Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകസിയുടെ സന്തതികള്‍

സ്വാമി സുകുമാരാനന്ദbyസ്വാമി സുകുമാരാനന്ദ
Jul 22, 2019, 02:47 am IST
inSamskriti

ഒരു നാള്‍ കുബേരന്‍ പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു. ഇതു കണ്ട് സുമാലി പുത്രിയായ കൈകസിയോട് പറഞ്ഞു. ‘‘ എന്റെ മകളായ നിനക്ക് ഇപ്പോള്‍ യൗവ്വനമായിരിക്കുന്നു. നിന്നെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ബന്ധുക്കളാരും ദേവന്മാരെ ഭയന്ന് നിന്നെ വിവാഹം കഴിക്കുകയില്ല. നിന്നെ വിവാഹിതയായി ഭര്‍ത്താവിനോടും പുത്രന്മാരോടുമൊപ്പം സുഖമായി വസിക്കുന്നതുകാണാന്‍ എനിക്കു വലിയ ഗ്രഹമുണ്ട്. ഇതാ നോക്ക് ആകാശത്തിലൂടെ പുഷ്പകവിമാനത്തില്‍ പോകുന്നത് പുലസ്ത്യമുനിയുടെ പുത്രനായ വിശ്രവസ്സിന്റെ മകന്‍ വൈശ്രവണനാണ്. പിതാവിനെ കണ്ടു വന്ദിക്കാന്‍ പോകുകയാണ്. നീ ഉത്സാഹിച്ചാല്‍ വിശ്രവസ്സില്‍  നിന്നും ഇവനെപ്പോലെ പ്രതാപിയായ ഒരു പുത്രനെ ലഭിക്കും. അതിനാല്‍ ആ മുനിയുടെ അടുത്ത് ചെന്ന് നിന്നെ ദാസിയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുക.’’ അതുകേട്ട് കൈകസി നേരെ വിശ്രവസ്സിനെ സമീപിച്ച് മഹര്‍ഷിയെ  ശുശ്രൂഷിച്ചുകഴിയാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. മുനി അനുവദിച്ചു. ഒരുദിനം സന്ധ്യാസമയത്ത് മുനി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈകസി അടുത്തെത്തി തനിക്ക് സന്താനം തന്ന് അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിച്ചു. അവളുടെ നിര്‍ബന്ധത്താല്‍ മുനി അവള്‍ക്കു വഴങ്ങി സന്താനോല്പാദനം നടത്തി. എന്നിട്ടുപറഞ്ഞു ‘‘അശുഭസമയത്ത് നീ എന്നോടു വേഴ്ചയിലേര്‍പ്പെട്ടതിനാല്‍ നിനക്കുണ്ടാകുന്ന സന്താനങ്ങള്‍ ക്രൂരന്മാരും ദുഷ്ടബുദ്ധികളുമായിത്തീരും. അവരെ വിഷ്ണു വധിക്കും.’’ ഇതുകേട്ട് ഭയന്ന കൈകസി മഹര്‍ഷിയുടെ തപശ്ശക്തിയുപയോഗിച്ച് ദോഷം മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. ‘‘നിനക്കു മൂന്നു പുത്രന്മാരുണ്ടാകും. അവരില്‍ ഏറ്റവും ഇളയവന്‍ വിഷ്ണുഭക്തനായിത്തീരും. അവന്‍ സദ്ഗുണസമ്പന്നനും സത്ത്വഗുണിയുമായിരിക്കും. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.’’ ഇതുകേട്ട് കൈകസി സമാധാനമായി പിതാവിനടുത്തേക്കു തിരിച്ചുപോയി.

 കൈകസിയുടെ  ഗര്‍ഭം പൂര്‍ണ്ണമായി. അവള്‍ മൂന്നുപുത്രന്മാരെയും ഒരു പുത്രിയേയും  പ്രസവിച്ചു. അതില്‍ ആദ്യമുണ്ടായവന് പത്തുതലയും ഇരുപതു കൈകളുമുണ്ടായിരുന്നു. നീലപര്‍വ്വതം പോലെ ഭീഷ

ണമായ ശരീരവും ഉണ്ടായിരുന്നു. അവനാണ് രാവണന്‍. രണ്ടാമത് പ്രസവിച്ചത് അതിഭീകരമായ ശരീരവും കുടംപോലെ ചെവികളുമുള്ള കുംഭകര്‍ണ്ണനെയായിരുന്നു. മൂന്നാമതു പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്. അവളുടെ നഖങ്ങള്‍ ശൂര്‍പ്പം(മുറം)  പോലെയിരുന്നതിനാല്‍ അവളെ  ശൂര്‍പ്പണഖയെന്നു വിളിച്ചു. നാലാമത്തേത് ശാന്തനും സത്ത്വഗുണിയും ആരെയും ഭയപ്പെടുത്താത്തവനുമായ വിഭീഷണനായിരുന്നു. സുമാലി പാതാളത്തിലേക്കു മടങ്ങിപ്പോയപ്പോള്‍ കൈകസി മക്കളോടൊപ്പം ശ്ലേഷ്‌മോദകം എന്ന വനത്തില്‍ ചെന്നു താമസമാക്കി. അങ്ങനെ കഴിയുന്ന കാലത്ത് കൈകസി തങ്ങളുടെ വംശമഹത്വത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയയുദ്ധങ്ങളെപ്പറ്റിയും ലങ്കവിട്ടോടിപ്പോകേണ്ടിവന്ന കഥയുമൊക്കെ പറഞ്ഞുകൊടുത്തു. ഒരു ദിവസം കുബേരന്‍ ആകാശമാര്‍ഗ്ഗേണ പുഷ്പകവിമാനത്തില്‍ പോകുന്നതുകണ്ട് കൈകസി പുത്രന്മാരെ  അതുകാണിച്ചുകൊടുത്തിട്ട് പറഞ്ഞു. ‘‘നോക്കൂ മക്കളേ, ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ വൈശ്രവണനാണ്. നിങ്ങളുടെയും അവന്റേയും പിതാവ് ഒരാള്‍ തന്നെ. എന്നിട്ടെന്തുഫലം അവന്‍ തപസ്സുചെയ്ത് ഈ ഐശ്വര്യമൊക്കെ സമ്പാദിച്ചു. നമ്മുടെ വകയായ ലങ്കയില്‍ സുഖമായി വാഴുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മള്‍ ഈ കാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നു.’’ 

  ഇതുകേട്ട് രാവണന്‍ കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണ്ണനോടും വിഭീഷണനോടും കൂടി ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.