Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അലെയ്ദ ഗുവേര, നിങ്ങള്‍ ഇതൊന്നും കാണാതെ പോകരുത്

കെ. സതീശന്‍ by കെ. സതീശന്‍
Aug 2, 2019, 05:02 am IST
in Vicharam

കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തില്‍ കണ്ണ് മഞ്ഞളിച്ച് നില്‍ക്കുകയാണ് വിപ്ലവ ഇതിഹാസമെന്ന് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പാടിപ്പുകഴ്‌ത്തുന്ന എണസ്റ്റോ ചെഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര. ആശയാടിത്തറയൊന്നുമില്ലാത്ത ഈ സ്വീകരണമെന്തിനെന്ന് സംഘാടകര്‍ക്കോ സ്വീകരണമേറ്റുവാങ്ങുന്ന അലെയ്ദക്കോ വ്യക്തതയില്ല. ഇതൊരു കൊടുക്കല്‍വാങ്ങല്‍ മാത്രമാണെന്ന് വ്യക്തമാണ്. അലെയ്ദ ഗുവേരയ്‌ക്ക് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകളെകുറിച്ച് അറിയില്ലെങ്കിലും കേരളത്തില്‍ മാര്‍ക്‌സിസം ഉപജീവനമാക്കിയവര്‍ക്ക് ലോകത്ത് മാര്‍ക്‌സിസത്തിനു വന്നുഭവിച്ച ദുരവസ്ഥയെകുറിച്ച് അറിയാതിരിക്കാന്‍ തരമില്ല. 

ലോകത്ത് തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്വപ്‌നംകണ്ട് സമരപാതയിലിറങ്ങി മരണംവരിച്ച ചെഗുവേരയുടെ മകള്‍, കേരളത്തിലെ മാര്‍ക്‌സിസത്തിന്റെ വക്താക്കള്‍ കൊന്നുതള്ളിയ തൊഴിലാളി സഹോദരങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചിരിക്കില്ല. 1969ല്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന സാധാരണ കൂലിത്തൊഴിലാളിയെ കൊലചെയ്ത് രാഷ്‌ട്രീയ മാടമ്പിത്തത്തിന് തുടക്കമിട്ട കേരളത്തിലെ സിപിഎം എന്ത് തൊഴിലാളി വിപ്ലവമാണ് ലക്ഷ്യമിട്ടതെന്നെങ്കിലും അലെയ്ദയോട് വ്യക്തമാക്കേണ്ടതല്ലേ? അലെയ്ദ ഡോക്ടറാണ്. കൂത്തുപറമ്പില്‍, നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ, ഒരു അധ്യാപകന്റെ ഇരുകാലുകളും വെട്ടിമാറ്റിയതും, ക്ലാസ്സ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയതും, സാക്ഷിപറഞ്ഞാല്‍ അവര്‍ക്കും ഇതാണ് ഗതിയെന്ന് അതേ ചുടുരക്തംകൊണ്ട് ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതിവെച്ചതും കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരാണ്. ഇരിട്ടി കാര്‍ക്കോട് അമ്മു അമ്മയെന്ന വയോവൃദ്ധയെ പരസ്യമായി ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതും മാര്‍ക്‌സിസത്തിന്റെ വക്താക്കള്‍തന്നെയാണ്.

അന്നൂരില്‍ ബിഎംഎസ് നേതാവ് രാമചന്ദ്രനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ അക്രമികളുടെ കാലില്‍വീണ് അരുതേയെന്ന് അപേക്ഷിച്ച ഭാര്യയോട് വിധവയായ നിനക്കിനി താലിവേണ്ടെന്ന് പറഞ്ഞ് താലിപൊട്ടിച്ച് കൊണ്ടുപോയ കാട്ടാളത്തം കേരളത്തിലെ പൊതുസമൂഹം മറന്നിട്ടില്ല. ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗമല്ലെന്നതിനാല്‍ സ്വന്തം നാടും വീടും വിട്ട് പ്രവാസികളായത് നിരവധിപേരാണ്. 

രാഷ്‌ട്രീയ കൊലപാതകവും അക്രമവും കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ക്ക് പ്രത്യയശാസ്ത്രപരമായിരുന്നില്ല. ഉന്‍മൂലന സിദ്ധാന്തത്തിന്റെ വക്താക്കള്‍ സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍പ്പെട്ടവരെയും വെറുതെവിട്ടില്ല. ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെയും ഇരിട്ടി മുഴക്കുന്നിലെ സിപിഐയുടെ യുവനേതാവ് പി. ദാമോദരനെയും വെട്ടിക്കൊലപ്പെടുത്തിയത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായിരുന്നില്ല. 

സാമ്രാജ്യത്വത്തിനെതിരെ നാഴികയ്‌ക്ക് നാല്‍പതുവട്ടം മുദ്രാവാക്യം മുഴക്കുമ്പോഴും ഒരു പനിവന്നാല്‍ പോലും കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റുകാര്‍ ചികിത്സയ്‌ക്ക് അമേരിക്കയിലേക്ക് വിമാനംകയറുന്നത് അലെയ്ദ അറിയണം. പ്രത്യയശാസ്ത്രത്തിന്റെ മേമ്പൊടിനല്‍കി സ്ഥാനത്തും അസ്ഥാനത്തും എല്ലാത്തിനെയും വിമര്‍ശിക്കുകയും ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നത് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ ശൈലിയാണ്. അലെയ്ദ മാര്‍ഷ് എന്ന രണ്ടാംഭാര്യയില്‍ ചെഗുവേരയ്‌ക്കുണ്ടായ മൂത്തമകള്‍ അലെയ്ദയ്‌ക്ക് ഇതൊന്നുമറിയാന്‍ താല്‍പര്യമുണ്ടാവണമെന്നില്ല. 

മാര്‍ക്‌സിസം ഉപജീവനമാര്‍ഗമാക്കിയവര്‍ ഇതൊന്നും പുറത്തറിയാതിരിക്കാന്‍ എന്നും ബദ്ധശ്രദ്ധരായിരുന്നു. മാനവികതയുടെയും പുരോഗമനത്തിന്റെയും വിപ്ലവത്തിന്റെയും സുഗന്ധംപൂശി എല്ലാം അവര്‍ സ്വകാര്യമാക്കിവയ്‌ക്കും. തനിക്ക് ലഭിക്കുന്ന സ്വീകരണങ്ങളും സൗകര്യങ്ങളും അലെയ്ദയും ആസ്വദിക്കുകയാണ്. പ്രത്യയാശാസ്ത്രത്തെ വില്‍പനച്ചരക്കാക്കി ഉപജീവനം നടത്തിയ ലോകകമ്മ്യൂണിസ്റ്റുകളുടെ പതിപ്പില്‍നിന്ന് മാറാന്‍ അവര്‍ക്കും താല്‍പര്യം കാണില്ല. 

എന്തുകൊണ്ട് അലെയ്ദ കേരളത്തില്‍ എന്നതിന് ഒറ്റ ഉത്തരമേയുള്ളു. ഇതൊരു കൊടുക്കല്‍ വാങ്ങലാണ്. ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ ഒരിക്കലും നമ്മുടെ രാജ്യത്തെ മഹാപുരുഷന്‍മാരെ അംഗീകരിച്ചിട്ടില്ല. മാര്‍ക്‌സും ഏംഗല്‍സും ലെനിനും സ്റ്റാലിനും ചെഗുവേരയുമെല്ലാമാണ് അവരുടെ ഭിത്തികള്‍ അലങ്കരിച്ചത്. അവര്‍ക്കൊന്നും ഇനി കേരളത്തില്‍ അവശേഷിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ ആവേശം കൊള്ളിക്കാനാവില്ലെന്ന തിരിച്ചറിവാണ് അവസാനകച്ചിത്തുരുമ്പായ അലെയ്ദയുടെ പട്ടാഭിഷേകത്തിന് പിന്നില്‍. 

ലോകത്ത് മാര്‍ക്‌സിസം നാമാവശേഷമാകുന്ന ഈ കാലഘട്ടത്തില്‍ അവസാനത്തെ തുരുത്തുകളിലൊന്നായ കേരളത്തില്‍ മാത്രമേ ചെഗുവേരയുടെ പേരില്‍ തനിക്ക് അല്‍പമെങ്കിലും അംഗീകാരവും സ്വീകരണവും ലഭിക്കുകയുള്ളൂവെന്ന് അലെയ്ദയ്‌ക്കുമറിയാം. കേരളത്തില്‍ മാര്‍ക്‌സിസത്തിന്റെപേരില്‍ നടക്കുന്നത് അല്‍പമെങ്കിലുമറിഞ്ഞാല്‍ ചെഗുവേരയുടെ പോരാട്ടം വ്യര്‍ഥമായിപ്പോയെന്ന് ചിലപ്പോള്‍ അലെയ്ദയ്‌ക്ക് തോന്നാം. ഒരു ബഹുരാഷ്‌ട്ര കുത്തക കമ്പനി ചെയ്യുന്ന മെയ്‌വഴക്കത്തോടെ ചെഗുവേരയെ എങ്ങനെ രാഷ്‌ട്രീയമായി മാര്‍ക്കറ്റ് ചെയ്‌തോ അതിനുള്ള വൃഥാശ്രമംതന്നെയാണ് അലെയ്ദയിലൂടെയും സിപിഎം ലക്ഷ്യമിടുന്നത്. ഇവര്‍ ഉറക്കം നടിക്കുന്നവരാണ്, ഉണര്‍ത്താനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.