വാഷിങ്ടണ്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയില്‍ വെച്ച് നടത്തിയ കുറ്റസമ്മതത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. സ്വന്തം രാജ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരെ പാക്കിസ്ഥാന്‍ ഇല്ലതാക്കണമെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
പാക് പ്രധാനമന്ത്രി തന്നെ ഭീകരരുടെ പരിശീലനം പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന് അംഗീകരിച്ച സ്ഥിതിക്ക് അതിനെതിരെ നടപടി സ്വീകരിക്കണം. ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചു. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിന്നും ഭീകര ക്യാമ്പുകള്‍ നശിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുന്നത് സംബന്ധിച്ച് പാക് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര സഹായം നല്‍കാനാവുമെന്നാണ് പ്രതീക്ഷ. കശ്മീര്‍ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ ഇപ്പോഴും 30,000 മുതല്‍ 40,000 ഭീകരരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശീലനം ലഭിച്ച ഈ ഭീകരരാണ് കാശ്മീരിലും അഫ്ഗാനിലും ആക്രമണം നടത്തുന്നതെന്നും യുഎസ് സന്ദര്‍ശനത്തിനിടെ ഇമ്രാന്‍ ഖാന്‍ കുറ്റസമ്മതം നടത്തിയിരുന്നു.
പാക് മണ്ണില്‍ 40 തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ തീവ്രവാദികളെ ഇല്ലായ്‌മ ചെയ്യാന്‍ മുന്‍ സര്‍ക്കാരുകളൊന്നും ശ്രമിച്ചിരുന്നില്ല. എന്നാല്‍, തന്റെ സര്‍ക്കാര്‍ ഇതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ വേള്‍ഡ്് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പാകിസ്ഥാനു യാതൊരു പങ്കുമുണ്ടായിരുന്നില്ല. അല്‍ ഖ്വയ്ദ അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കിയ ഭീകര സംഘടനയാണ്. പാകിസ്താനില്‍ താലിബാനില്ല. എന്നിട്ടും ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്. അമേരിക്കയ്‌ക്കൊപ്പം പാകിസ്താന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, കാര്യങ്ങള്‍ വഷളായി. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ യഥാര്‍ഥ സാഹചര്യം വെളിപ്പെടുത്താന്‍ അന്ന് പാകിസ്ഥാനു സാധിച്ചില്ല. അന്നും ഇന്നും പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍. താലിബാനുമായി ചര്‍ച്ചയ്‌ക്കു പോലും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതു സാധിക്കുമോ എന്ന് ഉറപ്പില്ല.
പുല്‍വാമ ഭീകരാക്രണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്ന വിചിത്രവാദവും ഇമ്രാന്‍ ഉന്നയിച്ചു. ഇന്ത്യന്‍ ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം വൈകാതെ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിര ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും ഇതില്. പാകിസ്താന് പങ്കില്ലെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ ഇമ്രാന്‍ നടത്തിയത്.
















