Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദാഹമകറ്റാന്‍ നദികള്‍ കൈകോര്‍ക്കട്ടെ!

ഏലൂര്‍ ഗോപിനാഥ് by ഏലൂര്‍ ഗോപിനാഥ്
Oct 27, 2019, 02:51 am IST
in Vicharam

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ താരതമ്യേന ചെലവുകൂടിയ ഒന്നാണ് ജലനിധി. ഭാരതത്തിലെ എല്ലാ ഭവനങ്ങളിലും വിശിഷ്യാ ഗ്രാമീണഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കാന്‍ ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. കിലോമീറ്ററുകളോളം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് കോടാനുകോടി രുപ ചെലവഴിക്കേണ്ടിവരും. ആവശ്യത്തിന് ജലശേഖരം കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയുമാണ്. ഇതുമൂലം പദ്ധതി നടത്തിപ്പില്‍ എതിര്‍പ്പുകളെ ഏറെ അതിജീവിക്കേണ്ടതായി വന്നേക്കാം. 

1982ല്‍ ദേശീയ ജലവിഭവ വികസന ഏജന്‍സി മുന്‍കാല റിപ്പോര്‍ട്ട് പഠിച്ചശേഷം ഭേദഗതിവരുത്തി സമര്‍പ്പിച്ച ഒരു പദ്ധതിയുണ്ട്, അതാണ് ദേശീയ നദീസംയോജന പദ്ധതി. ഇതിന് അഞ്ച് ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. ചില തത്പരകക്ഷികളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായില്ല. പക്ഷേ മാറിയ സാഹചര്യത്തില്‍ ഈ പദ്ധതിയെക്കുറിച്ചുള്ള പുനര്‍ചിന്തനം അനിവാര്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാവുന്ന പ്രളയവും ദുരന്തങ്ങളെയുമെല്ലാം നാം കണക്കാക്കേണ്ടതുണ്ട്. അതിവര്‍ഷത്തെ ആവാഹിക്കുന്ന മലകളും ചതുപ്പുകളും കാവുകളും ഇല്ലാത്തതാണ് പ്രളയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. ശക്തമായി ലഭിക്കുന്ന മഴയും മഞ്ഞുരുകി ഉണ്ടാകുന്ന ജലവും ശേഖരിച്ച് പ്രകൃതിദുരന്തങ്ങളെ തടയാന്‍ നദീ സംയോജനത്തിന് കഴിയും. 

ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി, കാവേരി, നേത്രാവതി, താപ്തി, വൈഗ ഉള്‍പ്പടെയുള്ള ഏകദേശം 30 നദികള്‍ കൂടാതെ കൈവഴികളും സംയോജിപ്പിക്കപ്പെടണം. സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്റര്‍ ഉയരം, 3800 കി.മീറ്റര്‍ നീളം, കനാല്‍ തീരങ്ങളില്‍ ജലവിതരണ സംഭരണികള്‍, രബി നദിയില്‍നിന്ന് തുടക്കം, ഇത്തരം പതിനാല് പദ്ധതികള്‍ അവിടെ ഉണ്ടാവും. സെന്‍ട്രല്‍ ഡെക്കാന്‍ ആന്റ് സതേണ്‍ പ്‌ളേറ്റോ കനാല്‍ എന്നാണ് ഇതിനെ പറയുക. ചമ്പല്‍നദി മുതല്‍ കന്യാകുമാരി വരെ 900 കിലോമീറ്റര്‍ നീളം, സമുദ്രനിരപ്പില്‍നിന്ന് 500 മീറ്റര്‍ ഉയരം, ഇവിടെ ഇത്തരം 16 പദ്ധതികള്‍. ഗംഗാ, ബ്രഹ്മപുത്ര, ഹിമാലയന്‍ ക്യാച്ച്‌മെമെന്റ് കനാലും പ്‌ളേറ്റോ കനാലും തമ്മില്‍ രണ്ടിടങ്ങളില്‍ കൂറ്റന്‍ പൈപ്പ് ലൈന്‍ വഴി ബന്ധിപ്പിക്കും. ഉയര്‍ന്ന ഹിമാലയന്‍ കനാലില്‍നിന്ന് പ്‌ളേറ്റോ കനാലിലേക്ക് വെള്ളം ഒഴുകിയെത്തും. ഇത് വരള്‍ച്ച നേരിടാനുള്ള ബൃഹത്പദ്ധതിയാണ്. കൊടുംവേനലില്‍ മഞ്ഞുരുകി എത്തുന്ന ജലം ഇതുവഴി ശേഖരിക്കാനാവും. കുടിവെള്ളത്തിന്, ജലസേചനത്തിന്, വ്യാവസായിക ആവശ്യത്തിന് എല്ലാം ഉപകരിക്കുമെന്നു മാത്രമല്ല ഒരു പരിധിവരെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.

   നദീസംയോജന പദ്ധതിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കുകയെന്നത് ഏറെ ശ്രമകരവും ചിലവേറിയതുമാണ്. കേരളം ഈ പദ്ധതിയെ എതിര്‍ക്കുന്നു. നമ്മുടെ 44 നദികളില്‍ 41 എണ്ണവും പടിഞ്ഞാട്ടാണ് ഒഴുകുന്നത്. കബനീനദി, ഭവാനി നദി, പാമ്പാര്‍നദി ഇവയാണ് കിഴക്കോട്ട് ഒഴുകുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ളതാണ് വൈപ്പാര്‍ പദ്ധതി. പമ്പയാര്‍, അച്ചന്‍കോവിലാര്‍, വൈപ്പാറുമായി സംയോജിപ്പിക്കുന്നതാണ് വൈപ്പാര്‍ പദ്ധതി. കേരളം ഇതിനെ എതിര്‍ത്തിരിക്കുകയാണ്. പമ്പയാറും കല്ലാറും ഒഴുകുന്ന പത്തനംതിട്ടയിലെ പുന്നമേട്ടില്‍ വലിയ ജലസംഭരണി നിര്‍മ്മിക്കും. കല്ലാറും അച്ചന്‍കോവിലാറും ഒഴുകുന്ന ചിറ്റാര്‍മൂഴിയിലും വന്‍ ജലസംഭരണി നിര്‍മ്മിക്കും. ഇങ്ങനെ കൊല്ലം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ അച്ചന്‍കോവിലില്‍ മൂന്ന് കുറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിക്കും. പുന്നമേട്ടിലേയും ചിറ്റൂര്‍മൂഴിയിലേയും ജലസംഭരണികളെ വലിയ തുരങ്കംവഴി ബന്ധിപ്പിക്കും. ഇവിടെനിന്നും ഒഴുകുന്ന ജലം തമിഴ്നാട്ടിലെ വൈഗാ നദിയിലെത്തിക്കുന്നു. അത് തമിഴ്‌നാട്ടിലെ മേക്കരഡാമിലെത്തുന്നു. ഇങ്ങനെയുള്ള നദീബന്ധനമാണ് പദ്ധതി. 

ഏകദേശം 1,400 ഹെക്ടര്‍ സ്ഥലം വെള്ളത്തിനടിയിലാകുമെന്നതാണ് കേരളം എതിര്‍ക്കാന്‍ ഒരു കാരണം. മറ്റൊന്ന് കുട്ടനാടിന് പ്രതിവര്‍ഷം 15,108 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അവശ്യമുണ്ടെന്ന കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗകേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. നിലവിലെ ലഭ്യത 12,582 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. കുറവ് 2,526 ദശലക്ഷം ഘനമീറ്റര്‍ ജലം. ഇങ്ങനെ വൈപ്പാര്‍പദ്ധതി നിലവില്‍ വന്നാല്‍ ലോക പൈതൃക പട്ടികയിലുള്ള റാംസര്‍ സൈറ്റായ കുട്ടനാടും വേമ്പനാട്ട് കായലിനും വിനാശമായിരിക്കും ഫലമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരും, ചില ശസ്ത്രജ്ഞരും വിശ്വസിക്കുന്നു. ഇന്ന് ലഭിക്കുന്ന മത്സ്യസമ്പത്തില്‍ കുറവുവരും, സമൃദ്ധമായെത്തുന്ന എക്കലിന്റെ അളവില്‍ കുറവുവരും, കൃഷി നശിക്കും, മത്സ്യപ്രജനനം, മത്സ്യബന്ധനം എല്ലാത്തിനെയും ബാധിക്കുമെന്നതാണ് മറ്റൊരു കാരണം. നമുക്കും വലിയ ഒരു കരാര്‍ പദ്ധതി ഉണ്ട്. പറമ്പികുളം – ആളിയാര്‍ പദ്ധതി. ഇതുകൊണ്ട് കേരളത്തിന് നാളിതുവരെ ഒരു പ്രയോജനവുമില്ല. ഒന്നാമത്തെ കാരണം, കേരളം മാറിമാറി ഭരിച്ചവരുടെ ഭരണ വൈകല്യമാണ്. മറ്റൊന്ന് ഉദ്യോഗസ്ഥ വീഴ്ചയും.

  ഭാരതപ്പുഴ, പെരിയാര്‍, ചാലക്കുടി പുഴകളിലെ ജലം പങ്കുവെക്കുന്നതാണ് പറമ്പികുളം – ആളിയാര്‍ കരാര്‍. ഈ കരാര്‍ തമിഴ്‌നാട് പാലിക്കുന്നില്ല എന്നതാണ് കേരളത്തിന്റെ പരാതി. 1970 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കിയ കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയ്‌ക്ക് 7.25 ടിഎംസി ജലം മണക്കടവ് വിയറില്‍ നല്‍കണം. ചാലക്കുടി പുഴയിലേക്ക് ഷോളയാറില്‍ നിന്ന് 12.3 ടിഎംസി ജലം ലഭിക്കണം. പെരിയാര്‍ നദീതടത്തിലെ നീരാര്‍ വിയറില്‍ നിന്ന് ഒക്ടോബര്‍ 1 മുതല്‍ ജനവരി 31 വരെ മുഴുവന്‍ ജലശേഖരവും കേരളത്തിനു നല്‍കണം… ഇങ്ങനെപോകുന്നു കരാര്‍. പറഞ്ഞിട്ട് കാര്യമില്ല, ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് നദീസംയോജനം വെറും ജലചൂഷണമായി തീരുമെന്നാണ് പ്രചരണം. കേരളത്തിലെ ഭരണനേതൃത്വങ്ങളുടെ കഴിവുകേടാണ് സംശയത്തിനാധാരം. 

എന്തായാലും ദക്ഷിണേന്ത്യയില്‍ 16 നദികളെ പ്രധാനമായും ഇതര നദികളെയും സംയോജിപ്പിച്ച് മഹാനദി, ഗോദാവരിയിലെ അധികജലം പൊന്നാര്‍, വൈഗവഴി കാവേരിയിലേക്ക് ഒഴുകും. മാറ്റം ചെറുതൊന്നുമല്ല വരാനിരിക്കുന്നത്. 2024 ആകുമ്പോഴേക്കും 16 കോടി ഗ്രാമീണര്‍ക്ക് പൈപ്പുവഴി വെള്ളം ലഭിക്കും. 2050 ആകുമ്പോഴേക്കും 1,640 ഹെക്ടര്‍ പ്രദേശത്ത് ജലസേചനവും യാഥാര്‍ത്ഥ്യമാകും. നിശ്ചയദാര്‍ഢ്യം ഉള്ളവര്‍ക്കേ ഇതൊക്കെ പ്രായോഗികമാക്കാന്‍ സാധിക്കൂ. കേരളവും സമരസപ്പെടണ്ടിവരും. 

വര്‍ഷാവര്‍ഷം സംഭവിക്കുന്ന പ്രളയവും, ഉരുള്‍പൊട്ടലും സഹ്രസകോടികളുടെ ധനബാദ്ധ്യതകളാണ് വരുത്തിവെക്കുന്നത്. തുലാവര്‍ഷ പെയ്‌ത്തുവെള്ളം ഒരു ദിവസം തന്നെ 20 സെന്റീമീറ്റര്‍ ആയിരുന്നു. കനത്ത നഷ്ടവും വെള്ളപ്പൊക്കവുമായിരുന്നു ഫലം. ഇങ്ങനെ നാശംവിതച്ച് എത്തുന്ന ശുദ്ധജലത്തെ തടഞ്ഞ് നിര്‍ത്തി ശേഖരിക്കണമെങ്കില്‍, ശുദ്ധജല ലഭ്യത  എപ്പോഴും ഉറപ്പുവരുത്തണമെങ്കില്‍, മഴക്കെടുതി കുറയ്‌ക്കണമെങ്കില്‍ നദി സംയോജനവും, സംഭരണികളും അനിവാര്യമായിരിക്കും. ഇന്നെല്ലങ്കില്‍ നാളെ കേരളം ഇതിനോട് സമരസപ്പെടണ്ടിവരും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.