Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൈകസിയുടെ സന്തതികള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Jul 22, 2019, 02:47 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഒരു നാള്‍ കുബേരന്‍ പിതാവായ വിശ്രവസ്സിനെ സന്ദര്‍ശിക്കാനായി പുഷ്പകവിമാനത്തില്‍ അനുയായികളോടൊപ്പം ആകാശമാര്‍ഗ്ഗേണ പോകുന്നത് സുമാലി കണ്ടു. ഇതു കണ്ട് സുമാലി പുത്രിയായ കൈകസിയോട് പറഞ്ഞു. ‘‘ എന്റെ മകളായ നിനക്ക് ഇപ്പോള്‍ യൗവ്വനമായിരിക്കുന്നു. നിന്നെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നമ്മുടെ ബന്ധുക്കളാരും ദേവന്മാരെ ഭയന്ന് നിന്നെ വിവാഹം കഴിക്കുകയില്ല. നിന്നെ വിവാഹിതയായി ഭര്‍ത്താവിനോടും പുത്രന്മാരോടുമൊപ്പം സുഖമായി വസിക്കുന്നതുകാണാന്‍ എനിക്കു വലിയ ഗ്രഹമുണ്ട്. ഇതാ നോക്ക് ആകാശത്തിലൂടെ പുഷ്പകവിമാനത്തില്‍ പോകുന്നത് പുലസ്ത്യമുനിയുടെ പുത്രനായ വിശ്രവസ്സിന്റെ മകന്‍ വൈശ്രവണനാണ്. പിതാവിനെ കണ്ടു വന്ദിക്കാന്‍ പോകുകയാണ്. നീ ഉത്സാഹിച്ചാല്‍ വിശ്രവസ്സില്‍  നിന്നും ഇവനെപ്പോലെ പ്രതാപിയായ ഒരു പുത്രനെ ലഭിക്കും. അതിനാല്‍ ആ മുനിയുടെ അടുത്ത് ചെന്ന് നിന്നെ ദാസിയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുക.’’ അതുകേട്ട് കൈകസി നേരെ വിശ്രവസ്സിനെ സമീപിച്ച് മഹര്‍ഷിയെ  ശുശ്രൂഷിച്ചുകഴിയാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. മുനി അനുവദിച്ചു. ഒരുദിനം സന്ധ്യാസമയത്ത് മുനി സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈകസി അടുത്തെത്തി തനിക്ക് സന്താനം തന്ന് അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിച്ചു. അവളുടെ നിര്‍ബന്ധത്താല്‍ മുനി അവള്‍ക്കു വഴങ്ങി സന്താനോല്പാദനം നടത്തി. എന്നിട്ടുപറഞ്ഞു ‘‘അശുഭസമയത്ത് നീ എന്നോടു വേഴ്ചയിലേര്‍പ്പെട്ടതിനാല്‍ നിനക്കുണ്ടാകുന്ന സന്താനങ്ങള്‍ ക്രൂരന്മാരും ദുഷ്ടബുദ്ധികളുമായിത്തീരും. അവരെ വിഷ്ണു വധിക്കും.’’ ഇതുകേട്ട് ഭയന്ന കൈകസി മഹര്‍ഷിയുടെ തപശ്ശക്തിയുപയോഗിച്ച് ദോഷം മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. ‘‘നിനക്കു മൂന്നു പുത്രന്മാരുണ്ടാകും. അവരില്‍ ഏറ്റവും ഇളയവന്‍ വിഷ്ണുഭക്തനായിത്തീരും. അവന്‍ സദ്ഗുണസമ്പന്നനും സത്ത്വഗുണിയുമായിരിക്കും. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.’’ ഇതുകേട്ട് കൈകസി സമാധാനമായി പിതാവിനടുത്തേക്കു തിരിച്ചുപോയി.

 കൈകസിയുടെ  ഗര്‍ഭം പൂര്‍ണ്ണമായി. അവള്‍ മൂന്നുപുത്രന്മാരെയും ഒരു പുത്രിയേയും  പ്രസവിച്ചു. അതില്‍ ആദ്യമുണ്ടായവന് പത്തുതലയും ഇരുപതു കൈകളുമുണ്ടായിരുന്നു. നീലപര്‍വ്വതം പോലെ ഭീഷ

ണമായ ശരീരവും ഉണ്ടായിരുന്നു. അവനാണ് രാവണന്‍. രണ്ടാമത് പ്രസവിച്ചത് അതിഭീകരമായ ശരീരവും കുടംപോലെ ചെവികളുമുള്ള കുംഭകര്‍ണ്ണനെയായിരുന്നു. മൂന്നാമതു പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്. അവളുടെ നഖങ്ങള്‍ ശൂര്‍പ്പം(മുറം)  പോലെയിരുന്നതിനാല്‍ അവളെ  ശൂര്‍പ്പണഖയെന്നു വിളിച്ചു. നാലാമത്തേത് ശാന്തനും സത്ത്വഗുണിയും ആരെയും ഭയപ്പെടുത്താത്തവനുമായ വിഭീഷണനായിരുന്നു. സുമാലി പാതാളത്തിലേക്കു മടങ്ങിപ്പോയപ്പോള്‍ കൈകസി മക്കളോടൊപ്പം ശ്ലേഷ്‌മോദകം എന്ന വനത്തില്‍ ചെന്നു താമസമാക്കി. അങ്ങനെ കഴിയുന്ന കാലത്ത് കൈകസി തങ്ങളുടെ വംശമഹത്വത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയയുദ്ധങ്ങളെപ്പറ്റിയും ലങ്കവിട്ടോടിപ്പോകേണ്ടിവന്ന കഥയുമൊക്കെ പറഞ്ഞുകൊടുത്തു. ഒരു ദിവസം കുബേരന്‍ ആകാശമാര്‍ഗ്ഗേണ പുഷ്പകവിമാനത്തില്‍ പോകുന്നതുകണ്ട് കൈകസി പുത്രന്മാരെ  അതുകാണിച്ചുകൊടുത്തിട്ട് പറഞ്ഞു. ‘‘നോക്കൂ മക്കളേ, ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ വൈശ്രവണനാണ്. നിങ്ങളുടെയും അവന്റേയും പിതാവ് ഒരാള്‍ തന്നെ. എന്നിട്ടെന്തുഫലം അവന്‍ തപസ്സുചെയ്ത് ഈ ഐശ്വര്യമൊക്കെ സമ്പാദിച്ചു. നമ്മുടെ വകയായ ലങ്കയില്‍ സുഖമായി വാഴുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മള്‍ ഈ കാട്ടില്‍ കിടന്നു കഷ്ടപ്പെടുന്നു.’’ 

  ഇതുകേട്ട് രാവണന്‍ കുബേരനെക്കാള്‍ വലിയ ഐശ്വര്യം സമ്പാദിക്കുമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തിട്ട് കുംഭകര്‍ണ്ണനോടും വിഭീഷണനോടും കൂടി ഗോകര്‍ണ്ണത്തിലേക്കുപോയി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സുതുടങ്ങി. 

(തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

Kerala

തീരാനോവിലും അശ്ലീല പരാമർശം : വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ

World

ബോംബ് ഭീഷണി : എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

India

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി ; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

World

ഇന്ത്യ വലുതും ശക്തവുമായ രാജ്യമാണ് , ദുരന്ത സാഹചര്യം കൈകാര്യം ചെയ്യാൻ അവർക്കറിയാം ; എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ട്രംപ്

പുതിയ വാര്‍ത്തകള്‍

‘ ഇസ്രായേലിന് കഠിനമായ ശിക്ഷ ലഭിക്കും’ ; ആക്രമണത്തിന് ശേഷം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി

സർവ്വകാല റെക്കോഡിൽ സംസ്ഥാനത്തെ സ്വർണ്ണ വില: നിരക്കുകൾ അറിയാം

ഇസ്രയേല്‍ ആക്രമണം: ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു, മരിച്ചത് ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിന് ചുക്കാൻ പിടിച്ച ആൾ

പോളോ കളിക്കിടെ പ്രാണി തൊണ്ടയിൽ കുടുങ്ങി കരിഷ്മാ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂർ മരിച്ചു

വടകരയിൽ‌ കെഎസ്ആർടിസി ബസിൽ തീ പിടുത്തം: യാത്രക്കാർ സുരക്ഷിതർ

ക്യാൻസർ രോഗിയായ മാതാവും പറക്കമുറ്റാത്ത കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി, രഞ്ജിത തീരാനോവാകുന്നു

തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

സംസ്ഥാനത്ത് അതിതീവ്ര മഴ: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു, അതീവ ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം, കോസ്റ്റ് ഗാർഡിന്റെ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies