Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എണ്‍പതിന്റെ നിറവില്‍ സിഇടി

ശ്രീകുമാർ എം by ശ്രീകുമാർ എം
Jul 3, 2019, 04:16 pm IST
in Local News

തിരുവനന്തപുരം: ഐക്യകേരള പിറവിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം എന്ന ശ്രീകാര്യം ചാവടിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന സിഇടിക്ക് എണ്‍പത് വയസ്. എഞ്ചിനീയറിംഗ് പഠനം തിരുവിതാംകൂര്‍കാര്‍ക്ക് സ്വപ്‌നമായിരുന്ന കാലഘട്ടത്തില്‍ കോളേജ് തുടങ്ങാനുള്ള മഹാരാജാവിന്റെ തീരുമാനം പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. 

അക്കാലത്ത് മദിരാശി, ബനാറസ് സര്‍വകലാശാലകളില്‍ മൂന്നോ നാലോ സീറ്റുകള്‍ മാത്രമായിരുന്നു തിരുവിതാംകൂര്‍കാര്‍ക്ക് എഞ്ചിനീയറിംഗ് പഠനത്തിനായി ലഭിച്ചിരുന്നത്. 

1939 ല്‍ നിലവില്‍ വന്ന സിഇടി എഞ്ചിനീയറിംഗ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന പ്രൊഫ.മേജര്‍ മാത്യുമാന്‍ ആയിരുന്നു. തുടക്കത്തില്‍ പിഎംജിയിലെ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ മൂന്ന് എഞ്ചിനീയറിംഗ് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ബാച്ചില്‍ 21 പേര്‍ക്കായിരുന്നു പ്രവേശനം. കൊച്ചി രാജ്യത്തിലെ കുട്ടികള്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിരുന്നു. 

ഇത്രയധികം എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമോ എന്ന സംശയം അക്കാലത്ത് പലര്‍ക്കുമുണ്ടായിരുന്നു. ഇക്കാരണത്താല്‍ നാലോ അഞ്ചോ ബാച്ചുകള്‍ പുറത്തിറങ്ങുന്നതോടെ കോളേജ് പൂട്ടിപോകുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാംലോക മഹായുദ്ധത്തോടെ എഞ്ചിനീയര്‍മാരുടെ ആവശ്യകത വല്ലാതെ ഉയര്‍ന്നതോടെ ഓരോ കോഴ്‌സിലും 40 ശതമാനത്തോളം സീറ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. ആരംഭ ഘട്ടത്തില്‍ ബിഎസ്‌സി എഞ്ചിനീയറിംഗ് എന്നായിരുന്നു തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോഴ്‌സിന് നല്‍കിയിരുന്ന പേര്. 

ക്യാമ്പസ് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ലഭ്യത തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് 1961ല്‍ ശ്രീകാര്യം ചാവടിമുക്കിന് സമീപം 125 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ക്യാമ്പസ് മാറ്റുന്നതിനെതിരെ അക്കാലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. തങ്ങളെ സിറ്റിയില്‍ നിന്ന് നാടുകടത്തുന്നു എന്ന പരാതി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായിരുന്നു. കാരണം അധികം ആള്‍പ്പാര്‍പ്പില്ലാത്ത, ബസ് സര്‍വീസ് ഇല്ലാത്ത പ്രദേശമായിരുന്നു പുതിയ ക്യാമ്പസ്. എന്തിന് അതാവശ്യത്തിന് തിരുവനന്തപുരത്തേക്ക് ട്രങ്ക്കാള്‍ ബുക്കുചെയ്യേണ്ട അവസ്ഥയായിരുന്നു. ഇന്ന് നിരവധി കോഴ്‌സുകളോടെ മികവിന്റെ കേന്ദ്രമായി മാറിയ കോളേജ്, ഇന്ത്യയിലെ തന്നെ എഞ്ചിനീയറിംഗ് കോളേജുകളില്‍ മുന്‍നിരയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.