ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അവതരിപ്പിച്ചു. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നടന്ന രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അടുത്ത അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ വ്യക്തമായ രൂപരേഖ നല്‍കുന്നു.
മുത്തലാഖ് , എന്‍ആര്‍സി, ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. മുത്തലാഖ്, നിക്കാഹ് ഹലാല ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം പുതിയ ഇന്ത്യയെന്ന് രാഷ്‌ട്രപതി പറഞ്ഞു. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുമെന്നും രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്‌ട്രപതി വ്യക്തമാക്കി.
കാലാവസ്ഥാവ്യതിയാനവും ജല ദൗര്‍ലഭ്യവും ഗൗരവത്തോടെ കാണും. കര്‍ഷകര്‍ക്ക് പ്രത്യേക പെന്‍ഷന്‍ സമ്പ്രദായം കൊണ്ടുവരും. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കും. സൈനിക ശക്തി വര്‍ധിപ്പിക്കും. സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്-ഇതായിരിക്കും സര്‍ക്കാരിന്റെ ആപ്ത വാക്യമെന്നും രാഷ്‌ട്രപതി പറഞ്ഞു.
നുഴഞ്ഞുകയറ്റ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നാഷണല്‍ രജിസ്‌ട്രേഷന്‍ ഫോര്‍ സിറ്റസണ്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വിദേശികള്‍ അനധികൃതമായി കുടിയേറുന്നത് ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയരക്ഷയ്‌ക്ക് വേണ്ട എല്ലാ നടപടികളും ഭാവിയിലും സ്വീകരിക്കും. സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന വ്യോമാക്രമണവും നമ്മുടെ ശക്തിതെളിയിക്കുന്നതാണെന്നും മിഷന്‍ ശക്തി വിജയകരമായി പരീക്ഷിച്ചത് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യയിലെ പുതിയൊരു നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയോടും അഴിമതിക്കാരോടും ഒരു തരത്തിലുള്ള അനുകമ്പയുമുണ്ടാകില്ലെന്ന് പറഞ്ഞ രാഷ്‌ട്രപതി കള്ളപ്പണത്തിനെതിരായ പ്രചാരണം വേഗത്തിലാക്കുമെന്നും അറിയിച്ചു.
സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പ്രധാനമന്ത്രിയുടെ മുദ്രായോജനയ്‌ക്ക് കീഴില്‍ 19 കോടി നല്‍കും. കര്‍ഷിക മേഖലക്കായി 25 ലക്ഷം കോടി നിക്ഷേപിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നേട്ടം 50 കോടി ജനങ്ങളിലെത്തിക്കുമെന്ന് രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
















