Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാ വ്യവഹാരങ്ങള്‍ക്കും ആധാരം ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 22, 2019, 02:34 am IST
in Samskriti

ശിഷ്ടാപരിഗ്രഹാധികരണം നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം  ഏതേന ശിഷ്ടാപരിഗ്രഹാ അപി വ്യാഖ്യാതാ:

ഇതിനാല്‍ ശിഷ്ടന്‍മാര്‍ സ്വീകരിച്ചിട്ടില്ലാത്ത പരമാണു തുടങ്ങിയ വാദങ്ങളേയും വ്യാഖ്യാനിച്ചു. കഴിഞ്ഞ സൂത്രങ്ങളിലൂടെ സാംഖ്യമതത്തെ മാത്രം ഖണ്ഡിച്ചു എന്ന് കരുതാനാവില്ല. മനു, വ്യാസന്‍ തുടങ്ങിയ ശിഷ്ടന്മാരുടെ വാക്കുകളെ വകവയ്‌ക്കാത്തവരുടെ വാദങ്ങളും ഇവിടെ ഖണ്ഡിച്ചു.

വൈദിക സിദ്ധാന്തത്തെ സ്വീകരിക്കാത്തവരുടെ വാദങ്ങളും നിഷേധിച്ചിരിക്കുന്നു എന്നറിയണം. വേദോക്തമായ മതം മാത്രമാണ് നിത്യവും സ്വീകാര്യവുമായത്. ഇവിടെ പ്രത്യേകം എടുത്തു പറയാത്തതായ മറ്റ് മതക്കാരുടെ വാദങ്ങളെ കൂടി നിഷേധിക്കുകയാണ്. വേദാന്തമൊഴികെ മറ്റെല്ലാ ദര്‍ശനങ്ങളേയും തള്ളേണ്ടവയാണ്. ഭോക്ത്രാപത്ത്യധികരണം ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം ഭോക്ത്രാപത്തേരവിഭാഗശ്ചേത് സ്യാല്ലോകവത്

(ഭോക്ത്രാപത്തേ: അവിഭാഗ: ചേത് സ്യാത് ലോകവത് )

ഭോക്താവായി ഭവിക്കുന്നതു കൊണ്ട് ഭോക്തൃ ഭോഗ്യവിഭാഗം ഇല്ലാതാകും എന്നാണെങ്കില്‍ ലോകത്തിലെന്നപോലെ ആ വിഭാഗം ഉണ്ടാകും. ബ്രഹ്മം ജഗത് കാരണമായാല്‍ ചൈതന്യമുള്ളതിനും ജഡത്തിനും അഥവാ കഴിക്കുന്നയാള്‍ക്കും കഴിക്കുന്ന വസ്തുക്കള്‍ക്കും വേര്‍തിരിവ് വരാതിരിക്കുമല്ലോ എന്ന് പറയുകയാണെങ്കില്‍ ശരിയല്ല. അത് സാധാരണ ലോകത്തില്‍ കാണുന്നതുപോലെ എന്ന് ധരിക്കണം. ജഗത്തിന്റെ കാരണം ബ്രഹ്മമാണ് എന്ന് പറഞ്ഞതിനെ എതിര്‍ത്ത് മറ്റൊരു തര്‍ക്കത്തെ കൊണ്ടുവരുന്നു.

ലോകത്തില്‍ കഴിക്കുന്നയാളും കഴിക്കുന്ന വസ്തുവും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. കഴിക്കുന്നയാള്‍ ചേതനനും കഴിക്കുന്ന സാധനം അചേതനവുമാണ്. എല്ലാം ബ്രഹ്മമെന്ന് പറഞ്ഞാല്‍ എങ്ങനെ ഈ രണ്ട് എണ്ണം ഉണ്ടാകും? ബ്രഹ്മത്തിന് കര്‍തൃത്വവും ഭോക്തൃത്വവും ഉണ്ടാകേണ്ടേ? എല്ലാം ബ്രഹ്മമായാല്‍ സചേതനത്തേയും അചേതനത്തേയും തിരിച്ചറിയാനാന്‍ പ്രയാസമാകും. അതിനാല്‍ ബ്രഹ്മമാണ് എല്ലാറ്റിനും കാരണമെന്നത് അംഗീകരിക്കാനാവില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഈ വാദം ശരിയല്ല എന്ന് സൂത്രം പറയുന്നു. ‘സ്യാത് ലോകവത്’ എന്ന പ്രസ്താവന കൊണ്ട് ജീവനെ കഴിക്കുന്നയാളായ ഭോക്താവായും അന്നം മുതലായ വിഷയങ്ങളെ കഴിക്കുന്നതായ ഭോഗ്യങ്ങളായും അറിയണം. ഈ ലോകാനുഭവം അങ്ങനെതന്നെയുണ്ടാകും. കാരണം ബ്രഹ്മം ഉപാധിയില്‍ പ്രവേശിക്കുമ്പോള്‍ ഉപാധിയുടെ ധര്‍മ്മങ്ങളൊന്നും ബ്രഹ്മത്തെ ബാധിക്കുന്നില്ല. ഓരോ ശരീരത്തിലുമിരുന്ന് ലോകവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന പുണ്യപാപങ്ങളും സുഖദു:ഖങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും എല്ലാം ജീവനെ ബാധിക്കും. കാരണം ജീവന്‍ അവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. എന്നാല്‍ ആത്മാവിനെ ഇതൊന്നും ബാധിക്കില്ല. എത്ര കാലം അറിവില്ലായ്‌മയുണ്ടോ അത്രയും കാലം കഴിക്കുന്നവനെന്നും കഴിക്കുന്നവയെന്നുമുള്ള ഭേദവും വ്യവഹാരവും ഉണ്ടാകും. ഇവിടെ ഒരേ സമയം ഭേദവും അഭേദവും കാണാം. ഇത് കടലില്‍ അലയും നുരയും പതയുമൊക്കെ കാണും പോലെയാണ്. ഇവയൊക്കെ വേറെ വേറെയാണെങ്കിലും വാസ്തവത്തില്‍ എല്ലാം വെള്ളം തന്നെയാണ്. 

ജീവനെ ബാധിക്കുന്നതൊന്നും ബ്രഹ്മത്തെ ബാധിക്കില്ല എന്നത് ലോകാനുഭവങ്ങളെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ വളരെ വ്യക്തമാവും. അച്ഛന്റെ അംശം തന്നെയാണ് മകന്‍. എങ്കിലും അച്ഛന്റെ അനുഭവങ്ങള്‍ മകനോ മകന്റേത് അച്ഛനോ ഉണ്ടാകുന്നില്ല. ഇവ രണ്ടുപേരേയും ഒരു പോലെ ബാധിക്കുന്നില്ല. ലോകത്തിലെ ഭേദം തോന്നിക്കുന്ന എല്ലാ തരത്തിലുമുള്ള വ്യവഹാരങ്ങള്‍ക്കും ആധാരം ബ്രഹ്മമാണ്. തൈത്തിരീയത്തില്‍ ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത് ‘അത് സൃഷ്ടിച്ചു അത് തന്നെ പ്രവേശിച്ചു എന്നുള്ളത് ജീവന്റെയും പരമാത്മാവിന്റെയും അഭേദത്തെ വ്യക്തമാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.