Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേഘനാദന്റെ മഹേന്ദ്രജാലങ്ങള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 29, 2019, 03:20 am IST
in Samskriti

മഹാബലിയുടെ പുത്രനായ വിരോചനന്റെ പുത്രന്‍ വൈരോചനന്‍ എന്ന അസുരന്റെ മകളുടെ മകളാണ് കുംഭകര്‍ണ്ണന്റെ ഭാര്യ. പേര് രാമായണങ്ങളില്‍ ഇല്ല. അവരുടെ പുത്രന്മാര്‍ കുംഭനും നികുംഭനുമായിരുന്നു. ശൈലൂഷ്യന്‍ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായ സരമയായിരുന്നു വിഭീഷണപത്‌നി.  ഇവര്‍ക്ക് ഒരു പുത്രിയുണ്ടായിരുന്നു ത്രിജട. സരമയും ത്രിജടയും സീത ലങ്കയിലെ അശോകവനികയില്‍ വസിക്കുമ്പോള്‍ വളരെ സഹായങ്ങള്‍ ചെയ്തിരുന്നു. 

    ശൂര്‍പ്പണഖയുടെ ഭര്‍ത്താവ് വിദ്യുജ്ജിഹ്വന്‍. അയാള്‍ രാവണന്റെ സൈന്യത്തിലെ ഒരു പ്രമുഖനായിരുന്നു. ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ രാവണനോടൊപ്പം പങ്കെടുത്തു. എന്നാല്‍ അബദ്ധത്തില്‍ രാവണന്റെ അസ്ത്രമേറ്റ് വിദ്യുജ്ജിഹ്വന്‍ വധിക്കപ്പെട്ടു. സഹോദരീഭര്‍ത്താവ് തന്നാല്‍കൊല്ലപ്പെട്ടതില്‍ രാവണന് അത്യധികമായ സങ്കടമുണ്ടായി. താന്‍ ഇനി ആരെ വരിക്കും എന്ന് ശൂര്‍പ്പണഖ ചോദിച്ചു. ജനസ്ഥാനത്തില്‍ പോയി വസിച്ചുകൊള്ളാനും ഇഷ്ടമുള്ളയാളെ വരിച്ചുകൊള്ളാനും രാവണന്‍ പറഞ്ഞു. അന്നുമുതല്‍ ശൂര്‍പ്പണഖ ദണ്ഡകവനത്തിലെത്തി അര്‍ദ്ധസഹോദരന്മാരായ ഖരദൂഷണന്മാരോടൊപ്പം താമസമായി. 

മേഘനാദന്റെ ജനനം

രാവണന്റെ പ്രഥമപുത്രനായ മേഘനാദന്‍ ശിവന്റെ ബീജത്തില്‍ നിന്നു ജനിച്ചതാണ്. ജനിച്ച സമയത്ത് ഇടിവെട്ടുംപോലെ ഉറക്കെ നിലവിളിച്ചു.  അതിനാല്‍ മേഘനാദന്‍  എന്നു പേരുകട്ടി. ശിവബീജത്തില്‍ നിന്നും ജനിച്ചതിനാല്‍ പരമശിവന് മേഘനാദനോട് അത്യധികമായ വാത്സല്യമുണ്ടായിരുന്നു.  മേഘനാദനെ വിദ്യാഭ്യാസം ചെയ്യിച്ചത് ശിവനായിരുന്നു. ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം,  ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം തുടങ്ങി സര്‍വ്വവിദ്യകളും ശിവന്‍ മേഘനാദനെ അഭ്യസിപ്പിച്ചു. അതുകൊണ്ട് മേഘനാദന് മായാവി എന്നും പേരുകിട്ടി. കാനീനന്‍, രാവണി, ഇന്ദ്രജിത്ത് എന്നിങ്ങനെയും പേരുകളുണ്ട്. മേഘനാദന്‍ രാവണനോടൊപ്പം സ്വര്‍ഗ്ഗലോകം ആക്രമിച്ചു. ഇന്ദ്രന്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു. അവരെ വധിക്കാന്‍ സമയമായിട്ടില്ലെന്നും കാലമെത്തുമ്പോള്‍ താന്‍ രാവണനെ വധിച്ചുകൊള്ളാമെന്നും ഭഗവാന്‍ വിഷ്ണു ആശ്വസിപ്പിച്ചു. ഇന്ദ്രന്‍ മടങ്ങിയെത്തി രാവണനുമായി യുദ്ധം തുടങ്ങിയ ഇന്ദ്രപുത്രനായ ജയന്തന്‍ മേഘനാദനോടും യുദ്ധംചെയ്തു. ശിവന്‍ സമ്മാനിച്ച തിരോധാനവിദ്യ ഉപയോഗിച്ച് മറഞ്ഞുനിന്ന് ശരമാരിചൊരിഞ്ഞ് ജയന്തനെ വീഴ്‌ത്തി. ആ സമയത്ത് ഇന്ദ്രാണിയുടെ പിതാവായ പുലോമാവ് ജയന്തനെ എടുത്ത് സമുദ്രത്തില്‍ ഒളിപ്പിച്ചു. 

  ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ച് രാവണനെ വീഴ്‌ത്തി. മേഘനാദന്‍ അദൃശ്യനായി നിന്ന് ശരമാരികൊണ്ട് ദേവേന്ദ്രനെ ബന്ധനസ്ഥനാക്കി. രാവണനും മേഘനാദനും കൂടി ഇന്ദ്രനെ എടുത്ത് ലങ്കയിലേക്കുകൊണ്ടുപോയി. ദേവന്മാര്‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചപ്പോള്‍ ബ്രഹ്മാവ് ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം മേഘനാദന്‍ ഇന്ദ്രനെ മോചിപ്പിച്ചു. സന്തുഷ്ടനായ ബ്രഹ്മാവ്  മേഘനാദന് ഇന്ദ്രജിത്ത് എന്നുപേരു നല്‍കി. മേഘനാദന്‍ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും കാട്ടിലും, ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരുവിമാനം സമ്മാനിച്ചു. കൂടാതെ ആയുധമേല്‍ക്കാത്ത ഒരുപടച്ചട്ട, അത്ഭുതകരമായ ആയുധങ്ങള്‍ എന്നിവയും സമ്മാനിച്ചു. പതിന്നാലുവര്‍ഷം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമിരിക്കുന്ന ഒരാള്‍ മാത്രമേതന്നെ വധിക്കാവൂ എന്നവരവും മേഘനാദന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവ് ആ വരവും നല്‍കി. ഇപ്രകാരം മനുഷ്യര്‍ക്കോ ദേവന്മാര്‍ക്കോ, അസുരന്മാര്‍ക്കോ ഇതുവരെ ലഭിക്കാത്ത എല്ലാവരങ്ങളും സമ്മാനങ്ങളും മേഘനാദന് ലഭിച്ചു.

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.