Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാവുപിഴച്ച് കുംഭകര്‍ണന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 23, 2019, 03:47 am IST
in Samskriti

കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണനോടും വിഭീഷണനോടും കൂടി രാവണന്‍ ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. ആഹാരനീഹാരാദികള്‍ ഉപേക്ഷിച്ച് സമുദ്രത്തിലും കൊടും വനത്തിലും പഞ്ചാഗ്നി മധ്യത്തിലും, സ്ഥിരബുദ്ധിയോടെ ഘോരതപസ്സ്. പതിനായിരം വര്‍ഷമായിട്ടും  ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ നിശ്ചയബുദ്ധിയുള്ളവനായിരുന്നു.

അഗ്നികുണ്ഡം തീര്‍ത്ത് തന്റെ ഓരോ തലയായി ഛേദിച്ചു അതില്‍ ഹോമിച്ച് പതിനായിരം വര്‍ഷം തപസ്സുചെയ്തു. എന്നിട്ടും ബ്രഹ്മാവ് കനിയാത്തതിനാല്‍ അടുത്ത തല ഹോമിച്ച് തപസ്സ്. ഇങ്ങനെ ഒമ്പതുതലയും ഹോമിച്ചു.  അവസാനം പത്താമത്തെതലയും മുറിച്ച് ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. എന്തുവരം വേണമെന്നു ചോദിച്ചു. മരിക്കാതിരിക്കാന്‍ വരമാണ് രാവണന്‍ ചോദിച്ചത്. ജനിച്ചാല്‍ മരിക്കുമെന്നും അതിനാല്‍ മരിക്കാതിരിക്കാനുള്ള വരം തരാന്‍ പറ്റില്ലെന്നും ബ്രഹ്മാവ് അറിയിച്ചു. എങ്കില്‍ ദേവന്മാര്‍, യക്ഷന്മാര്‍, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുതെന്നും മനുഷ്യനില്‍ നിന്നു മാത്രമേ മരണം സംഭവിക്കാവൂ എന്നും രാവണന്‍ ആവശ്യപ്പെട്ടു. അങ്ങനെതന്നെയെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. 

അടുത്തത് കുംഭകര്‍ണന്റെ ഊഴമായിരുന്നു. ഇവന്‍ ജന്മനാ ഭീമാകാരനും ശക്തനുമാണ്. ദേവന്മാരെ ജയിക്കണമെന്ന നിര്‍ദ്ദേവത്വം വേണമെന്നായിരുന്നു അവന്‍ ചോദിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ് ഭയന്നുപോയ ദേവന്മാര്‍ സരസ്വതീദേവിയുടെ സഹായം തേടി. ദേവി വികടസരസ്വതിയായി കുംഭകര്‍ണന്റെ നാവില്‍ ചെന്നിരുന്നു. കുംഭകര്‍ണന്‍ നിര്‍ദ്ദേവത്വം ചോദിച്ചു. പക്ഷേ നാവുപിഴച്ച് നിദ്രാവത്വം ( ഉറക്കം) എന്നായിപ്പോയി. അങ്ങനെതന്നെയെന്ന് ഉറക്കം നല്‍കി  ബ്രഹ്മാവ് അനുഗ്രഹിച്ചു. 

വിഭീഷണന്‍ ചോദിച്ചത്

ഇന്നുമൊരുവരം  നല്‍കമമാദരാലെന്നുമേ ധര്‍മ്മസ്ഥിതി പിഴയായ്‌കയും 

ശ്രീപാദഭക്തിക്കിളക്കമില്ലായ്‌കയും പാപകര്‍മന്മങ്ങളില്‍ വൈമുഖ്യഭാവവും

ഏവം ഭവിപ്പാനനുഗ്രഹം നല്കണം ദേവദേവേശ നമസ്‌കാരമെപ്പൊഴും.

എന്നാണ്. അതായത് തന്നില്‍ ധര്‍മ്മചിന്ത സദാ ഉണ്ടായിരിക്കണമെന്നും വിഷ്ണുഭക്തിഒരിക്കലും കുറയരുതെന്നും പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ മടിയുണ്ടാകണമെന്നുമാണ്.  അപ്പോള്‍ ബ്രഹ്മാവ് അനുഗ്രഹിച്ചു. ഭാഗവതോത്തമനായ് ധരാമണ്ഡലേ വാഴ്ക നീ കല്പാന്ത കാലത്തോളം. 

വരം കിട്ടിയ രാവണാദികള്‍ മടങ്ങിപ്പോയി. അന്നുമുതല്‍ കുംഭകര്‍ണ്ണന്‍ ഉറക്കും തുടങ്ങി. കൈകസി തന്റെ പിതാവായ സുമാലിയോടും പുത്രന്മാരോടും സഹോദരന്മരോടും ബന്ധുജനങ്ങളോടുമൊപ്പം സുഖമായി വസിച്ചു. രാവണന്‍ തന്റെ വീരപരാക്രമങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിക്കാനും തുടങ്ങി.

രാവണന്‍ എന്നപേരുകിട്ടാന്‍ കാരണം

 മഹാപരാക്രമിയായ രാവണന്‍ മൂന്നുലോകത്തിലുള്ളവരെയെല്ലാം ആക്രമിച്ച് ഉപദ്രവിച്ചു. അവരുടെ വിലപ്പെട്ടതെല്ലാം അപഹരിച്ചു. ഇഷ്ടപ്പെടുന്ന രൂപം സ്വീകരിച്ച് ആകാശത്തിലൂടെ സഞ്ചരിച്ചാണ് ഉപദ്രവം. ഇങ്ങനെ ലോകങ്ങള്‍ക്കെല്ലാം രാവം (കരച്ചില്‍) ഉണ്ടാക്കിയതിനാല്‍ രാവണന്‍ എന്നുവിളിച്ചുതുടങ്ങി.  രാവയാമാസലോകാന്‍  യത് തസ്മാദ് രാവണ ഉച്യതേ യെന്ന് മഹാഭാരതം വനപര്‍വ്വത്തില്‍ പറയുന്നു. ശിവനാണ് രാവണന്‍ എന്നു പേരു നല്‍കിയതെന്ന് ഉത്തരരാമായണത്തില്‍ പറയുന്നു. 

പ്രഹസ്തന്റെ ദൗത്യം

ഒരുദിവസം കൈകസിയുടെ സഹോദരനായ പ്രഹസ്തന്‍ രാവണനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു. ‘‘കശ്യപന് അദിതിയെന്നും ദിതിയെന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദിതിയുടെ പുത്രന്മാരാണ് ആദിത്യന്മാര്‍( ദേവന്മാര്‍). ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാര്‍(അസുരന്മാര്‍). രാക്ഷസന്മാരായ നമ്മുടെ തറവാടാണ് ലങ്കാപുരം. മാലിയും സുമാലിയും മാല്യവാനുമെല്ലാം ചേര്‍ന്ന നാം ലങ്കയിലാണു വസിച്ചിരുന്നത്. മൂന്നുലോകവും ഭരിക്കണമെന്ന്  ആഗ്രഹമുണ്ടായപ്പോള്‍ ദേവന്മാരും അസുരന്മാരും പരസ്പരം ശത്രുക്കളായി. അതിനാല്‍ ഗംഭീരമായ യുദ്ധവുമുണ്ടായി. മഹാവിഷ്ണു ദേവന്മാരുടെ പക്ഷത്തു ചേര്‍ന്ന് ദേവാരികളായ രാക്ഷസന്മാരെ വധിച്ചു. നമ്മെ ലങ്കാപുരത്തില്‍ നിന്ന് ഓടിച്ചുവിട്ടു. അങ്ങനെയാണ് നാം പാതാളത്തില്‍ പോയി ഒളിച്ചു താമസിക്കേണ്ടിവന്നത്.  ഇപ്പോള്‍ നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ് ലങ്കയില്‍ വസിക്കുന്നത്. അതു നമ്മുടെ കുലത്തിന് അവകാശപ്പെട്ടതാണ്.’’ 

( തുടരും) 

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.