Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മുപ്പതായിട്ടും വിദ്യാര്‍ഥി; കോളേജിനെ മറയാക്കി ഗുണ്ടാ പ്രവര്‍ത്തനം, ബിരുദം പൂർത്തിയാക്കുന്നത് 6 വർഷംകൊണ്ട്

നീരജ് ജി.ജി by നീരജ് ജി.ജി
Jul 18, 2019, 12:21 pm IST
in Local News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാഭ്യാസത്തെ മറയാക്കി കോളേജില്‍ നടത്തുന്നത് ഗുണ്ടാപ്രവര്‍ത്തനം. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ നസീമിന് വയസ്സ് 28. റീ അഡ്മിഷന്റെയും സ്‌പോര്‍ട്‌സ് കോട്ടയുടേയും ബലത്തിലാണ് ഇത്തരം ക്രിമിനലുകള്‍ കോളേജില്‍ വാഴുന്നത്. ഇവരാണ് സിപിഎം ജില്ലാ കമ്മറ്റിക്ക് വേണ്ടി നഗരത്തില്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത്. ഇടത് അധ്യാപക സംഘടന ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്നു.

ശാരീരിക അവശത കാരണമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഹാജര്‍ ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനാണ് റീ അഡ്മിഷന്‍ നടത്തുന്നത്. ആദ്യം പ്രവേശനം നേടുന്ന കോഴ്‌സിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവസാനിക്കേ റീ അഡ്മിഷന്‍ എടുത്ത് ഇത്തരം സംഘങ്ങള്‍ ആദ്യം മുതല്‍ പഠിക്കും. റീ അഡ്മിഷന്‍ കിട്ടണമെങ്കില്‍ വകുപ്പ് മേധാവി, പ്രിന്‍സിപ്പാള്‍, സര്‍വകലാശാല എന്നിവരുടെ അനുമതി വേണം. ഇവരെല്ലാം എസ്എഫ്‌ഐയുടെ കൈവെള്ളയിലായതിനാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കും.

സാധാരണ വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷംകൊണ്ട് ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ നേതാക്കള്‍ ബിരുദം പൂര്‍ത്തിയാക്കുന്നത് അഞ്ചും ആറും വര്‍ഷംകൊണ്ട്. ഇതിനുശേഷം ഇവര്‍ ബിരുദാനന്തര ബിരുദത്തിന് ഇവിടെ തന്നെ ചേരും. ഇങ്ങനെ ഒരു എസ്എഫ്‌ഐ നേതാവ് യൂണിവേഴ്‌സിറ്റി കോളേജില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും പഠിക്കും. പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാന്‍ ഇവരെ സഹായിക്കാന്‍ അധ്യാപകരും അനധ്യാപകരുമുള്ളതിനാല്‍ ഇവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്നു.

റീ അഡ്മിഷന്‍ കൂടാതെ സ്‌പോട്ട് അഡ്മിഷനാണ് എസ്എഫ്‌ഐ നേതാക്കളുടെ മറ്റൊരു പിടിവള്ളി. സ്‌പോട്ട് അഡ്മിഷന്റെ ചുമതല പ്രിന്‍സിപ്പാളിനാണ്. എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളും. സിപിഎം ജില്ലാ ഘടകം, പ്രിന്‍സിപ്പാള്‍, കോളേജിലെ ഇടത് അധ്യാപകര്‍ തുടങ്ങിയവരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നതോടെ എസ്എഫ്‌ഐ ക്രിമിനലുകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തഴച്ചുവളരുകയാണ്.

കെഎപി റാങ്ക് ലിസ്റ്റില്‍ 40-ാം റാങ്കുകാരനായ വെള്ളറട സ്വദേശി എബിനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വെള്ളറട സ്റ്റേഷനില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ ക്രൈം നമ്പര്‍ 80/2018 ലെ ഒന്നാം പ്രതിയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചിരുന്ന എബിന്‍ ജില്ലയില്‍ നടക്കുന്ന പലക്രിമിനല്‍ കേസുകളിലും പങ്കാളിയാണ്. ഇദ്ദേഹം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിലും ദുരൂഹതയുണ്ട്. കുറ്റങ്ങള്‍ ചെയ്തശേഷം യൂണിവേഴ്‌സിറ്റി ഹോസ്റ്റലും സ്റ്റുഡന്റ്‌സ് സെന്ററുമാണ് ഒളിത്താവളമായി ഇവര്‍ ഉപയോഗിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.