Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ആ ജീവിത വീക്ഷണം സ്വായത്തമാക്കൂ…, സംഘം നിത്യവും ഗാന്ധിജിയെ സ്മരിക്കുന്നു’; ആര്‍.എസ്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ലേഖനം

ഡോ. മോഹന്‍ ഭാഗവത് by ഡോ. മോഹന്‍ ഭാഗവത്
Oct 2, 2019, 11:14 am IST
in Vicharam

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും  ഉത്ഥാനത്തിന്റെ യശോഗീതത്തിലും മുദ്രണം ചെയ്തിരിക്കുന്ന മഹാന്മാരുടെ പേരുകളില്‍ ഏറ്റവും പ്രമുഖമായത് ഗാന്ധിജിയുടെ നാമധേയമാണ്. ഭാരതത്തിന്റെ രാജനീതിയെ ആധ്യാത്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്താനുള്ള ശ്രമം ഗാന്ധിജി നടത്തി.

ഗാന്ധിജിയുടെ പരിശ്രമം അധികാരരാഷ്‌ട്രീയത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതായിരുന്നില്ല. സമാജത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും സ്വഭാവം സംശുദ്ധമാക്കി തീര്‍ക്കുന്നതിനാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. സത്യം, അഹിംസ, സ്വാവലംബനം എന്നിവയോടൊപ്പം മനുഷ്യമാത്രമായ യഥാര്‍ഥ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ജനജീവിതമെന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഈ ചിന്ത അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൂര്‍ണമായും സാര്‍ഥകമായി തീര്‍ന്നിരുന്നു. 1922-ല്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാഗപ്പൂരില്‍ കോണ്‍ഗ്രസ് ഒരു പൊതുയോഗം നടത്തി. ആ യോഗത്തില്‍ സംസാരിച്ച ഡോ. ഹെഡ്‌ഗേവാര്‍, ഗാന്ധിജിയെ ‘പുണ്യപുരുഷ’നെന്ന് വിശേഷിപ്പിച്ചു. ജീവിതത്തില്‍ തന്റെ ആദര്‍ശത്തിനും ചിന്തകള്‍ക്കും വേണ്ടി സര്‍വസ്വവും ത്യജിക്കുവാന്‍ ഗാന്ധിജി സദാ  സന്നദ്ധനായിരുന്നു എന്നും  ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞു. അപദാനങ്ങള്‍ പാടിയതുകൊണ്ട് മാത്രം ഗാന്ധിജിയുടെ പ്രവര്‍ത്തനം മുമ്പോട്ടു പോകില്ലെന്നു കൂടി വ്യക്തമാക്കി. ഗാന്ധിജിയുടെ ജീവിതത്തിലെ ഉല്‍കൃഷ്ട ഗുണങ്ങളെ അവനവന്റെ ജീവിതത്തില്‍ സാര്‍ഥകമാക്കിയാല്‍ മാത്രമേ ആ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനാകൂ എന്നുകൂടി അദ്ദേഹം പറഞ്ഞു.

പവിത്രമായ ചിന്തയും ആദര്‍ശവും

അടിമത്ത മനോഭാവം എത്രമാത്രം ഹാനികരമാണെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി, പൂര്‍ണമായും സ്വദേശി കാഴ്ചപ്പാടില്‍ ഭാരതത്തിന്റെ വികാസത്തിന്റെ ഒരു രൂപരേഖ ‘ഹിന്ദ് സ്വരാജി’ന്റെ രൂപത്തില്‍ അദ്ദേഹം എഴുതി തയാറാക്കിയിരുന്നു. അധികാരത്തിന്റെ ബലത്തില്‍ വിദ്യാഭ്യാസത്തെ വികൃതമാക്കി, സാമ്പത്തികമായ കാഴ്ചപ്പാടില്‍ എല്ലാവരെയും തങ്ങളുടെ ആശ്രിതരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ പാശ്ചാത്യലോകം മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്ന പ്രതിസന്ധിഘട്ടത്തിലായിരുന്നു ഗാന്ധിജി നടത്തിയ ഈ പരിശ്രമം. സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഒരു പുതിയ ചിന്ത പ്രദാനം ചെയ്യുന്നതില്‍ അത്യന്തം വിജയം കൈവരിച്ച ഒരു പരീക്ഷണമായിരുന്നു അത്. എന്നാല്‍ അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ കഴിയുകയായിരുന്ന ജനങ്ങള്‍ യാതൊരു വീണ്ടുവിചാരവും കൂടാതെ പാശ്ചാത്യലോകത്ത് നിന്ന് വന്ന കാര്യങ്ങളെ ആധികാരികമായിക്കണ്ടു. തങ്ങളുടെ പൂര്‍വികരേയും പൂര്‍വകാല മഹത്ത്വത്തെയും പൂര്‍വിക സംസ്‌കാരത്തെയും ഹീനവും മോശവുമെന്ന് കണക്കാക്കി. അന്ധാനുകരണത്തിന്റെ വലയില്‍ അകപ്പെട്ടു. അതിന്റെ സ്വാധീനം ഇന്നും കാണുന്നുമുണ്ട്.

സമകാലീനരായ മഹാപുരുഷന്മാര്‍ ഗാന്ധിജിയുടെ ഭാരതകേന്ദ്രിത ചിന്തകളുടെ ചില അംശങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഐന്‍സ്റ്റൈന്‍ ഗാന്ധിജിയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”ഇത്തരമൊരു വ്യക്തി ഈ ഭൂലോകത്ത് ജീവിച്ച്, മണ്‍മറഞ്ഞുപോയെന്ന് വിശ്വസിക്കുവാന്‍ വരും തലമുറകള്‍ക്ക് പ്രയാസമായിരിക്കും.” തന്റെ ജീവിതോദാഹരണത്തിലൂടെ അത്രമാത്രം പവിത്രമായ ചിന്തയും ആദര്‍ശവുമാണ് ഗാന്ധിജി നമ്മുടെ മുന്നില്‍ വെച്ചത്. 1936-ല്‍ ഗാന്ധിജി വര്‍ധയുടെ പരിസരത്ത് നടന്ന സംഘത്തിന്റെ ശിബിരം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം ഗാന്ധിജിയുടെ താമസസ്ഥലത്ത് ഡോ. ഹെഡ്‌ഗേവാര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ച, ചോദ്യോത്തരങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

സംഘം നിത്യവും ഗാന്ധിജിയെ സ്മരിക്കുന്നു

വിഭജനത്തിന്റെ രക്തപങ്കിലമായ ദിവസങ്ങളില്‍ ദല്‍ഹിയില്‍ താമസസ്ഥലത്തിന് അടുത്ത് നടന്നിരുന്ന സംഘശാഖയില്‍ ഗാന്ധിജി വന്നിരുന്നു. അദ്ദേഹം സ്വയംസേവകരെ അഭിസംബോധനചെയ്തു. അതിന്റെ വാര്‍ത്ത 1947 സപ്തംബര്‍ 27ന് ‘ഹരിജന്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംസേവകരുടെ അച്ചടക്കം. ജാതി-ഉപജാതി ചിന്തകളില്ലായ്‌മ എന്നിവ കണ്ട അദ്ദേഹം തനിക്കുള്ള സന്തോഷം വ്യക്തമാക്കി.

പൂര്‍ണമായും സാമൂഹ്യസമത്വം, സമരസത എന്നിവയുടെ പക്ഷത്തു നിന്നു ഗാന്ധിജി. പറയുന്ന കാര്യങ്ങള്‍ സ്വജീവിതത്തില്‍ നടപ്പാക്കി.  ഉല്‍കൃഷ്ടമായ ഈ ഗുണങ്ങള്‍ കാരണമാണ് ഗാന്ധിജിയുടെ ചിന്തകളോട്  യോജിക്കാത്തവര്‍ പോലും അദ്ദേഹത്തെ ബഹുമാനത്തോടെ കാണുന്നത്. ആദര്‍ശപുരുഷനായ ഗാന്ധിജിയെ നാമെല്ലാം പഠിക്കുകയും മനസിലാക്കുകയും വേണം. അദ്ദേഹത്തിന്റെ ജീവിതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കുകയും വേണം. നിത്യവും പ്രഭാതത്തില്‍ ചൊല്ലുന്ന സ്‌തോത്രത്തിലൂടെ നമ്മുടെ ദേശത്തെ മഹാപുരുഷന്മാരെ സ്മരിക്കുന്ന  ശീലം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാരംഭകാലം തൊട്ടുണ്ട്. 1963ല്‍ അതില്‍ മാറ്റം വരുത്തി ചില പുതിയ പേരുകള്‍ കൂടിച്ചേര്‍ത്തു. ഗാന്ധിജിയുടെ പേരും അതില്‍ ചേര്‍ത്തു. ഇപ്പോഴതിന്റെ പേര് ‘ഏകാത്മതാ സ്‌തോത്ര’ മെന്നാണ്. സംഘ സ്വയംസേവകര്‍ നിത്യവും കാലത്ത് ഏകാത്മതാ സ്‌തോത്രത്തില്‍ ഗാന്ധിജിയുടെ പേര് ഉച്ചരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തെ സ്മരിക്കുന്നു.

അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍, പവിത്രവും ത്യാഗമയവും സുതാര്യവുമായ ആ ജീവിതത്തെയും ജീവിതവീക്ഷണത്തെയും സാത്മീകരിച്ച് ഓരോ ഭാരതീയനും രാഷ്‌ട്രത്തിന്റെ രചനയ്‌ക്കായി പ്രതിജ്ഞടുക്കണം.

ഡോ. മോഹന്‍ ഭാഗവത്
ഡോ. മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.