Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകസിയുടെ സന്തതികള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 22, 2019, 02:47 am IST
in Samskriti

ഒരു നാള്‍ കുബേരന്‍ പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു. ഇതു കണ്ട് സുമാലി പുത്രിയായ കൈകസിയോട് പറഞ്ഞു. ‘‘ എന്റെ മകളായ നിനക്ക് ഇപ്പോള്‍ യൗവ്വനമായിരിക്കുന്നു. നിന്നെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ബന്ധുക്കളാരും ദേവന്മാരെ ഭയന്ന് നിന്നെ വിവാഹം കഴിക്കുകയില്ല. നിന്നെ വിവാഹിതയായി ഭര്‍ത്താവിനോടും പുത്രന്മാരോടുമൊപ്പം സുഖമായി വസിക്കുന്നതുകാണാന്‍ എനിക്കു വലിയ ഗ്രഹമുണ്ട്. ഇതാ നോക്ക് ആകാശത്തിലൂടെ പുഷ്പകവിമാനത്തില്‍ പോകുന്നത് പുലസ്ത്യമുനിയുടെ പുത്രനായ വിശ്രവസ്സിന്റെ മകന്‍ വൈശ്രവണനാണ്. പിതാവിനെ കണ്ടു വന്ദിക്കാന്‍ പോകുകയാണ്. നീ ഉത്സാഹിച്ചാല്‍ വിശ്രവസ്സില്‍  നിന്നും ഇവനെപ്പോലെ പ്രതാപിയായ ഒരു പുത്രനെ ലഭിക്കും. അതിനാല്‍ ആ മുനിയുടെ അടുത്ത് ചെന്ന് നിന്നെ ദാസിയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുക.’’ അതുകേട്ട് കൈകസി നേരെ വിശ്രവസ്സിനെ സമീപിച്ച് മഹര്‍ഷിയെ  ശുശ്രൂഷിച്ചുകഴിയാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. മുനി അനുവദിച്ചു. ഒരുദിനം സന്ധ്യാസമയത്ത് മുനി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈകസി അടുത്തെത്തി തനിക്ക് സന്താനം തന്ന് അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിച്ചു. അവളുടെ നിര്‍ബന്ധത്താല്‍ മുനി അവള്‍ക്കു വഴങ്ങി സന്താനോല്പാദനം നടത്തി. എന്നിട്ടുപറഞ്ഞു ‘‘അശുഭസമയത്ത് നീ എന്നോടു വേഴ്ചയിലേര്‍പ്പെട്ടതിനാല്‍ നിനക്കുണ്ടാകുന്ന സന്താനങ്ങള്‍ ക്രൂരന്മാരും ദുഷ്ടബുദ്ധികളുമായിത്തീരും. അവരെ വിഷ്ണു വധിക്കും.’’ ഇതുകേട്ട് ഭയന്ന കൈകസി മഹര്‍ഷിയുടെ തപശ്ശക്തിയുപയോഗിച്ച് ദോഷം മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. ‘‘നിനക്കു മൂന്നു പുത്രന്മാരുണ്ടാകും. അവരില്‍ ഏറ്റവും ഇളയവന്‍ വിഷ്ണുഭക്തനായിത്തീരും. അവന്‍ സദ്ഗുണസമ്പന്നനും സത്ത്വഗുണിയുമായിരിക്കും. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.’’ ഇതുകേട്ട് കൈകസി സമാധാനമായി പിതാവിനടുത്തേക്കു തിരിച്ചുപോയി.

 കൈകസിയുടെ  ഗര്‍ഭം പൂര്‍ണ്ണമായി. അവള്‍ മൂന്നുപുത്രന്മാരെയും ഒരു പുത്രിയേയും  പ്രസവിച്ചു. അതില്‍ ആദ്യമുണ്ടായവന് പത്തുതലയും ഇരുപതു കൈകളുമുണ്ടായിരുന്നു. നീലപര്‍വ്വതം പോലെ ഭീഷ

ണമായ ശരീരവും ഉണ്ടായിരുന്നു. അവനാണ് രാവണന്‍. രണ്ടാമത് പ്രസവിച്ചത് അതിഭീകരമായ ശരീരവും കുടംപോലെ ചെവികളുമുള്ള കുംഭകര്‍ണ്ണനെയായിരുന്നു. മൂന്നാമതു പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്. അവളുടെ നഖങ്ങള്‍ ശൂര്‍പ്പം(മുറം)  പോലെയിരുന്നതിനാല്‍ അവളെ  ശൂര്‍പ്പണഖയെന്നു വിളിച്ചു. നാലാമത്തേത് ശാന്തനും സത്ത്വഗുണിയും ആരെയും ഭയപ്പെടുത്താത്തവനുമായ വിഭീഷണനായിരുന്നു. സുമാലി പാതാളത്തിലേക്കു മടങ്ങിപ്പോയപ്പോള്‍ കൈകസി മക്കളോടൊപ്പം ശ്ലേഷ്‌മോദകം എന്ന വനത്തില്‍ ചെന്നു താമസമാക്കി. അങ്ങനെ കഴിയുന്ന കാലത്ത് കൈകസി തങ്ങളുടെ വംശമഹത്വത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയയുദ്ധങ്ങളെപ്പറ്റിയും ലങ്കവിട്ടോടിപ്പോകേണ്ടിവന്ന കഥയുമൊക്കെ പറഞ്ഞുകൊടുത്തു. ഒരു ദിവസം കുബേരന്‍ ആകാശമാര്‍ഗ്ഗേണ പുഷ്പകവിമാനത്തില്‍ പോകുന്നതുകണ്ട് കൈകസി പുത്രന്മാരെ  അതുകാണിച്ചുകൊടുത്തിട്ട് പറഞ്ഞു. ‘‘നോക്കൂ മക്കളേ, ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ വൈശ്രവണനാണ്. നിങ്ങളുടെയും അവന്റേയും പിതാവ് ഒരാള്‍ തന്നെ. എന്നിട്ടെന്തുഫലം അവന്‍ തപസ്സുചെയ്ത് ഈ ഐശ്വര്യമൊക്കെ സമ്പാദിച്ചു. നമ്മുടെ വകയായ ലങ്കയില്‍ സുഖമായി വാഴുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മള്‍ ഈ കാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നു.’’ 

  ഇതുകേട്ട് രാവണന്‍ കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണ്ണനോടും വിഭീഷണനോടും കൂടി ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.