വീണ്ടും ഒരോണം കൂടി വരവായി… മഹാബലി നാടുവാണിരുന്ന കാലത്തെക്കുറിച്ച് നമുക്ക് കേട്ടുകേള്‍വി മാത്രമേയുള്ളു. കള്ളവും ചതിവും ഇല്ലാത്ത, ദരിദ്രനെയും കുബേരനെയും ഒന്നുപോലെ കണ്ടിരുന്ന ഒരു കാലം. ഒരുപോലെ വസിച്ചിരുന്ന കാലം. എന്നാല്‍ ഈ യുഗത്തില്‍, നമുക്ക് അങ്ങനെയൊരു ചക്രവര്‍ത്തിയെ കിട്ടുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല. ചെയ്യുന്ന കള്ളത്തരങ്ങള്‍ മുഴുവനും കേട്ടിട്ടും, സത്യമാണെന്നറിഞ്ഞിട്ടും അതിനെക്കുറിച്ച് പരിതപിച്ച് വീണ്ടും അവരെതന്നെ ഭരണത്തില്‍ കയറ്റിക്കൊണ്ടിരുന്ന ഒരുകാലത്ത് നമുക്ക് ലഭിച്ച ഭാഗ്യമാണ് നരേന്ദ്രമോദിജി എന്ന ഭരണാധികാരി.
മാലോകരെ എല്ലാവരെയും ഒന്നുപോലെ കാണാനും, ഒരേപോലെ അവര്‍ക്കുവേണ്ടി ഭരിക്കാനും സന്നദ്ധത കാണിച്ച, അവര്‍ക്കുവേണ്ടി ജീവിതത്തിന്റെ മുഴുവന്‍ഭാഗവും മാറ്റിവെച്ചതുമായ ഒരു ഭരണാധികാരിയെ നമുക്ക് കിട്ടിയത് വലിയ ഭാഗ്യമായി വേണം കരുതാന്‍. കഴിഞ്ഞ 70-74 വര്‍ഷം ഇന്ത്യ എന്ന മഹാരാജ്യം ഭരിച്ചുമുടിച്ച അസുരന്മാര്മാത്രം വാണിരുന്ന ഒരു രാഷ്ട്രീയ കക്ഷിയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ജന്മം കൊണ്ട മറ്റൊരു മഹാബലിയാണ് മോദിജി എന്ന് വിശേഷിപ്പിച്ചാല്‍ പോലും ഒട്ടും തെറ്റില്ല.
ഇന്ന് സാമ്പത്തികമാന്ദ്യം മോദി മൂലമെന്ന് വിലപിക്കുന്ന ഈ നപുംസകങ്ങള്‍, ഈ രാജ്യം ഇന്നും ഈ നിലയില്‍ എന്തുകൊണ്ട് വന്നുനില്ക്കുന്നു എന്ന് ചിന്തിക്കാ ന്‍പോലും മെനക്കെടുന്നില്ല. രാജ്യത്തെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും, ദരിദ്രരും പണക്കാരും തമ്മിലുള്ള അന്തരം കുറച്ച് പണപ്പെരുപ്പത്തെയും, വിലക്കയറ്റത്തെയും പിടിച്ചുനിര്‍ത്താന്‍, കള്ളപ്പണം തടയാന്‍, കുതിച്ചുയരുന്ന ഭൂമിയുടെ വില തടയാന്‍, പാവങ്ങള്‍ക്കും ഒരുതുണ്ടു ഭൂമി വാങ്ങാന്‍ സാധിക്കുന്ന തരത്തിലേക്ക് നമ്മുടെ സമൂഹത്തെ എത്തിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു ഭരണാധികാരിയായ മോദിജിയെ മനസ്സുകൊണ്ട് വന്ദിക്കുന്ന നേതാക്കന്മാര് പ്രതിപക്ഷത്തുപോലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ ഒരു നന്മനിറഞ്ഞ ഭരണാധികാരിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍.
മഹാബലിയെന്ന ചക്രവര്‍ത്തി ഭരിക്കുമ്പോള്‍ ഉണ്ടായിരുന്ന നന്മകള്, രാജ്യത്തിന്റെ സമഗ്ര വികസനത്തിനും ഓരോ പ്രജയുടെയും നന്മയ്ക്കും ദാരിദ്ര്യം കൂടാതെയുള്ള ജീവിതത്തിനും അദ്ദേഹം ചെയ്തതുപോലുള്ള കാര്യങ്ങളാണല്ലോ മോദിജിയും ഭരണം തുടങ്ങിയതുമുതല്‍ ചെയ്തുതുടങ്ങിയത്. എന്നാല്‍ മഹാബലിയെ വാനോളം പുകഴ്ത്തുന്ന മലയാളികളാണ് അദ്ദേഹത്തെപ്പോലുള്ള സത്യസന്ധനായ ഒരു ഭരണാധികാരിക്കെതിരെ ഇന്ന് ശബ്ദം ഉയര്‍ത്തുന്നത് എന്നതാണ് സത്യം. നമ്മള് സത്യത്തില്‍ കപടമനസ്സുകളുടെ ഉടമകളാണോ എന്ന് കരുതിപ്പോയാല്‍ തെറ്റില്ല. എന്ത് നന്മകള് ചെയ്താലും അത് കണ്ടില്ലെന്നു നടിക്കുന്ന അതിനെ രാഷ്ട്രീയമായ മുതലെടുപ്പുകള്‍ എന്നുപോലും പറയാന്‍ മടിക്കാത്ത ഒരു അധഃപതിച്ച സമൂഹമായി നാം മാറിയിരിക്കുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ചെന്ന് നോക്കാന്‍, അവരുടെ ഉന്നമനത്തെ ലക്ഷ്യം ഇടുമ്പോള്‍ ഒരുപക്ഷെ ഉന്നതിയില്‍ ഇരിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എന്നാല്‍ താഴെത്തട്ടില്‍നിന്നും മാത്രമേ ഒരു രാജ്യത്തിന്റെ വികസനത്തെ ലക്ഷ്യമിടാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മേല്‍ത്തട്ടിലുള്ളവരുടെ ആര്‍ഭാടങ്ങള്‍ മാറ്റിനിര്‍ത്തി സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഒരുപക്ഷെ ഈ സാമ്പത്തികമാന്ദ്യം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടിട്ടും കാണാതെ നടിക്കുന്ന, എന്നാല്‍ ആ ആനുകൂല്യങ്ങള്‍ മുഴുവനും കൈപ്പറ്റിയിട്ടും, അത് മുഴുവന്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് വാദിക്കുന്ന ആളുകളാണ് നമ്മള്. അദ്ദേഹത്തെ അംഗീകരിക്കാന്‍ മനസ്സുള്ള കാണിക്കാത്ത മനുഷ്യര്‍ വാഴുന്ന ആധുനിക മഹാബലിയുടെ നാടാണിത്. അദ്ദേഹത്തെ തക്കംകിട്ടിയാല്‍ ചവിട്ടി പാതാളത്തിലേക്ക് തള്ളിയിടാന്‍ വെമ്പിനില്ക്കുന്ന അസുര ചക്രവര്‍ത്തിമാരില്‍നിന്നും മോദിജി എന്ന നമ്മുടെ ദേവതുല്യനായ ചക്രവര്‍ത്തിയെ രക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും, ഈ ഓണക്കാലത്തു ഓര്‍ക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: