ന്യൂദല്‍ഹി: ജമ്മു കശ്മീരിനെ വിഘടന വാദികളുടെ കൈയ്യില്‍ നിന്നും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്ക് സംഘടയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറി എഎ റഹിമിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും. നേരത്തെ ജമ്മു കാശ്മീരിനെ വിഘടനവാദികളില്‍ നിന്നും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് കാശ്മീരില്‍ നടത്തിയ ഇടപെടലുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഭീതിയും ഉളവാക്കിയിട്ടുണ്ടെന്നുള്ള മുടന്തന്‍ ന്യായത്തില്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. മുപ്പത്തയ്യായിരത്തോളം അര്‍ദ്ധ സൈനികരെ താഴ്വരയില്‍ വിന്യസിച്ചത് തെറ്റാണെന്നും സിപിഎം എംപിമാര്‍ ചട്ടം 267 പ്രകാരം രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള സിപിഐ (എം) എംപിമാരാണ് രാജ്യസഭയില്‍ അടിയന്തിരപ്രമേയ നോട്ടീസ് നല്‍കിയത്. എളമരം കരീം, കെ.കെ.രാഗേഷ്, കെ.സോമപ്രസാദ് എന്നിവരാണ് വിഘടനവാദികള്‍ക്ക് അനുകൂലമായി രംഗത്തെത്തിയത്.
നേരത്തെ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. കശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ഇവരുടെ വെല്ലുവിളി. ജമ്മു കശ്മീരില്‍ ഇന്ത്യയെ അപകടകരമായ ശക്തിയാക്കുമെന്നും മുഫ്തി വെല്ലുവിളിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ വെല്ലുവിളി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒന്നാകെ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവര്‍ വെല്ലുവിളിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിനെ രണ്ടു മേഖലകളാക്കി സര്‍ക്കാര്‍ വിഭജിച്ച തീരുമാനം വെളിയില്‍ വന്ന ഉടനാണ് മെഹ്ബൂബ രംഗത്തെത്തിയത്. ജമ്മുവിലെ വിഘടന വാദികളുടെ നേതാവാണ് ഇവര്‍. ജമ്മു കശ്മീരും ലഡാക്കും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരിന് മാത്രമായിരിക്കും നിയമസഭ ഉണ്ടാകുക. ലഡാക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ കീഴിലായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. ഗവര്‍ണര്‍ ഭരണമായിരിക്കും ഇവിടെ നടക്കുക. വിഘടനവാദികളെ ഒതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചത്.
















