Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാവുപിഴച്ച് കുംഭകര്‍ണന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 23, 2019, 03:47 am IST
in Samskriti

കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണനോടും വിഭീഷണനോടും കൂടി രാവണന്‍ ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. ആഹാരനീഹാരാദികള്‍ ഉപേക്ഷിച്ച് സമുദ്രത്തിലും കൊടും വനത്തിലും പഞ്ചാഗ്നി മധ്യത്തിലും, സ്ഥിരബുദ്ധിയോടെ ഘോരതപസ്സ്. പതിനായിരം വര്‍ഷമായിട്ടും  ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ നിശ്ചയബുദ്ധിയുള്ളവനായിരുന്നു.

അഗ്നികുണ്ഡം തീര്‍ത്ത് തന്റെ ഓരോ തലയായി ഛേദിച്ചു അതില്‍ ഹോമിച്ച് പതിനായിരം വര്‍ഷം തപസ്സുചെയ്തു. എന്നിട്ടും ബ്രഹ്മാവ് കനിയാത്തതിനാല്‍ അടുത്ത തല ഹോമിച്ച് തപസ്സ്. ഇങ്ങനെ ഒമ്പതുതലയും ഹോമിച്ചു.  അവസാനം പത്താമത്തെതലയും മുറിച്ച് ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. എന്തുവരം വേണമെന്നു ചോദിച്ചു. മരിക്കാതിരിക്കാന്‍ വരമാണ് രാവണന്‍ ചോദിച്ചത്. ജനിച്ചാല്‍ മരിക്കുമെന്നും അതിനാല്‍ മരിക്കാതിരിക്കാനുള്ള വരം തരാന്‍ പറ്റില്ലെന്നും ബ്രഹ്മാവ് അറിയിച്ചു. എങ്കില്‍ ദേവന്മാര്‍, യക്ഷന്മാര്‍, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുതെന്നും മനുഷ്യനില്‍ നിന്നു മാത്രമേ മരണം സംഭവിക്കാവൂ എന്നും രാവണന്‍ ആവശ്യപ്പെട്ടു. അങ്ങനെതന്നെയെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. 

അടുത്തത് കുംഭകര്‍ണന്റെ ഊഴമായിരുന്നു. ഇവന്‍ ജന്മനാ ഭീമാകാരനും ശക്തനുമാണ്. ദേവന്മാരെ ജയിക്കണമെന്ന നിര്‍ദ്ദേവത്വം വേണമെന്നായിരുന്നു അവന്‍ ചോദിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ് ഭയന്നുപോയ ദേവന്മാര്‍ സരസ്വതീദേവിയുടെ സഹായം തേടി. ദേവി വികടസരസ്വതിയായി കുംഭകര്‍ണന്റെ നാവില്‍ ചെന്നിരുന്നു. കുംഭകര്‍ണന്‍ നിര്‍ദ്ദേവത്വം ചോദിച്ചു. പക്ഷേ നാവുപിഴച്ച് നിദ്രാവത്വം ( ഉറക്കം) എന്നായിപ്പോയി. അങ്ങനെതന്നെയെന്ന് ഉറക്കം നല്‍കി  ബ്രഹ്മാവ് അനുഗ്രഹിച്ചു. 

വിഭീഷണന്‍ ചോദിച്ചത്

ഇന്നുമൊരുവരം  നല്‍കമമാദരാലെന്നുമേ ധര്‍മ്മസ്ഥിതി പിഴയായ്‌കയും 

ശ്രീപാദഭക്തിക്കിളക്കമില്ലായ്‌കയും പാപകര്‍മന്മങ്ങളില്‍ വൈമുഖ്യഭാവവും

ഏവം ഭവിപ്പാനനുഗ്രഹം നല്കണം ദേവദേവേശ നമസ്‌കാരമെപ്പൊഴും.

എന്നാണ്. അതായത് തന്നില്‍ ധര്‍മ്മചിന്ത സദാ ഉണ്ടായിരിക്കണമെന്നും വിഷ്ണുഭക്തിഒരിക്കലും കുറയരുതെന്നും പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ മടിയുണ്ടാകണമെന്നുമാണ്.  അപ്പോള്‍ ബ്രഹ്മാവ് അനുഗ്രഹിച്ചു. ഭാഗവതോത്തമനായ് ധരാമണ്ഡലേ വാഴ്ക നീ കല്പാന്ത കാലത്തോളം. 

വരം കിട്ടിയ രാവണാദികള്‍ മടങ്ങിപ്പോയി. അന്നുമുതല്‍ കുംഭകര്‍ണ്ണന്‍ ഉറക്കും തുടങ്ങി. കൈകസി തന്റെ പിതാവായ സുമാലിയോടും പുത്രന്മാരോടും സഹോദരന്മരോടും ബന്ധുജനങ്ങളോടുമൊപ്പം സുഖമായി വസിച്ചു. രാവണന്‍ തന്റെ വീരപരാക്രമങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിക്കാനും തുടങ്ങി.

രാവണന്‍ എന്നപേരുകിട്ടാന്‍ കാരണം

 മഹാപരാക്രമിയായ രാവണന്‍ മൂന്നുലോകത്തിലുള്ളവരെയെല്ലാം ആക്രമിച്ച് ഉപദ്രവിച്ചു. അവരുടെ വിലപ്പെട്ടതെല്ലാം അപഹരിച്ചു. ഇഷ്ടപ്പെടുന്ന രൂപം സ്വീകരിച്ച് ആകാശത്തിലൂടെ സഞ്ചരിച്ചാണ് ഉപദ്രവം. ഇങ്ങനെ ലോകങ്ങള്‍ക്കെല്ലാം രാവം (കരച്ചില്‍) ഉണ്ടാക്കിയതിനാല്‍ രാവണന്‍ എന്നുവിളിച്ചുതുടങ്ങി.  രാവയാമാസലോകാന്‍  യത് തസ്മാദ് രാവണ ഉച്യതേ യെന്ന് മഹാഭാരതം വനപര്‍വ്വത്തില്‍ പറയുന്നു. ശിവനാണ് രാവണന്‍ എന്നു പേരു നല്‍കിയതെന്ന് ഉത്തരരാമായണത്തില്‍ പറയുന്നു. 

പ്രഹസ്തന്റെ ദൗത്യം

ഒരുദിവസം കൈകസിയുടെ സഹോദരനായ പ്രഹസ്തന്‍ രാവണനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു. ‘‘കശ്യപന് അദിതിയെന്നും ദിതിയെന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദിതിയുടെ പുത്രന്മാരാണ് ആദിത്യന്മാര്‍( ദേവന്മാര്‍). ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാര്‍(അസുരന്മാര്‍). രാക്ഷസന്മാരായ നമ്മുടെ തറവാടാണ് ലങ്കാപുരം. മാലിയും സുമാലിയും മാല്യവാനുമെല്ലാം ചേര്‍ന്ന നാം ലങ്കയിലാണു വസിച്ചിരുന്നത്. മൂന്നുലോകവും ഭരിക്കണമെന്ന്  ആഗ്രഹമുണ്ടായപ്പോള്‍ ദേവന്മാരും അസുരന്മാരും പരസ്പരം ശത്രുക്കളായി. അതിനാല്‍ ഗംഭീരമായ യുദ്ധവുമുണ്ടായി. മഹാവിഷ്ണു ദേവന്മാരുടെ പക്ഷത്തു ചേര്‍ന്ന് ദേവാരികളായ രാക്ഷസന്മാരെ വധിച്ചു. നമ്മെ ലങ്കാപുരത്തില്‍ നിന്ന് ഓടിച്ചുവിട്ടു. അങ്ങനെയാണ് നാം പാതാളത്തില്‍ പോയി ഒളിച്ചു താമസിക്കേണ്ടിവന്നത്.  ഇപ്പോള്‍ നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ് ലങ്കയില്‍ വസിക്കുന്നത്. അതു നമ്മുടെ കുലത്തിന് അവകാശപ്പെട്ടതാണ്.’’ 

( തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Gulf

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

Kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Women

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

News

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.