തിരുവനന്തപുരം: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി മണ്ഡല മകരവിളക്ക് കാലത്ത് നടപ്പിലാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മനിതി സംഘത്തോടൊപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ പ്രവര്‍ത്തിച്ച് നാറാണത്ത് ഭ്രാന്തന്‍മാരെ പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി. ഇവര്‍ക്ക് പഴുതടച്ച സുരക്ഷ ഒരുക്കാന്‍ പോലീസിനായില്ല. പലയിടത്തും ഇവര്‍ ഭക്തര്‍ തടയുന്ന സാഹചര്യം ഉണ്ടായി. പമ്പയില്‍ എത്തിയ മനീതി സംഘവുമായി ഓടാനാണ് പോലീസ് ശ്രമിച്ചത്. ഇത് നാണക്കേട് ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു.
മനിതി സംഘം പമ്പയില്‍ എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ശബരിമലയിലെ ഇടപെടലില്‍ സംസ്ഥാന പൊലീസിനെതിരെ രംഗത്ത് വന്നത്.
പല പോലീസുകാരും യുവതികളെ സന്നിധാനത്ത് എത്തിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിന്നില്ല. ശബരിമല ഡ്യൂട്ടി ചെയ്ത ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു.ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന്. യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ടെന്ന വിവരങ്ങള്‍ പോലീസ് സേനയില്‍ നിന്ന് പലപ്പോഴും ചോര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പോലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ ഹൈക്കോടതി ഇന്നലെ രംഗത്ത് വന്നിരുന്നു. നെയിം പ്ലേറ്റ് ഇല്ലാത പോലീസുകാരെ നിയോഗിച്ചതിനെതിരെ ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.
ശബരിമലയില്‍ നെയിംപ്ലേറ്റില്ലാത്ത പോലീസുകാരെ ജോലിക്കായി നിയോഗിച്ചത് അവ ഇളകിപ്പോകുമെന്ന് കരുതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ആരാഞ്ഞിട്ടുണ്ട്. അതിനിടെ ചിത്തിര ആട്ടവിശേഷത്തിന് നിലയ്‌ക്കലില്‍ ഭക്തരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി.
അതേസമയം സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എതിര്‍കക്ഷികള്‍ക്ക് പോലീസുകാരുടെ വിശദാംശങ്ങള്‍ നല്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്താണ് ശബരിമലയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായത്.
















