Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപി‌എം സംസ്ഥാനസമിതിയിൽ വിമർശനം; കോടിയേരി ഫയലില്‍ ഒപ്പിടുന്ന സെക്രട്ടറി; പിണറായിക്ക് പ്രവര്‍ത്തകരോട് അനുകമ്പയില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 26, 2019, 01:19 pm IST
in Kerala

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍  വെറും ഫയലില്‍ ഒപ്പിടുന്ന സംസ്ഥാന സെക്രട്ടറിയായി മാറിയെന്നും പിണറായി വിജയന്‍ പലഘട്ടങ്ങളിലും പാര്‍ട്ടിയോട് അനുകമ്പയില്ലാത്ത മുഖ്യമന്ത്രിയാകുന്നുവെന്നും സിപിഎമ്മില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്നത് സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും. അത് നടപ്പാക്കാന്‍ വേണ്ടി എകെജി സെന്ററും. പേരെടുത്ത് പറഞ്ഞില്ലെങ്കിലും കടുത്ത വിമര്‍ശനമാണ് ഒരാഴ്ച നീണ്ടുനിന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും  കോടിയേരിക്കും പിണറായിക്കുമെതിരെ ഉയര്‍ന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ജില്ലാ കമ്മിറ്റികള്‍ നല്‍കിയ  റിപ്പോര്‍ട്ടിലും ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു ഒരാഴ്ചത്തെ ചര്‍ച്ച.  ശബരിമല യുവതീ പ്രവേശനം ആരുടെ തലയിലുദിച്ച ബുദ്ധിയാണെങ്കിലും പാര്‍ട്ടിയെ തകര്‍ത്തുവെന്ന് ആമുഖത്തോടെ തുടങ്ങിയ ചര്‍ച്ച മുഖ്യമന്ത്രിയെ ഉന്നം വച്ചായിരുന്നു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ പോലീസിനെ നിയന്ത്രിക്കുന്നു. വിവാദ വിഷയങ്ങളില്‍ നിന്ന് പാര്‍ട്ടി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറണമെന്ന് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാറുണ്ടെങ്കിലും ശബരിമല വിഷയം വിവാദത്തിന്റെ മല കയറിയപ്പോള്‍ ചിലര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. അടിയന്തര കൂടിയാലോചന നടത്താത്തത് എന്തെന്നും വിമര്‍ശനം ഉയര്‍ന്നു. 

ഇടത് സര്‍വീസ് സംഘടകളുടെയും ട്രേഡ് യൂണിയന്റെയും  അഭിപ്രായം  മുഖ്യമന്ത്രി കണക്കിലെടുക്കുന്നില്ല. പരാതികള്‍ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ അതാത് വകുപ്പുകളിലെ ഇടത് യൂണിയന്‍ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. പറയുന്നതൊന്നും ചെവിക്കൊള്ളാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. കൂടുതല്‍ വിശദീകരിക്കുമ്പോള്‍ ‘നിങ്ങള്‍ ഈ കസേരയില്‍ ഇരുന്ന് ഭരിച്ചോളൂ’ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിക്കുന്നത്. ഇങ്ങനെ പോയാല്‍ ഭരണം കഴിയുമ്പോള്‍ സിഐടിയു യൂണിയനില്‍ കടുത്ത വിള്ളല്‍ ഉണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

  മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചപ്പോള്‍ കോടിയേരിക്കെതിരെ പ്രത്യക്ഷമായി തന്നെ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി പ്രവര്‍ത്തകരുടെ പരാതികള്‍ കേള്‍ക്കാന്‍ തയാറാകുന്നില്ല. മുഖ്യമന്ത്രി പറയുന്നത് അതേപടി നടപ്പാക്കുന്നു. ബിനോയ് കോടിയേരിയുടെ വിവാഹതട്ടിപ്പ് കേസ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.  പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ഇത്തരം വിവാദത്തില്‍ പെട്ടിരുന്നുവെങ്കില്‍ ചുമതലയില്‍ നിന്ന് മാറി നില്‍ക്കാന്‍ സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിമാര്‍ ആവശ്യപ്പെടുമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവിതരീതിയെക്കുറിച്ച് അടിക്കടി സംസ്ഥാന നേതൃത്വം ഓര്‍മപ്പെടുത്താറുണ്ട്. ഇത് താഴെക്കിടയിലെ നേതാക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണോയെന്ന് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ചോദ്യമുയരുന്നു. ഒരാഴ്ച നീണ്ട ചര്‍ച്ചകളില്‍ ശബരിമല വിഷയമാണ് ലോക്‌സഭാ തോല്‍വിക്ക് കാരണമെന്ന് വിലയിരുത്തിയിട്ടും പാര്‍ട്ടിയില്‍ നിന്ന്  ജനങ്ങള്‍ എങ്ങനെ അകന്നു പോകുന്നുവെന്ന് കണ്ടെത്തണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്നായി വന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.