Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ടതില്ല

ജയശങ്കര്‍ പിള്ള by ജയശങ്കര്‍ പിള്ള
May 29, 2019, 04:06 am IST
in Vicharam

ശബരിമല വിഷയം പുനഃപരിശോധിക്കാന്‍ തയ്യാറായി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി. പിണറായിയുടെ കത്തിനെ തള്ളിക്കൊണ്ട് ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? കേരളത്തിലെ മാര്‍ക്‌സിറ്റ്പാര്‍ട്ടിയിലെ പരമ്പരാഗത, ഉറച്ച വോട്ടുകളാണ് വിധി മാറ്റിമറിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെയും, ഉമ്മന്‍ചാണ്ടിയെയും പെരുവഴിയില്‍ ആക്കിയതിന്റെ ഉപകാരസ്മരണയാണ് ഇന്ന് കാണുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തകര്‍ച്ച, അഥവാ വോട്ട് ചോര്‍ച്ച. 

കോണ്‍ഗ്രസ്സും, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ അഡ്ജസ്റ്റ്‌മെന്റ് വോട്ട് രാഷ്‌ട്രീയം. ഇതില്‍ പാര്‍ട്ടിയ്‌ക്ക് എന്താണ് നേട്ടം? കാര്യം സിമ്പിളാണ്. പിണറായി പറയുന്നത് കേട്ടാല്‍ത്തന്നെ കാര്യം വ്യക്തമാകും. ‘ഞാന്‍ എന്റെ ശൈലി മാറ്റുകയില്ല.’ കാരണം എന്താണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിച്ചത് അതാണ-് വോട്ടുമറിക്കല്‍. ആ തീരുമാനം ആണ്  വിജയമായി യുഡിഎഫിനു ലഭിച്ചത്.

തെരഞ്ഞെടുപ്പിന് നാലുനാള്‍ മുന്‍പ് തിരുവന്തപുരത്തുകാരും കോഴിക്കോട്ടുകാരുമായി നടന്ന ചര്‍ച്ചകളും, വ്യാപകമായി അയച്ച മൊബൈല്‍ മെസ്സേജുകളുംതന്നെ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ്സ്, ലീഗ്, എസ്ഡിപിഐ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ കൂട്ടായതീരുമാനം ആയിരുന്നു. 

ബിജെപി എങ്ങനെയും അധികാരത്തില്‍ എത്താതെ നോക്കുക. ശബരിമല വിഷയത്തില്‍നിന്നു പാര്‍ട്ടി അണികളുടെ വികാരം മാനിച്ചു തലയൂരുക. കാരണം, ശബരിമല വികസനത്തിന്റെ പേരില്‍ നടത്താനിരുന്ന വന്‍കൊള്ളയ്‌ക്ക് കാലതാമസം നേരിടും. വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കണം. കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ അംഗീകാരം ലഭിക്കുക ഇനി സാധ്യമല്ല. വനംവകുപ്പിന്റെ അനുമതിക്കുതന്നെ ചുരുങ്ങിയതു രണ്ടു വര്‍ഷം വേണ്ടിവരും. എസ്ഡിപിഐയുടെ പണംപറ്റി ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ ശബരിമല നടപടികള്‍ അധികം ആളിയാല്‍ വന്‍തീയായി പടരുമെന്നു തിരിച്ചറിഞ്ഞു. 

കേന്ദ്രം ബിജെപി വീണ്ടും ഭരിക്കുമെന്ന് ഒട്ടുംതന്നെ വിശ്വാസം ഇല്ലാതെ നടത്തിയ രഹസ്യ കൂട്ടുകച്ചവടത്തില്‍ വെട്ടിലായത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ഹിന്ദു വിശ്വാസികളുടെ വോട്ടുകള്‍ ഭൂരിഭാഗവും ബിജെപിക്ക് ലഭിച്ചു എന്നതിന് തെളിവാണ് പത്തനംതിട്ട, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളിലെ വോട്ടുവര്‍ദ്ധന. കോണ്‍ഗ്രസ്സുമായി നടത്തിയ രഹസ്യ വോട്ടുകച്ചവടത്തില്‍ സിപിഎം ബലിയാടാവുകയായിരുന്നു.

ഇത് വ്യക്തമായി അറിയാവുന്ന പിണറായി അതുകൊണ്ടാണ് ശക്തമായി പറയുന്നത്, നിലപാടുകള്‍ മാറ്റുകയില്ല എന്ന്. പാര്‍ട്ടി അദ്ദേഹത്തെ ശാസിക്കുകപോലും ചെയ്തില്ല എന്നതാണ് നാം കാണേണ്ട സത്യവും. കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി വിശ്വാസികളെ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് വോട്ടുമറിക്കല്‍ തന്ത്രത്തിലൂടെ വഞ്ചിച്ചവരാണ് സിപിഎം. ഇന്ന് വിശ്വാസികള്‍ക്കായി കണ്ണീര്‍ഒഴുക്കുന്ന ഇവര്‍ പാവപ്പെട്ട ഹിന്ദുവിശ്വാസികളുടെമേല്‍ ചാര്‍ത്തിയ കേസുകള്‍ നിരുപാധികം പിന്‍വലിക്കുവാന്‍ തയ്യാറുണ്ടോ? 

വിശ്വാസിസമൂഹത്തെ പ്രക്ഷോഭത്തിലേക്കും, തെറ്റിലേക്കും നയിച്ചത് പിണറായി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ആണല്ലോ? തെറ്റ് ചെയ്യുന്നതിലും വലിയകുറ്റമാണല്ലോ തെറ്റിനു പ്രേരിപ്പിക്കുന്നത്? അപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ സര്‍ക്കാര്‍തന്നെയാണ്. 

കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാടുകളില്‍ അടിമകള്‍ ആക്കപ്പെടേണ്ടവര്‍ അല്ല ഭൂരിപക്ഷഹിന്ദുക്കള്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുടെ പണംപറ്റി വീണുകിട്ടിയ അവസരം മുതലെടുക്കുകയും, ജനാധിപത്യപരമായി സമരംനയിച്ച വിശ്വാസി സമൂഹത്തെ ഒന്നടങ്കം തുറുങ്കില്‍ അടയ്‌ക്കുകയും ചെയ്ത സിപിഎം, ആ നിലപാടുകള്‍ മാറ്റുവാന്‍ തയ്യാറുണ്ടോ എന്നുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ആചാര സംരക്ഷണസമിതി ഒരു രാഷ്‌ട്രീയപാര്‍ട്ടി അല്ല എന്നും, രാഷ്‌ട്രീയം മറന്നുള്ള വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്‌മ ആണെന്നും തെരഞ്ഞെടുപ്പ് ഫലം വരുംവരെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് അറിവില്ലായിരുന്നോ? ഇവര്‍ ഏതു മൂഢതാല്‍പര്യത്തില്‍ ആണ് ഇന്നും ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങളെ വോട്ടിനായി സമീപിയ്‌ക്കുന്നത്? 

കോണ്‍ഗ്രസ്സ്പാര്‍ട്ടി ലീഗുമായും, കമ്യൂണിസ്റ്റ്പാര്‍ട്ടി എസ്ഡിപിഐയുമായും ചേര്‍ന്ന് കേരളത്തില്‍ മതഭൂരിപക്ഷത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളും കൂട്ടുകച്ചവടങ്ങളും അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനം ആണ് പിണറായിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിയ്‌ക്കുന്നത്. കേരളത്തിലെ മുഴുവന്‍ വിശ്വാസിസമൂഹവും ഓര്‍ക്കുക ഇന്നു കേരളം ഭരിയ്‌ക്കുന്നതും, അവരെ പിന്‍താങ്ങുന്ന പ്രതിപക്ഷവും ജനാധിപത്യവിരുദ്ധരും വോട്ട് വില്‍പ്പനയിലൂടെ കാലങ്ങളായി രാഷ്‌ട്രീയകൃഷി നടത്തുന്നവരുമാണെന്ന്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികള്‍ കേരളത്തിന്റെ ജനകീയ കസേരയില്‍ വരുന്നതുവരെ കേരളജനത ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വോട്ടുകച്ചവടം ഇനിയും ഉണ്ടാകാം. പക്ഷെ അവസാനവിജയം ദേശീയ നിലപാടിനും സഹിഷ്ണുതയ്‌ക്കും വികസനരാഷ്‌ട്രീയയത്തിനും ബിജെപിക്കും ആയിരിക്കുമെന്ന് വരുംകാലങ്ങളില്‍ തെളിയിക്കപ്പെടും.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ശബരിമല സംരക്ഷണ ഓര്‍ഡിനന്‍സിന്റെ പിതൃത്വം തട്ടി എടുക്കാനായി ഒരു കമ്യൂണിസ്റ്റുകാരനും, കോണ്‍ഗ്രസ്സ്‌കാരനും തെറ്റുതിരുത്തല്‍ വാദ പ്രസ്താവനകളിലൂടെ മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ടതില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.