Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരങ്ങള്‍ സാക്ഷി; മജീഷ്യനെ പുഴയില്‍ കാണാതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2019, 03:22 pm IST
inIndia

കൊല്‍ക്കത്ത: ലോകപ്രശസ്ത മജീഷ്യന്‍ ഹാരി ഹൗഡിനിയെ അനുകരിച്ച്  അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് അവതരിപ്പിച്ച മാന്ത്രികനെ ഹൂഗ്‌ളി നദിയില്‍ കാണാതായി. ആയിരങ്ങള്‍ നോക്കി നില്‍ക്കെയാണ് മാന്‍ഡ്രേക്ക് എന്നും അറിയപ്പെട്ടിരുന്ന ബംഗാള്‍ സ്വദേശി ചഞ്ചല്‍ ലാഹിരിയെ കാണാതായത്. ഞായറാഴ്ചയായിരുന്നു സംഭവം. 41 കാരന് ദാരുണാന്ത്യം സംഭവിച്ചെന്നാണ് ആശങ്ക.നൂറു വര്‍ഷം മുന്‍പ് ഹൗഡിനി അവതരിപ്പിച്ച അണ്ടര്‍ വാട്ടര്‍ എസ്‌കേപ്പ് ആറു വര്‍ഷം മുന്‍പ് ലാഹിരിയും ചെയ്ത് കാണിച്ചിരുന്നു. 

ഹൗറ പാലത്തിന്റെ 28 ാം തൂണിനടുത്ത് വച്ച് ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ ഇത് പുനരവതരിപ്പിക്കുകയായിരുന്നു. പാലത്തിലും കരയിലും വള്ളങ്ങളിലുമായി  ഇത് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. അവര്‍ നോക്കി നില്‍ക്കെ ലാഹിരിയെ കൈകാലുകള്‍ ബന്ധിച്ച് വായ് മൂടി ക്രെയിനിന്റെ സഹായതോടെ വെള്ളത്തിലിറക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കുറേക്കഴിഞ്ഞ് ലാഹിരി ബന്ധധനങ്ങളില്‍ നിന്ന് മുക്തനായി നീന്തിയെത്തും. ഇങ്ങനെ ചെയ്തുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ലാഹിരി കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. 

എന്തായാലും മാന്ത്രികന്‍ നീന്തി മടങ്ങിയെത്തുന്നതും കാത്ത് ജനങ്ങള്‍ കണ്ണിമയ്‌ക്കാതെ നോക്കി നിന്നു. പക്ഷെ അല്പ്പനേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതായയോടെ അവര്‍ അശങ്കയിലായി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിട്ടും മന്ത്രികനെ കണ്ടെത്താന്‍ ആയിട്ടില്ല. മൃതദേഹവും ലഭിച്ചിട്ടില്ല. ഹൂഗ്‌ളി തുറമുഖ പോലീസ് അറിയിച്ചു.കൊല്‍ക്കത്ത സ്വദേശിയാണ് ലാഹിരി. കൊല്‍ക്കത്ത പോലീസ്, കൊല്‍ക്കത്ത  തുറമുഖ അധികൃതര്‍ എന്നിവരില്‍ നിന്ന് അനുമതി വാങ്ങിയശേഷമാണ് ലാഹിരി വാട്ടര്‍ എസ്‌കേപ്പിന് മുതിര്‍ന്നത്. എന്നാല്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായാണ് അയാള്‍ ഇത് ചെയ്തത്.

2013ല്‍, അടച്ചുപൂട്ടിയ ആറടി ഉയരമുള്ള  കമ്പിവലകൊണ്ടുള്ള കൂട്ടിലായിരുന്നു ഇയാള്‍ വാട്ടര്‍ എസ്‌കേപ്പ് നടത്തിയത്. കൂട് ക്രെയിനില്‍ 30 അടി താഴ്ചയില്‍ വെള്ളത്തിലിറക്കി. ആറു സെക്കണ്ടുകള്‍ക്കുള്ളില്‍ ലാഹിരി കൂടിന്റെ പൂട്ട് തുറന്ന് നീന്തി  പുറത്തുവന്നിരുന്നു. പക്ഷെ അന്ന് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും  പൂട്ടാത്ത ഒരു വാതില്‍ അതില്‍ ഉണ്ടായിരുന്നുവെന്നും ജനങ്ങള്‍ പറയുന്നു. ഏതായാലും ഇക്കുറി എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇന്ദ്രജാലം കാട്ടി പാളിപ്പോയ നിരവധി സംഭവങ്ങള്‍ ഇയാളുടെ ജീവിതത്തിലുണ്ട്.

പോലീസും ജനങ്ങളും ഇയാളുടെ മൃതദേഹം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ബംഗാളാണ് ഇന്ത്യന്‍ മാജിക്കിന്റെ  പ്രഭവ കേന്ദ്രം. പിസി സര്‍ക്കാര്‍ അടക്കം പല പ്രമുഖ  മാന്ത്രികരും ബംഗാള്‍ സ്വദേശികളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.