Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അമ്മയ്‌ക്ക് പൊതിച്ചോറുമായി മീര ഇനി എത്തില്ല

ആര്‍.ഗോപകുമാര്‍ by ആര്‍.ഗോപകുമാര്‍
Jul 1, 2019, 03:54 pm IST
in Local News

നെടുമങ്ങാട്: ഞായറാഴ്ചകളില്‍ അമ്മൂമ്മയ്‌ക്കൊപ്പം പള്ളിയില്‍ പോകാന്‍ ഇനി മീരയില്ല. അമ്മയ്‌ക്ക് പൊതിച്ചോറുമായി അവള്‍ വീട്ടിലെത്തുകയുമില്ല. കാമുകനൊപ്പം ചേര്‍ന്ന് അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ പതിനാറുകാരി മീരയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുകയാണ് മഞ്ച പേരുമല ചരുവിള പുത്തന്‍വീട്ടില്‍ വത്സലയും മൂത്തമകള്‍ സിന്ധുവും. വത്സലയുടെ രണ്ടാമത്തെ മകള്‍ മഞ്ജുഷയും കാമുകന്‍ കാരാന്തല കുരിശടി മുക്കില്‍ അനീഷും ചേര്‍ന്നാണ് മീരയെ കൊലപ്പെടുത്തിയത്. ഇരുവരുടെയും സ്വകാര്യതയ്‌ക്കുള്ള തടസം ഒഴിവാക്കാനായിരുന്നു കൊടുംക്രൂരത. 

 ഞായറാഴ്ച പള്ളിയില്‍ പോകാനും മറ്റ് ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്‌ക്ക് കൂട്ടിരിക്കാനും മീര പേരുമലയിലെ  വീട്ടില്‍ എത്താറുണ്ട്. അമ്മൂമ്മയ്‌ക്കും വല്യമ്മയ്‌ക്കും ഒപ്പം ആഹാരം കഴിച്ച് അമ്മ മഞ്ജുഷയ്‌ക്ക് പൊതിച്ചോറും കൊണ്ടേ അവള്‍ മടങ്ങാറുള്ളു. എപ്പോഴും അവള്‍ പറയാറുണ്ട്. അമ്മ തനിക്ക് വേണ്ടിയും താന്‍ അമ്മയ്‌ക്ക് വേണ്ടിയുമാണ് ജീവിക്കുന്നതെന്ന്. ഞായറാഴ്ച വത്സലയ്‌ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍കൊല്ലപ്പെടുന്നതിനു തലേദിവസമായ തിങ്കളാഴ്ചയായിരുന്നു മീര വത്സലയുടെ വീട്ടില്‍ എത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരവും കഴിച്ച് വൈകിട്ട് മൂന്നോടെ അമ്മയ്‌ക്ക് പൊതിച്ചോറുമായി പോയ മീരയുടെ യാത്ര മടക്കമില്ലാത്ത ലോകത്തേക്കാണെന്ന് കരുതിയില്ലെന്ന് വത്സല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അന്ന് രാത്രിയാണ് വാടക വീട്ടില്‍ വച്ച് കാമുകന്‍ അനീഷ് മഞ്ജുഷയുടെ സഹായത്തോടെ കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നത്. കിടക്കയില്‍ തള്ളിയിട്ടശേഷം ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു .മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അനീഷ് എത്തിയ ബൈക്കില്‍ നടുക്കിരുത്തി നാല് കി.മീറ്റര്‍ മാറിയുള്ള അനീഷിന്റെ വീടിനു സമീപത്തെ അടഞ്ഞുകിടന്ന ഉറക്കിണറില്‍ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. മഞ്ജുഷയുടെ വഴിവിട്ട ജീവിതത്തിന്റെ ഇരയായിരുന്നു മീര. പഠനസാഹചര്യം നഷ്ടപ്പെട്ട കുട്ടി പ്ലസ്ടുവിന് പ്രവേശനം കിട്ടാതെ നെടുമങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചേരാനുള്ള തയാറെടുപ്പിലായിരുന്നു. 

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേരുമലയിലെ വത്സലയുടെ വീട്ടുമുറ്റത്താണ് മീരയ്‌ക്ക് കുഴിമാടം ഒരുങ്ങിയത്. ചെറുമോളുടെ വിയോഗം തളര്‍ത്തിയ വത്സലയ്‌ക്കും മീരയുടെ വല്യമ്മ സിന്ധുവിനും കുഴിമാടത്തില്‍ നോക്കി കണ്ണീരൊഴുക്കാനേ കഴിയുന്നുള്ളൂ. ശനിയാഴ്ച രാത്രി എട്ടരയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ നെഞ്ചുപൊട്ടി വിലപിച്ച് നാടൊന്നാകെ ഒഴുകിയെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

പുതിയ വാര്‍ത്തകള്‍

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.