Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കനല്‍ തരി പോലുമില്ല; കമ്മ്യൂണിസ്റ്റ് മോഹങ്ങള്‍ക്ക് ദാരുണാന്ത്യം

എം. സതീശന്‍ by എം. സതീശന്‍
May 24, 2019, 10:25 am IST
in Vicharam

എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാന്‍ പോലും ഭയക്കുംവിധമുള്ള കൂട്ടത്തോല്‍വിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടത്. നിലപാടുകളോ നയങ്ങളോ ഇല്ലാതെ ആരെയൊക്കെയോ തോല്‍പ്പിക്കാന്‍ മാത്രം കച്ചകെട്ടി ഗോദയില്‍ ഗോഗ്വാ വിളികളുമായി നിറഞ്ഞ ഇടത് പാര്‍ട്ടികളുടെ തോല്‍വി അപ്രതീക്ഷിതമല്ലെങ്കിലും കേരളത്തിലെ അന്തം വിട്ട പാര്‍ട്ടി അണികള്‍ക്കും ഇല്ലാത്തത് പൊലിപ്പിച്ചുകാട്ടി പ്രസംഗിച്ചുനടന്ന നേതാക്കള്‍ക്കും ഈ തോല്‍വി വിശ്വസിക്കാനാവുന്നില്ലെന്നതാണ് അത്ഭുതം.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കനല്‍ തരി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയാണ്. അകെയെന്തെങ്കിലും അവശേഷിച്ചിരുന്ന കേരളത്തില്‍ പിണറായി ഇഫക്ട് ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴയിലൊതുങ്ങി ആ കെട്ടുവള്ളം. അതും തീവ്രമുസ്ലീം വോട്ടിന്റെ പിന്‍ബലത്തില്‍.

ബംഗാള്‍ – പൂജ്യം, ത്രിപുര – പൂജ്യം, കേരളം- ഒന്ന് എന്നതാണ് സിപിഎമ്മിന്റെ നില. തമിഴ്‌നാട്ടില്‍ നിന്ന് സ്റ്റാലിന്‍ എറിഞ്ഞുകൊടുത്ത രണ്ട് എല്ലിന്‍ കഷ്ണമാണ് പട്ടിണിമാറ്റാന്‍ ആകെയുള്ളത്. സിപിഐ അടപടലം ചാരമായി. കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ചത് അറുപത്തേഴ് സീറ്റിലാണ്. ജയിച്ചത് തൃശൂരില്‍ നിന്ന് സിഎന്‍. ജയദേവന്‍ മാത്രം. ഇക്കുറി അതുമില്ല. 

ആഫ്റ്റര്‍ നെഹ്‌റു ഇഎംഎസ് എന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറും എന്നൊക്കെ ഒരു കാലത്ത് ആവേശം കൊണ്ടവര്‍ ഒരിക്കല്‍ പോലും രാജ്യം ഭരിക്കാനാവശ്യമായ സീറ്റുകളില്‍ മത്സരിച്ചിട്ടേയില്ല. അന്നേ മുദ്രാവാക്യങ്ങളില്‍പോലും ഒരിക്കലും നടക്കാത്ത കാര്യങ്ങളായിരുന്നു സിപിഎം വിളിച്ചിരുന്നതെന്ന് സാരം. 2014ലാണ് ഏറ്റവും കൂടുതല്‍ സീറ്റില്‍ പാര്‍ട്ടി മത്സരിച്ചത്. അന്ന് മത്സരിച്ച 97 സ്ഥാനാര്‍ത്ഥികളില്‍ എണ്‍പത്തെട്ടും തോറ്റു. 

പാര്‍ട്ടി രൂപം കൊണ്ടതിന് ശേഷം 67ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ 59 സീറ്റില്‍ മത്സരിച്ചു. ജയിച്ചത് 19 സീറ്റില്‍. പിന്നെ കുറേക്കാലം ബംഗാള്‍ സിപിഎമ്മിന്റെ ചുമലിലായിരുന്നു മോഹങ്ങളത്രയും. എന്നാലും എംപിമാരുടെ എണ്ണത്തില്‍ ഒരിക്കല്‍ പോലും അമ്പതിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. 2004ല്‍ നേടിയ 43 സീറ്റാണ് ഏറ്റവും കൂടിയത്. വോട്ട് ശതമാനത്തിന്റെ കാര്യത്തിലാണെങ്കില്‍ ദേശീയതലത്തില്‍ 6-7 ശതമാനത്തിനപ്പുറത്തേക്ക് കടക്കാനേ കഴിഞ്ഞിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. എന്നിട്ടും മോഹം രാജ്യം ഭരിക്കാനായിരുന്നു.

52 മുതലുണ്ട് സിപിഐ രംഗത്ത്. 64ല്‍ പാര്‍ട്ടി പിളരുന്നതുവരെയുള്ള ഏറ്റവും വലിയ ടോട്ടല്‍ 62ല്‍ നേടിയ 29 സീറ്റാണ്. 137 സീറ്റില്‍ മത്സരിച്ചാണ് പാര്‍ട്ടി ഈ വമ്പന്‍നേട്ടം ഉണ്ടാക്കിയത്. പാര്‍ട്ടി രണ്ടായതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ നേടിയ വളര്‍ച്ച ആരെയും തളര്‍ത്തിക്കളയും. 23, 7, 10, 6,  12, 14, 12, 9, 4, 10, 4, 1 ഇങ്ങനെയാണ് 1967 മുതല്‍ 2014 വരെയുള്ള സ്‌കോര്‍ കാര്‍ഡ്. ഇത്തവണ സം’പൂജ്യ’മായി പാര്‍ട്ടി അരിവാളും നെല്‍ക്കതിരും  താഴെ വെച്ചിരിക്കുന്നു.

ബിജെപിയുടെ പ്രകടനമാണ് സ്വന്തം തോല്‍വിയേക്കാള്‍ അവരെ ഏറെ നിരാശരാക്കുന്നത്. 1980ല്‍ മാത്രം രൂപം കൊണ്ട ബിജെപി നേരിട്ട അഞ്ചാമത്തെ തെരഞ്ഞെടുപ്പില്‍ത്തന്നെ അധികാരത്തിലേറി. പത്താമത്തെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ സുസ്ഥിരമായ ഒരു ഭരണം എന്ന വിശ്വാസം ആ പാര്‍ട്ടി ആര്‍ജ്ജിച്ചിരിക്കുന്നു. 1984ല്‍ വെറും രണ്ട് സീറ്റില്‍ നിന്നാണ് ബിജെപിയുടെ തുടക്കം. 2014ല്‍ 282 സീറ്റുനേടി പാര്‍ട്ടി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി. ഇക്കുറി അതുക്കും മേലെ. 

സിപിഎം

1967-19

1971-25

1977-22

1980-30

1984-22

1989-33

1991-35

1996-32

1998-32

1999-33

2004-43

2009-16

2014-09

2019-03

ബിജെപി

1984-2

1989-85

1991-120

1996-161

1998-182

1999-182

2004-138

2009-116

2014-282

2019 -303

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.