Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അമൃത്, സ്മാര്‍ട് സിറ്റി പദ്ധതികള്‍ അട്ടിമറിച്ചു, എറണാ’കുള’മാക്കിയത് മുന്നണികളുടെ പിടിപ്പുകേട്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 22, 2019, 11:47 am IST
in Local News

കൊച്ചി: എറണാകുളം കുളമാക്കിയ മഴവെള്ളക്കെട്ട് കേരള വികസന മോഡല്‍ ചര്‍ച്ചയായി മാറുന്നു. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാത്രമല്ല, ചിന്തിക്കുന്നവരെല്ലാം ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ ദിശാബോധമില്ലാത്ത ആസൂത്രണ പരിഷ്‌കരണങ്ങളെക്കുറിച്ചാണ്. 

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയും സ്മാര്‍ട് സിറ്റി പദ്ധതിയും വഴി 623 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കേണ്ടത്. കേന്ദ്ര നഗര വികസന വകുപ്പ് സ്മാര്‍ട് സിറ്റി പദ്ധതിക്കായി കോര്‍പ്പറേഷന് 500 കോടി രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്ന് 500 കോടി കൂടി മുടക്കി നഗര ആസൂത്രണവും വികസനവും നടപ്പാക്കി കൊച്ചിയെ അന്താരാഷ്‌ട്ര നിലവാരമുള്ള നഗരമാക്കണമെന്നാണ് പദ്ധതി. പക്ഷേ, മോദി സര്‍ക്കാര്‍ രൂപ കൊടുത്തു, കേരള സര്‍ക്കാര്‍ കൊടുത്തത് പേരിന് വെറും ഒരുലക്ഷത്തില്‍താഴെ രൂപ. കോര്‍പ്പറേഷനാകട്ടെ വരുമാനമില്ലെന്ന് പറഞ്ഞ് വിഹിതം കൊടുത്തിട്ടുമില്ല.

പാലാരിവട്ടം പാലവും മരട് ഫ്ലാറ്റും എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നങ്ങളാണെന്ന് സമൂഹമാധ്യമ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഐക്യമുന്നണിയും അഴിമതിമൂലം ഈ ലക്ഷ്യംകെട്ട ഈ രണ്ടു കാര്യങ്ങളും ചര്‍ച്ചയാകാതെ നോക്കി. എന്നാല്‍, വോട്ടെടുപ്പു ദിവസം സാധാരണക്കാര്‍ മുതല്‍ കടുത്ത രാഷ്‌ട്രീയ വാദക്കാര്‍വാരെ ചര്‍ച്ച ചെയ്തത് ഇതൊക്കെത്തന്നെയായിരുന്നു.

മരടിലെ അഴിമതി ഫ്ലാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോ, സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിലെയും ആസൂത്രണത്തിലെയും പിഴവല്ലേ ഇതെന്ന് സുരേഷ് ഗോപി എംപി ചോദിച്ചതോടെ ചര്‍ച്ചയും ചിന്തയും പല തലത്തിലെത്തി. കേരളത്തിന്റെ വികസനവും നവകേരളത്തിന്റെ നിര്‍മാണവും സംബന്ധിച്ച വിശദവും വിപുലവുമായ ചര്‍ച്ചകള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

കേരളത്തിന്റെ മെട്രോ നഗരമെന്നു പറയുന്ന എറണാകുളത്ത് നഗരത്തില്‍ വെള്ളപ്പൊക്കമായിരുന്നു. പ്രധാന റോഡായ എംജി റോഡ് മുങ്ങി. കടകളും ഓഫീസുകളും വെള്ളത്തിനടിയിലായി. ഇടപ്പള്ളിയില്‍ അടുത്തെങ്ങും ഇങ്ങനെ മഴവെള്ളം നാശമുണ്ടാക്കിയതായി മുതിര്‍ന്നവര്‍ക്കും ഓര്‍മയില്ല. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുങ്ങി. ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുങ്ങി. വൈറ്റില ഹബ്ബും വെള്ളത്തിലായി. കലൂരിലെ കെഎ്‌സഇബി മെയിന്‍ സ്‌റ്റേഷനില്‍ വെള്ളം കയറി. വൈദ്യുതി ഇന്നലെ മുടങ്ങിയതു മാത്രമല്ല, ദീര്‍ഘകാല നാശമാണുണ്ടായത്. 

കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് ഒന്നു മറ്റൊന്നിന് ദോഷകരമാണ്. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ പെട്ട് തയാറാക്കിയ 123 കോടി രൂപയുടെ പദ്ധതിയില്‍ പലതും പാതിവഴിയിലേ എത്തിയിട്ടുള്ളു. നഗരത്തിലെ ബിജെപി കൗണ്‍സിലര്‍ സുധ ദിലീപിന്റെ വാര്‍ഡിലെ പദ്ധതികള്‍ നടന്നു. ബാക്കിയെല്ലാം പാതിവഴിയിലോ തുടക്കത്തിലോ ആണ്. ബിജെപി-മോദി പദ്ധതിയെന്ന തൊട്ടുകൂടായ്‌മയാണ് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്ക്. 2011-12 വര്‍ഷമാണ് കൊച്ചി കോര്‍പ്പറേഷന്‍ വാപ്‌കോസ് എന്ന  സ്ഥാപനത്തെക്കൊണ്ട് പഠനം നടത്തിച്ച് നഗരത്തില്‍ കിഴക്കോട്ട് ഒഴുകുന്ന ഓടകളും ചാലുകളും ചെറു ജലവാഹിനികളും പടിഞ്ഞാട്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അതൊന്നും ഇനിയും പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. 

സൂക്ഷ്മ വിശകലനം നടത്തിയാല്‍ കൊച്ചി നഗര വികസനത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കോര്‍പ്പറേഷനും കാണിക്കുന്ന അനാസ്ഥയും അഴിമതിയും വ്യക്തമാകും. ഇന്നലത്തെ മഴവെള്ളക്കെട്ടില്‍ നഷ്ടം സംഭവിച്ച കച്ചവടക്കാരും സ്ഥാപനങ്ങളും നഗരവാസികളും ചേര്‍ന്ന് കോര്‍പ്പറേഷനെതിരേ നിയമ-നീതി സംവിധാനങ്ങളെ സമീപിക്കാന്‍ ആലോചിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.