Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി സത്യാനന്ദ സരസ്വതി; കാലത്തിനുമുമ്പേ നടന്ന കര്‍മയോഗി

കെ. ശശിധരന്‍ by കെ. ശശിധരന്‍
Sep 25, 2019, 03:45 am IST
in Samskriti

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹം പ്രതീക്ഷാനിര്‍ഭരമായ ഹൃദയത്തോടെ കാതോര്‍ത്തിരുന്ന ഒരു ശബ്ദമുണ്ട്; അതേസമയം ഹൈന്ദവ വിരുദ്ധശക്തികള്‍  ഭയപ്പാടോടെയാണ് ആ വാക്കുകള്‍ കേട്ടത്. സ്വാമി സത്യാനന്ദ സരസ്വതിയെന്ന സംന്യാസി ശ്രേഷ്ഠനായിരുന്നു ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖധ്വനി മുഴക്കിയ ആ കര്‍മയോഗി. 

നിരീശ്വരവാദവും ഹൈന്ദവവിരുദ്ധതയും മുഖമുദ്രയാക്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും മതപരിവര്‍ത്തനവും ഹിന്ദു വിരുദ്ധ പ്രചാരണവും ജീവിതചര്യയാക്കിയ ഏകദൈവവിശ്വാസികളും ചേര്‍ന്ന് ഹിന്ദു സമൂഹത്തിന്റെ സ്വത്വത്തെ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ഒരു കാലഘട്ടത്തിലാണ് സ്വാമികളുടെ ശബ്ദം കൊടുങ്കാറ്റുപോലെ കേരളത്തിന്റെ ഹൃദയഭൂമിയെ ഇളക്കിമറിച്ചത്. ആലസ്യത്തിലാണ്ടുപോയ ഹൈന്ദവ സമൂഹത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു സ്വാമിയുടെ വാക്കുകള്‍. അത് കൊള്ളേണ്ടിടത്ത് കൊണ്ടു; മുറിവേല്‍പ്പിക്കേണ്ടിടത്ത് മുറിവേറ്റു. 

ഭൗതികമായി സമസ്ത മേഖലകളിലും കേരളത്തിലെ ഹിന്ദുസമൂഹം പിന്നോട്ടുപോവുകയാണെന്നും ആ നില തുടര്‍ന്നാല്‍ അനതിവിദൂരഭാവിയില്‍ തന്നെ അവര്‍ വെള്ളംകോരികളും വിറകുവെട്ടികളുമായും മാറുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. നായാടിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമൂഹം പരസ്പരം ആലിംഗനം ചെയ്തുനില്‍ക്കുന്ന മനുഷ്യമഹത്വത്തിന്റെ ഉന്നതമായ ചിന്ത അദ്ദേഹം പങ്കുവച്ചപ്പോള്‍ അത് കേരളത്തിന്റെ ഹൈന്ദവ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കല്ലായി. ദാര്‍ശനികനായ സ്വാമിജിയെ വിലയിരുത്തേണ്ടത് അവിടെയാണ്.

ഗുരുകടാക്ഷത്തിന്റെ അപൂര്‍വധന്യത ആവോളം ഏറ്റുവാങ്ങിയ സ്വാമി തന്റേതായതെല്ലാം ഹൈന്ദവ സമൂഹത്തിനായി സമര്‍പ്പിക്കുകയായിരുന്നു. ഒരേ സമയം ജ്ഞാനയോഗിയും കര്‍മയോഗിയുമായ ഒരു സംന്യാസി ശ്രേഷ്ഠനായിരുന്നു സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്റെ ജീവിതകാലയളവിലെ പകുതിയിലേറെയും കേരളത്തിലെയും ഭാരതത്തിലെയും ഹിന്ദുസമൂഹത്തെ ഉണര്‍ത്തുന്നതിനുള്ള അവിശ്രമമായ കര്‍മതപസായിരുന്നു. ഹൈന്ദവ സമൂഹത്തിനുവേണ്ടി അദ്ദേഹം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും പലതും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുബാങ്ക് എന്ന അദ്ദേഹത്തിന്റെ ആശയം പിന്നീട് മറ്റ് പലരും അവരുടെ മതംചേര്‍ത്ത് പ്രയോഗിക്കുന്ന കാഴ്ചയ്‌ക്ക് വര്‍ത്തമാനകാലത്ത് നാം സാക്ഷ്യംവഹിച്ചു. കാലത്തിനുമുന്‍പേ നടന്ന കര്‍മയോഗിയായിരുന്നു അദ്ദേഹം.

ശ്രീരാമോപാസനയിലൂടെ ആത്മാരാമനായി മാറിയ ശ്രീ നീലകണ്ഠഗുരുപാദരാണ് സ്വാമിജിയുടെ ഗുരു. സമാനതകളില്ലാത്ത ഗുരുശിഷ്യബന്ധത്തിന്റെ എത്രയോ രോമാഞ്ചമണിയിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ‘പാദപൂജ’ എന്ന കൃതിയിലൂടെ സ്വാമിജി പങ്കുവയ്‌ക്കുന്നുണ്ട്. അഗാധമായ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ആദ്ധ്യാത്മിക സമസ്യകള്‍ക്ക് ഉത്തരം തേടിയത്. ഭൗതിക ശാസ്ത്രത്തെയും രസതന്ത്രത്തെയും അദ്ദേഹം വ്യാഖ്യാനിച്ചതിങ്ങനെയാണ്: ”പ്രപഞ്ചരഹസ്യം അറിയുന്നതിന് വസ്തുക്കളെ വിഘടിപ്പിച്ചാല്‍ മാത്രം പോര, അറിവും കൂടി വേണം. അറിവും വസ്തുവും എങ്ങനെ ഉണ്ടായി എന്നു കണ്ടുപിടിച്ചാലേ ശാസ്ത്രം പൂര്‍ത്തിയാവുകയുള്ളൂ.” ഇവിടെ അദ്ദേഹം ഭാരതീയമായ ചിന്തയുടെ സൂക്ഷ്മബോധത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ശാസ്ത്രത്തിന്റെ അന്വേഷണത്തിന് വഴിമുട്ടുമ്പോള്‍ അവിടെ വഴിവിളക്കായി പ്രകാശിക്കുന്നത് ഉപനിഷത് ദര്‍ശനങ്ങളാണ്. ഇക്കാര്യമാണ് സ്വാമിജി പരോക്ഷമായി പറഞ്ഞുവച്ചത്.

പ്രപഞ്ചവും വ്യക്തിയും എങ്ങനെ അഭേദമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സ്വാമിജിയുടെ വാക്കുകള്‍ നോക്കാം: ”പ്രപഞ്ചത്തെ മുഴുവന്‍ ഒറ്റശരീരവും ഏകചൈതന്യവുമായി ദര്‍ശിക്കുമ്പോഴുള്ള സ്വരൂപമാണ് വിരാട് സ്വരൂപം. ഈ അവസ്ഥയില്‍ പ്രപഞ്ചം മുഴുവനും കൂടി ഒരു ശരീരവും അഥവാ ക്ഷേത്രവും ആത്മാവ് ക്ഷേത്രജ്ഞനുമായിത്തീരും. വലുതായാലും ചെറുതായാലും ക്ഷേത്ര ക്ഷേത്രജ്ഞഭാവത്തിന് വ്യത്യാസമില്ല. ക്ഷേത്രജ്ഞനെ കൂടാതെ ക്ഷേത്രമെന്ന സങ്കല്പത്തിന് അര്‍ത്ഥമില്ല. ചൈതന്യം കൊണ്ടുപ്രവര്‍ത്തിക്കുന്ന ശരീരമേ ക്ഷേത്രമാകൂ. ചൈതന്യം നഷ്ടപ്പെട്ടാല്‍ പിന്നെ അത് ജഡമാകും.”

ഭാരതത്തിന്റേതുമാത്രമായ ഗുരുസങ്കല്പത്തെ സ്വാമിജി വ്യാഖ്യാനിച്ചത് ”ധര്‍മ്മബോധം നഷ്ടപ്പെടാത്ത ശ്രദ്ധയാണ് ഗുരുത്വം.” എന്നാണ്. ധര്‍മ്മത്തിന്റെ അടിസ്ഥാനശിലയിലാണ് ഭാരതീയ ഗുരുപരമ്പര നിലകൊള്ളുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ദൈവത്തിലേക്കുള്ള മാര്‍ഗം പോലും ഗുരുവിലൂടെയാണ്. ഗുരുവിന്റെ പാദധൂളി മൂര്‍ധാവിലണിഞ്ഞ ശിഷ്യനുമാത്രമേ ഗുരുത്വത്തിന് ഇങ്ങനെയൊരു നിര്‍വചനം നല്‍കാനാവൂ.

                                                                                                                                      9249752890

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.