മലപ്പുറം: വെള്ളിയാഴ്ചകളില്‍ എല്ലാ മുസ്ലീം പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പോയി കൂട്ടിരിക്കണമെന്ന ആവശ്യം ഉയര്‍ത്തി മതമൗലിക വാദികള്‍. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ജുമുഅ നമസ്‌കാരത്തിദായി ആണ്‍കുട്ടികളും അധ്യാപകരും പള്ളിയില്‍ പോകുമ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ ഒറ്റപ്പെടുകയാണ്. ഈ സമയം ക്ലാസില്‍ ഇതരമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. അമുസ്ലിം പയ്യന്മാരുടെ നിയന്ത്രണത്തിലാണ് ഈ സയമം ക്ലാസ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പള്ളിയിലെ ജുമുഅ പിരിഞ്ഞ് വരുന്നത് വരെ സ്‌കൂളില്‍ മാതാപിതാക്കള്‍ ഉണ്ടാകണമെന്നാണ് മതമൗലിക വാദികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ആഹ്വാനം ഏറ്റെടുത്ത് തീവ്രനിലപാടുള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
മുസ്ലീം പെണ്‍കുട്ടികളോട് ഇതരമതസ്ഥര്‍ സംസാരിക്കാന്‍ അനുവദിക്കരുതെന്നും. അവര്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരാണെന്നുമാണ് മതമൗലികവാദികളുടെ നിലപാട്. ഇതിന് പരിഹാരമായി വെള്ളിയാഴ്ചയിലെ ക്ലാസുകള്‍ അവസാനിപ്പിക്കണമെന്നും. അല്ലെങ്കില്‍ വെള്ളിയാഴ്ചകളില്‍ മുസ്ലീം പെണ്‍കുട്ടികളെ ക്ലാസിന് അയക്കരുതെന്നും ഇവര്‍ പറയുന്നു. ഇതിനായി എല്ലാ സ്‌കൂളിലെയും പിടിഎകളില്‍ മുസ്ലീംമതവിശ്വാസികള്‍ സമ്മര്‍ദം ചെലുത്തണം.

ഇസ്ലാം മതവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളിലാണ് ഇങ്ങനെയുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് ഒരു ഏകീകൃത ക്യാമ്പയിന്‍ സ്വഭാവവും ഉണ്ട്. ഹിന്ദു-ക്രൈസ്ത വിദ്യാര്‍ഥികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന വ്യക്തമായ സന്ദേശവും ചില ഗ്രൂപ്പുകളില്‍ നിന്ന് പ്രവഹിക്കുന്നുണ്ട്. ഇസ്ലാം മതമൗലിക വാദികളുടെ ഈ സന്ദേശം ഇടതുപക്ഷ അനുഭാവ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ ആരും തയാറായിട്ടില്ല.
















