Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം

Janmabhumi Online by Janmabhumi Online
Sep 5, 2019, 03:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഭീതിയോ പ്രീതിയോ കൂടാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിലെ കാതലായസാരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലും മാറ്റമില്ല. എന്നാല്‍ മിക്ക മുഖ്യമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞ വിസ്മരിച്ച് പ്രവര്‍ത്തിച്ച സംഭവങ്ങള്‍ എത്രയോ ഉണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്. ശബരിമല-പിറവം പള്ളി എന്നീ വിഷയത്തില്‍ തികഞ്ഞപക്ഷപാതിത്വമാണ് കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം നടത്തി സിപിഎമ്മിന്റെ രാഷ്ടീയലക്ഷ്യം നേടാനുള്ള മ്ലേച്ഛമായ നടപടിയാണ് കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്ന ഉടന്‍ വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി, വിധി എത്രയും വേഗം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. യുവതികള്‍ക്ക് മലചവിട്ടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കും. കേരളത്തിലെ വനിതാ പോലീസുകാര്‍ തികയില്ലെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കും എന്നൊക്കെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യുവതികള്‍ക്ക് മല ചവിട്ടുന്നതില്‍ തടസമില്ലെന്ന നയം സുപ്രീം കോടതി വ്യക്തമാക്കിയെന്നത് നേരാണ്. എന്നാല്‍ ഇത്ര ദിവസത്തിനകം കയറണമെന്നോ ആരെങ്കിലും തടസം പറഞ്ഞാല്‍ ബലം പ്രയോഗിക്കണമെന്നോ കോടതി പറഞ്ഞിട്ടില്ല.

പിണറായി വിജയന്റെ ഉറപ്പിന്മേല്‍ വിശ്വാസികളായ യുവതികളാരും മലചവിട്ടാനെത്തിയില്ല. ആചാരമര്യാദകള്‍ അഭംഗുരം നിലനില്‍ക്കണമെന്നാണ് വിശ്വാസികള്‍ നിലപാടെടുത്തത്. യുവതികള്‍ മാത്രമല്ല, പുരുഷന്മാരും സ്വീകരിച്ച നിലപാട് അതുതന്നെയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിലേക്ക് ആനയിച്ചപ്പോള്‍ ശരണം വിളിയാല്‍ അവരെ പിന്‍തിരിപ്പിക്കാനാണ് ശ്രമിച്ചത്. അതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മല ചവിട്ടാനെത്തിയ വനിതകള്‍ക്ക് നേരെ അക്രമമുണ്ടായി എന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. തുണിയില്‍ തേങ്ങ പൊതിഞ്ഞു സ്ത്രീകളുടെ തലക്കടിച്ചു എന്ന് പറഞ്ഞ മുഖ്യമന്ത്രി ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുള്ള എത്ര പരാതികളാണ് ലഭിച്ചത്? ഇതിന്റെ പേരില്‍ എത്ര കേസാണ് എടുത്തത്? ആരൊക്കെയാണ് പ്രതികള്‍? ഇതിലേതെങ്കിലും ഒന്നിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോ? മുഖ്യമന്ത്രിക്കാണല്ലോ ആഭ്യന്തരവകുപ്പിന്റെ ചുമതല. അതിനാല്‍ തന്നെ ഉത്തരം പറയാനുള്ള ബാധ്യതയുണ്ടല്ലോ. ശരിയാണ്. ആയിരത്തിലധികം പേര്‍ക്കെതിരെ കള്ളക്കേസെടുത്തിട്ടുണ്ട്. തല്ലിതലപൊട്ടിച്ച പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിക്രമങ്ങളും അക്രമങ്ങളും നടത്തിയ പോലീസിന്റെ പട്ടിക കൈമാറിയിട്ടുമില്ല. മുഷ്ടി കൊണ്ടല്ല ബുദ്ധികൊണ്ടാണ് നീതിന്യായ പ്രവര്‍ത്തികള്‍ നടപ്പാക്കേണ്ടതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് മുഷ്ടിയുടെ ഭാഷയല്ലാതെ മറ്റെന്തെങ്കിലും വശമുണ്ടോ?

ശബരിമലയിലെ അതിക്രമങ്ങള്‍ക്ക് സുപ്രീംകോടതിയെ കൂട്ടുപിടിച്ച സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നുണ്ടോ? പള്ളിക്കാര്യത്തില്‍  സര്‍ക്കാരിന്റെയും പോലീസിന്റെയും  ഇരട്ടത്താപ്പ് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസമാണ് വെളിവായത്. സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരോധവും വിവേചനവും  തെളിഞ്ഞത്.  സുപ്രീം കോടതി വിധി പ്രകാരം  പിറവം സെന്റ് മേരീസ് പള്ളി വിട്ടുകിട്ടാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ നടപടി തേടി യാക്കോബായ വിഭാഗവും നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തില്‍ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയും അവരെ ജയിലില്‍ അടയ്‌ക്കുകയും മതപരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും രായ്‌ക്കുരാമാനം വിധി നടപ്പാക്കാന്‍ തുനിയുകയും ചെയ്ത സര്‍ക്കാരാണ് പള്ളിക്കാര്യത്തില്‍ കൈമലര്‍ത്തിയിരിക്കുന്നു. ശബരിമലകാര്യത്തില്‍ സുപ്രീംകോടതി വിധി വന്നയുടന്‍, അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ അന്ന് അതു നടപ്പാക്കാന്‍ പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടെന്നോ ക്രമസമാധാന പ്രശ്‌നം ഉണ്ടെന്നോ വിലപിച്ചിരുന്നുമില്ല. വെറും 2519 കുടുംബങ്ങള്‍ മാത്രമുള്ള പിറവം പള്ളിക്കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ച ഇടതുസര്‍ക്കാര്‍  ജനകോടികള്‍ ഉള്‍പ്പെട്ട ശബരിമലക്കാര്യത്തില്‍ ഇതേ നിലപാടല്ല സ്വീകരിച്ചത്. നഗ്നമായ പക്ഷപാതം സ്വീകരിച്ച സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയാകട്ടെ സത്യപ്രതിജ്ഞാലംഘനം തന്നെയാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം പിണറായി വിജയന് ഇല്ലാതായി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

India

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

India

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies