Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാവുപിഴച്ച് കുംഭകര്‍ണന്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 23, 2019, 03:47 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണനോടും വിഭീഷണനോടും കൂടി രാവണന്‍ ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. ആഹാരനീഹാരാദികള്‍ ഉപേക്ഷിച്ച് സമുദ്രത്തിലും കൊടും വനത്തിലും പഞ്ചാഗ്നി മധ്യത്തിലും, സ്ഥിരബുദ്ധിയോടെ ഘോരതപസ്സ്. പതിനായിരം വര്‍ഷമായിട്ടും  ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ നിശ്ചയബുദ്ധിയുള്ളവനായിരുന്നു.

അഗ്നികുണ്ഡം തീര്‍ത്ത് തന്റെ ഓരോ തലയായി ഛേദിച്ചു അതില്‍ ഹോമിച്ച് പതിനായിരം വര്‍ഷം തപസ്സുചെയ്തു. എന്നിട്ടും ബ്രഹ്മാവ് കനിയാത്തതിനാല്‍ അടുത്ത തല ഹോമിച്ച് തപസ്സ്. ഇങ്ങനെ ഒമ്പതുതലയും ഹോമിച്ചു.  അവസാനം പത്താമത്തെതലയും മുറിച്ച് ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. എന്തുവരം വേണമെന്നു ചോദിച്ചു. മരിക്കാതിരിക്കാന്‍ വരമാണ് രാവണന്‍ ചോദിച്ചത്. ജനിച്ചാല്‍ മരിക്കുമെന്നും അതിനാല്‍ മരിക്കാതിരിക്കാനുള്ള വരം തരാന്‍ പറ്റില്ലെന്നും ബ്രഹ്മാവ് അറിയിച്ചു. എങ്കില്‍ ദേവന്മാര്‍, യക്ഷന്മാര്‍, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുതെന്നും മനുഷ്യനില്‍ നിന്നു മാത്രമേ മരണം സംഭവിക്കാവൂ എന്നും രാവണന്‍ ആവശ്യപ്പെട്ടു. അങ്ങനെതന്നെയെന്ന് ബ്രഹ്മാവ് അനുഗ്രഹിച്ചു. 

അടുത്തത് കുംഭകര്‍ണന്റെ ഊഴമായിരുന്നു. ഇവന്‍ ജന്മനാ ഭീമാകാരനും ശക്തനുമാണ്. ദേവന്മാരെ ജയിക്കണമെന്ന നിര്‍ദ്ദേവത്വം വേണമെന്നായിരുന്നു അവന്‍ ചോദിക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതറിഞ്ഞ് ഭയന്നുപോയ ദേവന്മാര്‍ സരസ്വതീദേവിയുടെ സഹായം തേടി. ദേവി വികടസരസ്വതിയായി കുംഭകര്‍ണന്റെ നാവില്‍ ചെന്നിരുന്നു. കുംഭകര്‍ണന്‍ നിര്‍ദ്ദേവത്വം ചോദിച്ചു. പക്ഷേ നാവുപിഴച്ച് നിദ്രാവത്വം ( ഉറക്കം) എന്നായിപ്പോയി. അങ്ങനെതന്നെയെന്ന് ഉറക്കം നല്‍കി  ബ്രഹ്മാവ് അനുഗ്രഹിച്ചു. 

വിഭീഷണന്‍ ചോദിച്ചത്

ഇന്നുമൊരുവരം  നല്‍കമമാദരാലെന്നുമേ ധര്‍മ്മസ്ഥിതി പിഴയായ്കയും 

ശ്രീപാദഭക്തിക്കിളക്കമില്ലായ്കയും പാപകര്‍മന്മങ്ങളില്‍ വൈമുഖ്യഭാവവും

ഏവം ഭവിപ്പാനനുഗ്രഹം നല്കണം ദേവദേവേശ നമസ്‌കാരമെപ്പൊഴും.

എന്നാണ്. അതായത് തന്നില്‍ ധര്‍മ്മചിന്ത സദാ ഉണ്ടായിരിക്കണമെന്നും വിഷ്ണുഭക്തിഒരിക്കലും കുറയരുതെന്നും പാപകര്‍മ്മങ്ങള്‍ ചെയ്യാന്‍ മടിയുണ്ടാകണമെന്നുമാണ്.  അപ്പോള്‍ ബ്രഹ്മാവ് അനുഗ്രഹിച്ചു. ഭാഗവതോത്തമനായ് ധരാമണ്ഡലേ വാഴ്ക നീ കല്പാന്ത കാലത്തോളം. 

വരം കിട്ടിയ രാവണാദികള്‍ മടങ്ങിപ്പോയി. അന്നുമുതല്‍ കുംഭകര്‍ണ്ണന്‍ ഉറക്കും തുടങ്ങി. കൈകസി തന്റെ പിതാവായ സുമാലിയോടും പുത്രന്മാരോടും സഹോദരന്മരോടും ബന്ധുജനങ്ങളോടുമൊപ്പം സുഖമായി വസിച്ചു. രാവണന്‍ തന്റെ വീരപരാക്രമങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിക്കാനും തുടങ്ങി.

രാവണന്‍ എന്നപേരുകിട്ടാന്‍ കാരണം

 മഹാപരാക്രമിയായ രാവണന്‍ മൂന്നുലോകത്തിലുള്ളവരെയെല്ലാം ആക്രമിച്ച് ഉപദ്രവിച്ചു. അവരുടെ വിലപ്പെട്ടതെല്ലാം അപഹരിച്ചു. ഇഷ്ടപ്പെടുന്ന രൂപം സ്വീകരിച്ച് ആകാശത്തിലൂടെ സഞ്ചരിച്ചാണ് ഉപദ്രവം. ഇങ്ങനെ ലോകങ്ങള്‍ക്കെല്ലാം രാവം (കരച്ചില്‍) ഉണ്ടാക്കിയതിനാല്‍ രാവണന്‍ എന്നുവിളിച്ചുതുടങ്ങി.  രാവയാമാസലോകാന്‍  യത് തസ്മാദ് രാവണ ഉച്യതേ യെന്ന് മഹാഭാരതം വനപര്‍വ്വത്തില്‍ പറയുന്നു. ശിവനാണ് രാവണന്‍ എന്നു പേരു നല്‍കിയതെന്ന് ഉത്തരരാമായണത്തില്‍ പറയുന്നു. 

പ്രഹസ്തന്റെ ദൗത്യം

ഒരുദിവസം കൈകസിയുടെ സഹോദരനായ പ്രഹസ്തന്‍ രാവണനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു. ‘‘കശ്യപന് അദിതിയെന്നും ദിതിയെന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവരില്‍ അദിതിയുടെ പുത്രന്മാരാണ് ആദിത്യന്മാര്‍( ദേവന്മാര്‍). ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാര്‍(അസുരന്മാര്‍). രാക്ഷസന്മാരായ നമ്മുടെ തറവാടാണ് ലങ്കാപുരം. മാലിയും സുമാലിയും മാല്യവാനുമെല്ലാം ചേര്‍ന്ന നാം ലങ്കയിലാണു വസിച്ചിരുന്നത്. മൂന്നുലോകവും ഭരിക്കണമെന്ന്  ആഗ്രഹമുണ്ടായപ്പോള്‍ ദേവന്മാരും അസുരന്മാരും പരസ്പരം ശത്രുക്കളായി. അതിനാല്‍ ഗംഭീരമായ യുദ്ധവുമുണ്ടായി. മഹാവിഷ്ണു ദേവന്മാരുടെ പക്ഷത്തു ചേര്‍ന്ന് ദേവാരികളായ രാക്ഷസന്മാരെ വധിച്ചു. നമ്മെ ലങ്കാപുരത്തില്‍ നിന്ന് ഓടിച്ചുവിട്ടു. അങ്ങനെയാണ് നാം പാതാളത്തില്‍ പോയി ഒളിച്ചു താമസിക്കേണ്ടിവന്നത്.  ഇപ്പോള്‍ നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ് ലങ്കയില്‍ വസിക്കുന്നത്. അതു നമ്മുടെ കുലത്തിന് അവകാശപ്പെട്ടതാണ്.’’ 

( തുടരും) 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

India

മദ്രസ ശാസ്ത്രജ്ഞൻ ‘ ബകുൾ ഷെയ്‌ക്കിന്റെ ‘ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒമ്പത് ബോംബുകൾ

Kerala

നിയമവിരുദ്ധ ഫയല്‍ അദാലത്തുമായി സെക്രട്ടേറിയറ്റിലെ ഇടതുസംഘടന; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തല്‍

India

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

World

മാനുഷിക പ്രവർത്തനങ്ങളുടെ മറവിൽ ഭീകരതയ്‌ക്ക് കുടപിടിക്കുന്നു : ഹമാസിന് ധനസഹായം നൽകുന്ന വ്യാജ പലസ്തീൻ ചാരിറ്റികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

പുതിയ വാര്‍ത്തകള്‍

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

തദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷത്തിന് ആസൂത്രിത നീക്കങ്ങളുമായി മതഭീകര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനും നീക്കം

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

.

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

സമഗ്ര വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്‌പ്പ് ; വിദ്യാർത്ഥികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ അഴിമതി: അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies