Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേഘനാദന്റെ മഹേന്ദ്രജാലങ്ങള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 29, 2019, 03:20 am IST
in Samskriti

മഹാബലിയുടെ പുത്രനായ വിരോചനന്റെ പുത്രന്‍ വൈരോചനന്‍ എന്ന അസുരന്റെ മകളുടെ മകളാണ് കുംഭകര്‍ണ്ണന്റെ ഭാര്യ. പേര് രാമായണങ്ങളില്‍ ഇല്ല. അവരുടെ പുത്രന്മാര്‍ കുംഭനും നികുംഭനുമായിരുന്നു. ശൈലൂഷ്യന്‍ എന്ന ഗന്ധര്‍വ്വന്റെ പുത്രിയായ സരമയായിരുന്നു വിഭീഷണപത്‌നി.  ഇവര്‍ക്ക് ഒരു പുത്രിയുണ്ടായിരുന്നു ത്രിജട. സരമയും ത്രിജടയും സീത ലങ്കയിലെ അശോകവനികയില്‍ വസിക്കുമ്പോള്‍ വളരെ സഹായങ്ങള്‍ ചെയ്തിരുന്നു. 

    ശൂര്‍പ്പണഖയുടെ ഭര്‍ത്താവ് വിദ്യുജ്ജിഹ്വന്‍. അയാള്‍ രാവണന്റെ സൈന്യത്തിലെ ഒരു പ്രമുഖനായിരുന്നു. ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ രാവണനോടൊപ്പം പങ്കെടുത്തു. എന്നാല്‍ അബദ്ധത്തില്‍ രാവണന്റെ അസ്ത്രമേറ്റ് വിദ്യുജ്ജിഹ്വന്‍ വധിക്കപ്പെട്ടു. സഹോദരീഭര്‍ത്താവ് തന്നാല്‍കൊല്ലപ്പെട്ടതില്‍ രാവണന് അത്യധികമായ സങ്കടമുണ്ടായി. താന്‍ ഇനി ആരെ വരിക്കും എന്ന് ശൂര്‍പ്പണഖ ചോദിച്ചു. ജനസ്ഥാനത്തില്‍ പോയി വസിച്ചുകൊള്ളാനും ഇഷ്ടമുള്ളയാളെ വരിച്ചുകൊള്ളാനും രാവണന്‍ പറഞ്ഞു. അന്നുമുതല്‍ ശൂര്‍പ്പണഖ ദണ്ഡകവനത്തിലെത്തി അര്‍ദ്ധസഹോദരന്മാരായ ഖരദൂഷണന്മാരോടൊപ്പം താമസമായി. 

മേഘനാദന്റെ ജനനം

രാവണന്റെ പ്രഥമപുത്രനായ മേഘനാദന്‍ ശിവന്റെ ബീജത്തില്‍ നിന്നു ജനിച്ചതാണ്. ജനിച്ച സമയത്ത് ഇടിവെട്ടുംപോലെ ഉറക്കെ നിലവിളിച്ചു.  അതിനാല്‍ മേഘനാദന്‍  എന്നു പേരുകട്ടി. ശിവബീജത്തില്‍ നിന്നും ജനിച്ചതിനാല്‍ പരമശിവന് മേഘനാദനോട് അത്യധികമായ വാത്സല്യമുണ്ടായിരുന്നു.  മേഘനാദനെ വിദ്യാഭ്യാസം ചെയ്യിച്ചത് ശിവനായിരുന്നു. ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം,  ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം തുടങ്ങി സര്‍വ്വവിദ്യകളും ശിവന്‍ മേഘനാദനെ അഭ്യസിപ്പിച്ചു. അതുകൊണ്ട് മേഘനാദന് മായാവി എന്നും പേരുകിട്ടി. കാനീനന്‍, രാവണി, ഇന്ദ്രജിത്ത് എന്നിങ്ങനെയും പേരുകളുണ്ട്. മേഘനാദന്‍ രാവണനോടൊപ്പം സ്വര്‍ഗ്ഗലോകം ആക്രമിച്ചു. ഇന്ദ്രന്‍ വിഷ്ണുവിനെ അഭയം പ്രാപിച്ചു. അവരെ വധിക്കാന്‍ സമയമായിട്ടില്ലെന്നും കാലമെത്തുമ്പോള്‍ താന്‍ രാവണനെ വധിച്ചുകൊള്ളാമെന്നും ഭഗവാന്‍ വിഷ്ണു ആശ്വസിപ്പിച്ചു. ഇന്ദ്രന്‍ മടങ്ങിയെത്തി രാവണനുമായി യുദ്ധം തുടങ്ങിയ ഇന്ദ്രപുത്രനായ ജയന്തന്‍ മേഘനാദനോടും യുദ്ധംചെയ്തു. ശിവന്‍ സമ്മാനിച്ച തിരോധാനവിദ്യ ഉപയോഗിച്ച് മറഞ്ഞുനിന്ന് ശരമാരിചൊരിഞ്ഞ് ജയന്തനെ വീഴ്‌ത്തി. ആ സമയത്ത് ഇന്ദ്രാണിയുടെ പിതാവായ പുലോമാവ് ജയന്തനെ എടുത്ത് സമുദ്രത്തില്‍ ഒളിപ്പിച്ചു. 

  ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ച് രാവണനെ വീഴ്‌ത്തി. മേഘനാദന്‍ അദൃശ്യനായി നിന്ന് ശരമാരികൊണ്ട് ദേവേന്ദ്രനെ ബന്ധനസ്ഥനാക്കി. രാവണനും മേഘനാദനും കൂടി ഇന്ദ്രനെ എടുത്ത് ലങ്കയിലേക്കുകൊണ്ടുപോയി. ദേവന്മാര്‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചപ്പോള്‍ ബ്രഹ്മാവ് ലങ്കയിലെത്തി ഇന്ദ്രനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ ഉപദേശപ്രകാരം മേഘനാദന്‍ ഇന്ദ്രനെ മോചിപ്പിച്ചു. സന്തുഷ്ടനായ ബ്രഹ്മാവ്  മേഘനാദന് ഇന്ദ്രജിത്ത് എന്നുപേരു നല്‍കി. മേഘനാദന്‍ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും കാട്ടിലും, ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരുവിമാനം സമ്മാനിച്ചു. കൂടാതെ ആയുധമേല്‍ക്കാത്ത ഒരുപടച്ചട്ട, അത്ഭുതകരമായ ആയുധങ്ങള്‍ എന്നിവയും സമ്മാനിച്ചു. പതിന്നാലുവര്‍ഷം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമിരിക്കുന്ന ഒരാള്‍ മാത്രമേതന്നെ വധിക്കാവൂ എന്നവരവും മേഘനാദന്‍ ആവശ്യപ്പെട്ടു. ബ്രഹ്മാവ് ആ വരവും നല്‍കി. ഇപ്രകാരം മനുഷ്യര്‍ക്കോ ദേവന്മാര്‍ക്കോ, അസുരന്മാര്‍ക്കോ ഇതുവരെ ലഭിക്കാത്ത എല്ലാവരങ്ങളും സമ്മാനങ്ങളും മേഘനാദന് ലഭിച്ചു.

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.