Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോ കമാന്‍ഡ്

എം. സതീശന്‍byഎം. സതീശന്‍
Jul 28, 2019, 03:55 am IST
inVicharam

ആലപ്പുഴയില്‍നിന്ന് ഒളിച്ചോടി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കോണ്‍ഗ്രസ് ലോ കമാന്‍ഡിന്റെ അലമുറയാണ് സഹിക്കാനാകാത്തത്. മനോജ് കുരിശിങ്കല്‍ പോയമുറയ്‌ക്ക് ആലപ്പുഴക്കാര്‍ സ്വയംചുമന്ന കുരിശാണ് വിദ്വാന്‍. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നംകാണുകയും രാഹുലിനെ ആ സ്വപ്‌നം കാണിച്ച് കോള്‍മയിരണിയിക്കുകയും ചെയ്താണ് അദ്ദേഹം ആലപ്പുഴയില്‍നിന്ന് നാടുവിട്ടത്. 

രാഹുല്‍ ഊരിയിട്ട കുപ്പായവും എടുത്തണിഞ്ഞ് പാന്റിന്റെ കീശയില്‍ കൈയുംതിരുകി കെസി നടന്നുവരുന്നതുകണ്ടാല്‍ ഏത് സിദ്ധരാമയ്യയും സിദ്ധികൂടും. അമ്മാതിരി പൊളിട്രിക്‌സാണ് സരിതോര്‍ജ്ജത്തില്‍ പ്രചോദിതനായ ജനറല്‍ സംഘടന്‍ മന്ത്രിയുടേത്. 

അമേത്തിയില്‍നിന്ന് മത്സരിച്ചാല്‍ രാഹുല്‍ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടെത്തിയ എമണ്ടന്‍ പുത്തി കെ.സി. വേണുഗോപാലിന്റേതായിരുന്നുപോലും. അതിനുംമാത്രമുള്ള പുത്തിയൊന്നും ആ തലയിലില്ലെന്ന് ആലപ്പുഴക്കാര്‍ക്ക് അറിയാം. അത് സരിത അമേത്തിയില്‍ മത്സരിക്കാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ തോന്നിയ അതിബുദ്ധിയാവാനേ തരമുള്ളൂ. അല്ലാതെ അമേത്തിയെന്തെന്നോ സ്മൃതി ഇറാനി ആരെന്നോ ഒന്നും അറിയാനുള്ള ബുദ്ധിയൊന്നും രാഹുലിന്റെ ലോ കമാന്‍ഡിനില്ല. 

അങ്ങനെയൊക്കെയാണ് തോറ്റ്‌തോറ്റ് ഒരു വഴിക്കായ രാഹുലിനെ സുല്‍ത്താന്‍ബത്തേരിയിലെ പ്രധാനമന്ത്രിയാക്കാമെന്ന് പറഞ്ഞ് ലോ കമാന്‍ഡര്‍മാരെല്ലാംകൂടി ചുരം കയറ്റിയത്. ഇപ്പോള്‍ വയനാട്ടുകാര്‍ക്ക് എംപിയെ കാണണമെങ്കില്‍ ദല്‍ഹിക്ക് വണ്ടി കയറണം. എല്ലാംകൂടി ദല്‍ഹിക്ക് ചെല്ലുന്നെന്ന് കേട്ടാല്‍ പുള്ളി ലണ്ടനിലേക്ക് പറക്കും. ഹൈകമാന്‍ഡിനും ലോകമാന്‍ഡിനുമൊക്കെ പ്രിയപ്പെട്ട ഇടമാണുപോലും ലണ്ടന്‍. മുതലാളി ബ്രിട്ടീഷുകാരനാണെന്ന് സുബ്രഹ്മണ്യംസ്വാമി വെറുതെ പറഞ്ഞതല്ലെന്ന് സാരം. ഇതിനെയൊക്കെയാണ് മണ്ടന്‍മാര്‍ ലണ്ടനിലെന്ന് പണ്ടുള്ളവര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. 

ബുദ്ധിയുള്ളവരൊക്കെ കോണ്‍ഗ്രസ് വിട്ട് മറ്റുപലയിടത്തും ചേക്കേറി. എന്തിന്, രാഹുല്‍പോലും പണിമതിയാക്കിയ മട്ടാണ്. കോണ്‍ഗ്രസ് വിടാനുള്ള ബുദ്ധിപോലുമില്ലാത്ത അത്തരം മണ്ടന്മാരാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡും ലോ കമാന്‍ഡുമൊക്കെ കളിക്കുന്നത്. കേരളത്തില്‍ ഒരുപണിയുമില്ലാതായിപ്പോയ കെ.സി. വേണുഗോപാലും പി.സി. വിഷ്ണുനാഥുമൊക്കെ മണ്ടന്‍ ശുപ്പാണ്ടിയുടെ ഡബിള്‍ റോള്‍ ആടുകയാണ് ബംഗളൂരുവില്‍. കീശ കീറിയ ജുബ്ബയും അതിനുമുകളില്‍ കറുത്തജാക്കറ്റും ഒരു വശം ചെരിഞ്ഞ്, തോളുകൊണ്ടല്‍പ്പം കുനിഞ്ഞുള്ള നടത്തവുമൊക്കെക്കണ്ടാല്‍ രണ്ടെണ്ണത്തെയും രാഹുല്‍ ഗാന്ധി പെറ്റിട്ടതാണെന്നേ തോന്നൂ. അഭിനയത്തില്‍ ഉമ്മന്‍ചാണ്ടിയന്‍ സ്‌കൂള്‍ കഴിഞ്ഞേ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും സ്ഥാനമുള്ളൂവെന്ന് തോന്നിപ്പോകുന്നത് ഇമ്മാതിരി മുതലുകളെ കാണുമ്പോഴാണ്.

സരിതോര്‍ജ്ജം കേരളമാകെ കത്തിപ്പടര്‍ന്ന കാലത്താണ് കെസിയുടെ സംഘടനാപാടവംകണ്ട് രാഹുല്‍ അമ്പരന്നത്. അമ്പത്താറാം വയസ്സിലും എടുത്തുപിടിച്ചുനില്‍ക്കുന്ന ആ ഊര്‍ജ്ജവും ഉന്മേഷവും കണ്ടാണുപോലും പുള്ളിയെ കേന്ദ്രത്തില്‍ ഊര്‍ജ്ജവകുപ്പ് ഏല്‍പ്പിച്ചുകൊടുത്തതും പിന്നെ സംഘടനയ്‌ക്ക് ഊര്‍ജ്ജം പകരാന്‍ കൂടെകൂട്ടിയതും. ലോക്‌സഭ നടക്കുമ്പോള്‍ താന്‍ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങള്‍ക്കൊക്കെ പിന്നിലിരുന്ന് ഇളിച്ചുകാട്ടിയും ഡെസ്‌കിലടിച്ചും പ്രോത്സാഹിപ്പിക്കുന്ന അറുപതോടടുത്ത പൊടിമീശക്കാരനില്‍ ഇളമുറത്തമ്പുരാന് തോന്നിയ താല്‍പര്യമാണ് ആലപ്പുഴയില്‍നിന്ന് കെസിയെയും കൂടെ പിസിയെയും മുകളിലേക്കെടുക്കാന്‍ കാരണമായതെന്നാണ് അകത്തള വര്‍ത്തമാനം. 

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുംനിന്ന് കട്ടയും പടവും മടക്കിയ കോണ്‍ഗ്രസ് കുലുക്കിക്കുത്ത് സംഘത്തിന്റെ ബംഗളൂരു കാര്‍ണിവല്‍ കഴിയുന്നതോടെ സംഘാടകപ്രമാണിയുടെ ഊര്‍ജ്ജപ്രസരണം ഇനി ഏതുവഴിക്കെന്ന ആശങ്കയിലാണ് അവശേഷിക്കുന്ന അല്ലറചില്ലറ പാര്‍ട്ടിക്കാര്‍. 2013ല്‍ 122 സീറ്റുമായി താന്‍പ്രമാണിത്തത്തോടെ കന്നടനാട് ഭരിക്കാനിറങ്ങിയ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസിനെയാണ് കെസിയും പിസിയും കൂടി കുളിപ്പിച്ച് വാഴയിലയില്‍ കിടത്തിയത്. 

വമ്പന്മാരൊരുപാട് നിരന്നുനിന്ന പാര്‍ട്ടിയാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്. മല്ലികാര്‍ജുന ഖാര്‍ഗെ, ജി. പരമേശ്വര, വീരപ്പമൊയ്‌ലി തുടങ്ങിയ ഘടാഘടികന്മാരായ നേതാക്കള്‍ക്ക് പാരവെച്ചാണ് സിദ്ധപ്പനെ മുന്നില്‍നിര്‍ത്തി കെസി ഇക്കണ്ട കളിക്കൊക്കെ ഒരുങ്ങിയത്. വേണുവായനയില്‍ മനംമയങ്ങിയ ലോകഹൈക്കമാന്‍ഡന്‍ രാഹുലന്‍ എല്ലാം ഇപ്പശര്യാവും എന്നുകരുതി. ഉളുപ്പില്ലാതെ ജാതിപറഞ്ഞും മതവര്‍ഗീയത ഇളക്കിവിട്ടും പണം വാരിയെറിഞ്ഞും റിസോര്‍ട്ടുകളിലും ബാറുകളിലും കയറിനിരങ്ങിയും കോണ്‍ഗ്രസ് രാഷ്‌ട്രീയം സോളാറിനെക്കാള്‍ അശ്ലീലമാക്കുകയായിരുന്നു കെസിയും പിസിയും. പാരവെച്ചും പരദൂഷണം പറഞ്ഞും കുത്തിത്തിരിപ്പുണ്ടാക്കുന്നതാണല്ലോ രണ്ടും കേരളത്തില്‍പഠിച്ച രാഷ്‌ട്രീയം. 

എന്തായാലും ആ അശ്ലീലനാടകം അവസാനിച്ചു. എന്നിട്ടും രണ്ടെണ്ണത്തിനും ഉളുപ്പില്ലാത്തതാണ് അതിശയം. കുതിരക്കച്ചവടം നടത്തിയെന്നാണ് ആരോപണം. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ഈ തിരുമണ്ടന്മാരുടെ കുത്തിത്തിരിപ്പ് മൂലം രാജിവെച്ചുപോയതിന് രാഹുലിന്റെ ലോ കമാന്‍ഡര്‍മാര്‍ കണ്ട പേരുകൊള്ളാം. ബംഗളൂരു മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് രണ്ട് സിഐഡികളുംകൂടി പഞ്ചാബിലേക്ക് കടക്കാന്‍  സാധ്യത കാണുന്നുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.