Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാവിന്റെ ഗതി പ്രാണനിലൂടെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2019, 01:01 am IST
in Samskriti

തദന്തര പ്രതിപത്ത്യധികരണം തുടരുന്നു

സൂത്രം  അഗ്‌ന്യാദിഗതി ശ്രുതേ രിതി ചേന്നഭാക്തത്വാത് 

അഗ്നി മുതലായവയിലേക്കുള്ള പോക്കിനെപ്പറ്റിയുള്ള ശ്രുതിയുള്ളതിനാല്‍ ജീവനെ പ്രാണന്‍ അനുഗമിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല.പ്രാണന്റെ ഗമനമില്ല എന്നത് ഗൗണമായ അര്‍ത്ഥത്തിലുള്ള ശ്രുതി വാക്യമാണ്.

കാരണം ഇവിടെ ശ്രുതിയുടെ വിഷയം വേറൊന്നായതിനാല്‍ അപ്രധാനമായ അര്‍ത്ഥം മാത്രമേ ഇക്കാര്യത്തില്‍ പരിഗണിക്കാനാവൂ.

ബൃഹദാരണ്യകത്തില്‍ ഒരാളുടെ മരണകാലത്ത് വാക്ക് അഗ്നിയേയും പ്രാണന്‍ വായുവിനേയും പ്രാപിക്കുന്നതായി പറയുന്നു. അതിനാല്‍ പ്രാണനും ഇന്ദ്രിയങ്ങളും മൂലഭൂതങ്ങളില്‍ ലയിക്കുകയല്ലാതെ ജീവനെ അനുഗമിക്കുന്നില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ പൂര്‍വപക്ഷ വാദം ശരിയല്ല.ഗൗണമായ കാര്യമാണ് ശ്രുതി വാക്യത്തില്‍ ഉള്ളത്.

ഇവിടെ ആചാര്യനായ യാജ്ഞവല്‍ക്യന്റെ മറുപടിയിലല്ല ഇത് പറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ചോദ്യകര്‍ത്താവായ ആര്‍ത്തഭാഗനാണ് ഇത് പറയുന്നത്.ഇതിന് നല്ല മറുപടിയും കിട്ടുന്നുണ്ട്.

പൂര്‍വപക്ഷം ചൂണ്ടിക്കാട്ടിയ ശ്രുതി വാക്യം ചോദ്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഗൗണമായിതന്നെ കാണണം.

ബൃഹദാരണ്യകത്തില്‍ തന്നെ ‘ഓഷധീര്‍ലോമാനി വനസ്പതീന്‍ കേശാഃ  

രോമങ്ങള്‍ ഓഷധികളേയും തലമുടി വനസ്പതികളേയും പ്രാപിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ഗൗണ അര്‍ത്ഥത്തില്‍ രോമത്തിന്റെയും കേശത്തിന്റെയും ഗതിയെ പറഞ്ഞതുപോലെ തന്നെയാണ് വാക്കിന്റെയും പ്രാണന്റെയും ഗതിയെ പറഞ്ഞത്. രണ്ടിലും മുഖ്യമായിട്ടില്ല.

പ്രാണന് ഗതിയില്ല എന്ന് വന്നാല്‍ ജീവനും ഗതിയില്ല എന്ന് പറയേണ്ടി വരും. കാരണം ഉപാധിയില്ലാതെ ജീവന് നിലനില്‍പ്പില്ല. ജീവനോടു കൂടിയ പ്രാണഗതിയെപ്പറ്റി മറ്റൊരിടത്ത് വ്യക്തമാക്കുന്നുമുണ്ട്. അതിനാല്‍ വാക്ക് മുതലായവയുടെ അധിഷ്ഠാന ദേവതകളായ അഗ്നി തുടങ്ങിയവയ്‌ക്ക് അവയെക്കൊണ്ട് പ്രയോജനമില്ല. ഇതിനെ കാണിക്കുവാനാണ് വാക്ക് മുതലായവ അഗ്നി തുടങ്ങിയവയില്‍ ചേരുന്നു എന്ന് പറഞ്ഞത്.

സൂത്രം  പ്രഥമേ/ശ്രവണാദിതി ചേന്ന താ ഏവ ഹ്യുപത്തേഃ

ഒന്നാമത്തേതായ ദ്യുലോകാഗ്‌നിയിലോ, ശ്രദ്ധയാകുന്ന ആഹൂതിയിലോ ജല ശബ്ദം കേള്‍ക്കാത്തതിനാല്‍ അത് ശരിയല്ല എന്ന് പറഞ്ഞാല്‍ തെറ്റാണ്. എന്തെന്നാല്‍ അപ്പുകള്‍ തന്നെയാണ് ശ്രദ്ധയെന്ന് പറയുന്നുണ്ട്.

ശ്രുതി വാക്യത്തില്‍ ജലം, പുരുഷന്‍ എന്നീ ശബ്ദങ്ങള്‍ അഞ്ചാമത്തെ ആഹുതിയിലാണ് വരുന്നത്. ഒന്നാമത്തെ ആഹുതിയില്‍ അതില്ല. ഒന്നാമത്തെ ആഹുതിയില്‍ നിന്നാണ് മറ്റെല്ലാ ആഹുതികളും ഉണ്ടാകേണ്ടത്. അതിനാല്‍ ജല ശബ്ദം കൊണ്ട് ദേഹബീജങ്ങളായ ഭൂത സൂക്ഷ്മങ്ങളെ ഗ്രഹിക്കുന്നത് ശരിയല്ല എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ അത് ശരിയല്ല. ഒന്നാമത്തെ ആഹുതിയായ ശ്രദ്ധയും ജലത്തെ തന്നെയാണ് കാണിക്കുന്നത്. ജലമില്ലാതെ ആഹുതി തന്നെ ഉണ്ടാകില്ല. ശ്രദ്ധയില്‍ നിന്ന് ഉണ്ടാകുന്ന സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്ന നാല് ആഹുതികളില്‍ ജലാധിക്യമുണ്ട്. ആദ്യത്തെ ആഹുതി മാത്രം ജലബന്ധമില്ലാത്തതാണ് എന്ന് പറഞ്ഞാല്‍ ശരിയാവില്ല.

ജീവന്റെയോ മനസ്സിന്റെയോ ധര്‍മ്മമായ ശ്രദ്ധയെ പ്രത്യേകമെടുത്ത് ഹോമിക്കാനാവില്ല. പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞാല്‍ ഇവിടെ ശ്രദ്ധ എന്നത് ജലത്തെ സൂചിപ്പിക്കുന്നതാണ്. അതാണ് യുക്തി.

ജീവാത്മാവിന്റെ ഗതി അന്തിമ സംസ്‌കാരത്തെയോ സങ്കല്പത്തേയോ അനുസരിച്ചാണ്. അത് പ്രാണനിലൂടെയാണ്. പ്രാണന്‍ ജലമയനാണ്. സങ്കല്പത്തിനുസരിച്ച് ഉള്ള ജീവാത്മാവിന്റെ ഈ  പോക്കിനെയാണ് ശ്രദ്ധാ, ജല ശബ്ദങ്ങളെ കൊണ്ട് സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.