Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബിംബരാജന്‍

പിണറായിയിലെ പാരിജാതപ്പൂ മുഖ്യമന്ത്രിയായി തിരുവനന്തപുരത്തേക്ക് പോയതില്‍പ്പിന്നെ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ബിംബവാഴ്ചയായിരുന്നു.

എം. സതീശന്‍ by എം. സതീശന്‍
Jun 30, 2019, 04:23 am IST
in Article

ആന്തൂറിയവും ചെമ്പനീര്‍പ്പൂവും പാരിജാതവും എല്ലാം കൂടി  ആകെയൊരു ബിംബപരിവേഷമാണ് ആര്‍ത്തവ നവോത്ഥാനത്തിന് ശേഷമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. കെട്ട്യോളുണ്ടാക്കിയ പ്രശ്‌നം എം.വി. ഗോവിന്ദനും കുട്ട്യോളുണ്ടാക്കിയ പ്രശ്‌നം കോടിയേരിക്കും കുരുവായപ്പോഴാണ് കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ തൊട്ടപ്പന്മാര്‍ തമ്മിലടിക്കുന്നത്. കൊടിസുനിയെയും പി. ജയരാജനെയും ഒരുമിച്ച് ഒതുക്കാനാണ് ബ്രണ്ണന്‍ രാജാവിന്റെ ആലോചന. രണ്ടുപേരുമിപ്പോള്‍ പാര്‍ട്ടിക്ക് പുറത്തുള്ള ക്വട്ടേഷന്‍ പണിക്ക് കരാറെടുക്കുന്നു എന്നാണ് പിണറായിയുടെ പേടി. ആര്‍ത്തവത്തിന് ആര്‍പ്പ് വിളിച്ചതില്‍പ്പിന്നെ ‘പണി’ ഏത് വഴിക്കുവരുമെന്ന് ഒരു പിടിയുമില്ല.

സിബിഐ എന്ന് കേട്ടാല്‍ നെഞ്ചുംതല്ലി വീഴുമെങ്കിലും ജയരാജാട്ടന് പിണറായിയോടും കോടിയേരിയോടുമൊന്നും തെല്ലും പേടിയില്ല. കണ്ണുരുട്ടിയാല്‍ തിരിച്ചുമുരുട്ടുന്ന പരുവത്തിലേക്ക് ചെങ്കതിര് വളര്‍ന്ന് വിളഞ്ഞിരിക്കുന്നു എന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. വടകരയില്‍ നിര്‍ത്തി തോല്‍പിച്ചപ്പോള്‍ ഒതുങ്ങുമെന്ന് കരുതിയിടത്താണ് ആന്തൂറിയം സഖാത്തിയും ബാര്‍ഡാന്‍സ് നവോത്ഥാനവുമൊക്കെക്കൂടി ജയരാജാവിനെ പനപോലെ വളര്‍ത്തിയത്. 

അയ്യപ്പന്‍വിളക്കും കഞ്ഞിസദ്യയും ശ്രീകൃഷ്ണജയന്തിയും വിനായകചതുര്‍ത്ഥിയുമൊക്കെ നടത്താന്‍ ചെങ്കൊടിയേന്തിയ സഖാക്കള്‍ക്ക് ലൈസന്‍സ് നല്‍കിയ സഖാവ് പി. ജയരാജന്‍ ബിംബമാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത ബിംബം ആപ്പിലായതിന് പിന്നാലെയുണ്ടായ പൊട്ടി’ത്തെറി’കള്‍ക്കിടെയാണ് സിപിഎമ്മുകാരുടെ ആഗോള പാരിജാതപ്പൂവിന്റെ ബിംബപ്രയോഗം. അതും നിയമസഭയില്‍. കണ്ണൂരിലെ കവലകളില്‍ ജയരാജന്‍സഖാവിന്റെ കൂറ്റന്‍ ബോര്‍ഡുയര്‍ന്ന കാലത്തേ തുടങ്ങി പിണറായിയുടെ ചൊരുക്ക്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്തും പാര്‍ട്ടി ഉപ്പുവെച്ച കലം പോലെ വറ്റിത്തീരുന്ന ഘട്ടമെത്തിയപ്പോഴാണ് ചെങ്കതിരുണ്ടാക്കിയ അങ്കലാപ്പ് അത്ര ചെറുതല്ലെന്ന് പാരിജാതപ്പൂവിന് തോന്നിയത്. ഫലത്തില്‍ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് ബിംബങ്ങള്‍ തമ്മിലുള്ള തല്ലാണ്. 

കൊന്നും കൊല്ലിച്ചും പാര്‍ട്ടിയെ വല്ലാതെ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്നതിന് ജീവകാരുണ്യ പുരസ്‌കാരംവരെ തരപ്പെടുത്തിയ ആളാണ് ഒരു ബിംബം. കതിരൂരിലെ ചെങ്കതിരെന്നാണ് ബാലസംഘം പിള്ളേരെക്കൊണ്ട് ഫാന്‍സ് അസോസിയേഷന്‍കാര്‍ പാടിച്ചത്. സ്വന്തമായി ഒരു ഗാനമേളക്കൂട്ടമുണ്ട് പുള്ളിക്ക്. എവിടെപ്പോയാലും അവര്‍ ഈ ചെങ്കതിരങ്ങ് വാരിവിതറും. അതിന്റെ ആവേശത്തിരയില്‍ ഇടതുകാല്‍വെച്ച് ബിംബരാജന്റെ വരവാണ്. വേട്ടപ്പട്ടി കുരയ്‌ക്കട്ടെ എന്ന് അകമ്പടി സോങ്. അതും ആവുന്നത്ര ഉച്ചത്തില്‍, മുഷ്ടിചുരുട്ടി ആകാശത്തിനിട്ടിടിച്ചാണ് ആക്രോശം… 

ആര്‍എസ്എസിന്റെ ‘അഖിലേന്ത്യാപ്രചാരകന്മാരെയും കരസേനാമേധാവികളെ’യുമൊക്കെ പാര്‍ട്ടിയിലെത്തിച്ച വിശാലഹൃദയനാണ് ആശാനെന്നാണ് അണികളുടെ വായ്‌ത്താരി. ഓരൊക്കെ വന്നേപ്പിന്നെയാണ് കണ്ണൂരിസ്റ്റ് പാര്‍ട്ടി ചെഗുവേര സഖാവിന്റെ ബിംബമുണ്ടാക്കി നിമജ്ജനം ചെയ്യാന്‍ തീരുമാനിച്ചത്. ശ്രീകൃഷ്ണജയന്തിക്ക് ബാലഗോകുലത്തിലെ പിള്ളേര് കൊടീംപിടിച്ചിറങ്ങുന്നത് തടഞ്ഞുകളയുമെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ച ബിംബന്‍ ആണ്ടൊന്ന് പിറന്ന് പൊലിഞ്ഞപ്പോള്‍ ഉടുപ്പ് മാറ്റി. ഞാളും കെട്ടും കൃഷ്ണവേഷമെന്നായി പ്രഖ്യാപനം. ഉടുപ്പിലും എടുപ്പിലും ആള് കംസബിംബനാണേലും കുട്ട്യോളും കെട്ട്യോളുമൊക്കെക്കൂടി കാവിക്കൊടി പിടിക്കുന്നത് തടയാന്‍ ഇതാണ് പറ്റിയ മാര്‍ഗമെന്ന തിരിച്ചറിവിലാണ് കൃഷ്ണജയന്തി ആഘോഷിച്ചുകളയാമെന്ന് കരുതിയത്.

അതൊന്നും കോടിയേരി, പിണറായി തമ്പ്രാന്മാര്‍ക്ക് ദഹിച്ചില്ല. തങ്ങള്‍ക്കും മീതെ ഒരു ബിംബം ഉയരുന്നത് അവര്‍ക്കു സഹിച്ചില്ല. അങ്ങനെയാണ് അന്നത്തെ ജന്മാഷ്ടമി ഓണാഘോഷമാക്കാന്‍ ജയരാജാട്ടന്‍ നിര്‍ബന്ധിതനായത്. 

പിണറായിയിലെ പാരിജാതപ്പൂ മുഖ്യമന്ത്രിയായി തിരുവനന്തപുരത്തേക്ക് പോയതില്‍പ്പിന്നെ കണ്ണൂരിസ്റ്റ് പാര്‍ട്ടിയില്‍ ബിംബവാഴ്ചയായിരുന്നു. സ്വന്തം പാര്‍ട്ടി ഓഫീസ് ആളെ വിട്ട് ആക്രമിക്കുക, അവിടിരിക്കുന്ന പ്രതിമകള്‍ തകര്‍ക്കുക, അതിന്റെ പേരില്‍ പിന്നെ ആര്‍എസ്എസുകാരെ ആക്രമിക്കുക, ആക്രമിക്കുന്നിടത്തൊക്കെ കാവിത്തോര്‍ത്തോ പച്ചക്കൊടിയോ വലിച്ചെറിയുക… എല്ലാം കലങ്ങിത്തെളിയുമ്പോള്‍ മതേതരത്വത്തിന്റെ ചെങ്കതിരുമായി രംഗത്തുവരിക. ഇതൊക്കെയാണ് കതിരൂര്‍ ബിംബന്റെ കലാപരിപാടികള്‍. 

വിലപേശലും വിരട്ടലുമായി പാര്‍ട്ടിക്കകത്ത് ആര്‍മികള്‍ രൂപപ്പെടുകയാണ്. കാസ്‌ട്രോയാക്കി മൂലയ്‌ക്കിരുത്താനും ഐറ്റം ഡാന്‍സറാക്കി വേദിയിലിറക്കാനും പറ്റിയ ഒന്നിനെ ബിംബം ചുമക്കുന്ന കഴുതയെന്ന് ഒരിക്കല്‍ വിളിച്ചവര്‍ സ്വയം ബിംബങ്ങളാകാന്‍ മത്സരിക്കുന്നു. ‘എരിയുന്ന ഭൂമിക്ക് കുളിരായി തീര്‍ന്നവന്‍ പിണറായി’ എന്ന് പാടുമ്പോള്‍ വിജയന് കുളിരുന്നതുപോലെ ചെങ്കതിരൂര്‍ കതിരോന്‍ എന്ന് പാടുമ്പോള്‍ ജയരാജനും കുളിരും. കുളിരുകോരികള്‍ ഏറെയുള്ള പാര്‍ട്ടിയില്‍ അത് ഒരാള്‍ക്കേ പാടുള്ളൂ എന്നത് ദുശ്ശാഠ്യമാണ്. പിണറായിക്ക് അത് നല്ലതായിരിക്കില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ബിംബരാജാവിന്റെ മുഖപ്പുസ്തകത്തിലെ മക്കള്‍ മാഹാത്മ്യം. പണ്ടെങ്ങാണ്ട് എന്റെ ഒരു മോന്‍ കല്ലുചുമന്നതും വേറൊരു മോന്‍ ഹോട്ടലില്‍ പണിയെടുത്തതുമൊക്കെ അവരുടെ സുഹൃത്തുക്കള്‍ തമാശയായി പോസ്റ്റിയതൊക്കെ ഇപ്പോള്‍ ജയരാജന്‍ വിളമ്പുന്നത് വെറുതെ തമാശിച്ചുകളയാനല്ല എന്ന് സാരം. ബിംബമാകാന്‍ മാത്രമല്ല ബിംബകല്‍പനകള്‍ വാരിവിതറാനും അറിയാം ജയരാജനെന്ന് പിണറായി കരുതുന്നത് നല്ലതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.