന്നാളിനോടനുബന്ധിച്ച് പഞ്ചവാദ്യം നടത്തിയപ്പോള്‍ അദ്ദേഹം ഭരതരാജന്റെ കൊട്ട് ശ്രദ്ധിക്കുകയും മദ്ദളപഠനം ഉപേക്ഷിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു. പഠന ശേഷം, മദ്ദള വിദ്വാനായിരുന്ന കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ നിര്‍ദ്ദേശാനുസരണം പത്തിരിപ്പാല സദനം ഗാന്ധിസേവാസദനത്തില്‍ നാല് വര്‍ഷത്തെ ഡിപ്ലോമയ്‌ക്ക് ചേര്‍ന്നു.  സദനം രാജന്‍, സദനം ദേവദാസ്, സദനം ശ്രീധരന്‍ എന്നിവരുടെ കീഴില്‍ കേളി, കഥകളി കൊട്ട് എന്നിവ അഭ്യസിച്ചു. ഡിപ്ലോമയ്‌ക്കും രണ്ട് വര്‍ഷത്തെ പിജി പഠനത്തിനും ശേഷം പഞ്ചവാദ്യം, കഥകളി വേദികളില്‍  സജീവമായി. 

കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടുകൂടി മദ്ദളരംഗത്തെ പ്രതിഭാധനനായ ചെര്‍പ്പുളശ്ശേരി ശിവന്റെ കീഴില്‍  എട്ടുവര്‍ഷം ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കാന്‍ കഴിഞ്ഞത് ആ പ്രതിഭയ്‌ക്ക് മാറ്റുകൂട്ടി. ജന്മസിദ്ധമായ താളബോധവും സംഗീതവാസനയും ഭരതരാജന്റെ കൊട്ടിന്റെ മുഖമുദ്രയാണ്. കഥകളിയുടെ മേളപ്പദത്തില്‍ വലംതലയുടെ ശബ്ദ ഗാംഭീര്യംകൊണ്ടും ഇടംതലയിലെ എണ്ണങ്ങളുടെ നാദശുദ്ധിയിലും വികസിക്കുന്നതാണ് ഭരതരാജന്റെ വാദ്യവഴികള്‍.  മേളപ്രധാനമായ രംഗങ്ങള്‍ക്ക് ശക്തി പകരുമ്പോള്‍ തന്നെ ചൊല്ലിയാട്ടത്തിന്റെ സംഗീതാത്മകതയ്‌ക്ക് അനുഗുണമായ വാദനരീതിയാണ് ഭരതരാജനില്‍ നിന്ന് കേള്‍ക്കാന്‍ കഴിയുക. സ്ത്രീവേഷങ്ങളുടെ പദാഭിനയങ്ങളിലും ആട്ടങ്ങളിലും മനോധര്‍മ്മസാധ്യതകള്‍ പ്രയോജനപ്പെടുത്തി മേളമൊരുക്കുന്നതിലും  ഇദ്ദേഹം വിദഗ്ധനാണ്.

സംഗീതം നിറഞ്ഞ കൊട്ടാണ് ഭരതരാജന്റേത്. പഞ്ചവാദ്യവേദികളില്‍ സഹപ്രവര്‍ത്തകരെ ‘ഒരു ചരടില്‍ കോര്‍ത്ത പുഷ്പങ്ങളെപ്പോലെ’ ഒരുമിച്ച് കൊണ്ടുപോകാന്‍ ഭരതരാജന് കഴിയാറുണ്ട്. ഭരതരാജന്റെ പതിഞ്ഞ സമ്പ്രദായത്തിലുളള കേളി ആസ്വാദകരെ ആവേശം കൊള്ളിക്കും. പഞ്ചമദ്ദളകേളി, ഇരട്ടകേളി എന്നിവ അരങ്ങുകളില്‍ കൊട്ടി വിജയിപ്പിക്കാന്‍ ഭരതരാജന് കഴിയുന്നു.  പഞ്ചവാദ്യത്തില്‍ തിമില പ്രമാണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും സമര്‍ത്ഥനാണ്. പതികാലത്തിലും ഇടകാലത്തിലുമുളള കൂട്ടിക്കൊട്ടലുകളില്‍  ഭരതരാജന്‍ ഉണ്ടെങ്കില്‍ സംഗീതബോധം നിറയുന്ന വാദ്യ സന്ദര്‍ഭങ്ങള്‍ നമുക്ക് ദര്‍ശിക്കാം. മറ്റു കലാകാരന്മാരോടൊപ്പം ചേര്‍ന്ന് ഭരതരാജന്റെ മേളപ്പദം, കേളി എന്നിവ വാദ്യകേരളത്തിലെ ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. 

പല്ലാവൂര്‍ സഹോദരന്മാര്‍, ചോറ്റാനിക്കര നാരായണന്‍ മാരാര്‍, അന്നമനട പരമേശ്വര മാരാര്‍, കോങ്ങാട് വിജയന്‍ തുടങ്ങി മുതിര്‍ന്ന തിമില കലാകാരന്‍മാരോടൊപ്പം പഞ്ചവാദ്യത്തില്‍ പങ്കെടുക്കാന്‍ ഭരതരാജന് സാധിച്ചിട്ടുണ്ട്. തൃക്കൂര്‍ രാജന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ തുടങ്ങിയ മദ്ദള പ്രമാണിമാരുടെ കൂടെ കൊട്ടാനായതും ഭാഗ്യമായി കരുതുന്നു.  കീഴ്പടം കുമാരന്‍നായര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കോട്ടയ്‌ക്കല്‍ ശിവരാമന്‍, കലാമണ്ഡലം ഗോപി തുടങ്ങിയ സമുന്നത കഥകളി വേഷക്കാര്‍ക്കൊപ്പം മദ്ദളവാദനത്തിനും അവസരമുണ്ടായിട്ടുണ്ട്.

ഗുരുവായൂര്‍ ഏകാദശിക്കാലത്തെ വിളക്കിനാണ് ആദ്യമായി ഭരതരാജന്‍ മദ്ദള പ്രമാണിയായി രംഗത്തു വരുന്നത്. തുടര്‍ന്ന് നിരവധി പഞ്ചവാദ്യവേദികളില്‍ പ്രമാണിയായി. കാലടി പഞ്ചവാദ്യം, തൃശ്ശൂര്‍ പൂരം പാറമേക്കാവ് വിഭാഗം, ഉത്രാളിക്കാവ് വേല, നെന്മാറ വേല, എറണാകുളം, കൊടുന്തരപ്പിളളി തുടങ്ങി കേരളത്തിലെ വിവിധ ക്ഷേത്രോത്സവങ്ങളില്‍ ഭരതരാജന്‍ പങ്കെടുത്തിട്ടുണ്ട്.  സ്വദേശത്തും വിദേശത്തുമായി മദ്ദളവാദനത്തിന്റെ രസം പകര്‍ന്നിട്ടുണ്ട്. 

പെരുമ്പാവൂര്‍ ആസ്വാദക സുവര്‍ണ്ണമുദ്ര, കാലടി ശിവലയപുരസ്‌കാരം, കരിക്കാട് ബാലനരസിംഹമുദ്ര, കലാസാഗര്‍ അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ക്കും അര്‍ഹനായി.  2007 മുതല്‍ പെരിങ്ങോട് സ്‌കൂളില്‍ അധ്യാപകനാണ്. ശ്രീകലയാണ് ഭാര്യ, മഹാലക്ഷ്മി, അലമേലു എന്നിവരാണ് മക്കള്‍. വാദ്യകലാലോകം ഭരതരാജനെ പെരിങ്ങോട് സ്‌കൂള്‍ ശതാബ്ദി മന്ദിരത്തില്‍ വെച്ച് കനകകങ്കണം അണിയിച്ച് ആദരിക്കുന്ന ചടങ്ങും ഇന്ന് നടക്കും. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet
Kerala

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

Kerala

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

World

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

പുതിയ വാര്‍ത്തകള്‍

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies