തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. കോണ്‍ഗ്രസിലെ മൂന്നു എംഎല്‍എമാര്‍ മത്സരിച്ചതില്‍ മൂന്നു പേരും വിജയിച്ചു. എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച ഒരാളും വിജയിച്ചു. ഒമ്പത് എംഎല്‍എമാരാണ് മത്സരരംഗത്ത് ഇറങ്ങിയത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും കെ. മുരളീധരനും അരൂരില്‍ എം.എ. ആരിഫും കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബിഈഡനും എംഎല്‍എ സ്ഥാനങ്ങള്‍ രാജിവക്കും.
ഇതിനുപുറമേ കെ.എം. മാണിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലായിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത് അബ്ദുള്‍ ഖാദറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്നെങ്കിലും കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയിലെ കെ. സുരേന്ദ്രന് നല്കിയ കേസ് സംബന്ധിച്ച നടപടി പൂര്‍ത്തിയായാലേ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ഇനി ആറ് മാസത്തിനകം നടക്കേണ്ട ഈ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാകും. അഞ്ചില്‍ നാല് എണ്ണവും യു ഡി എഫിന്റെ സീറ്റും ഒരെണ്ണം മാത്രം ഇടതുപക്ഷത്തിന്റേതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: