Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യമന്ത്രിമോഹികള്‍ പെരുകുന്നു കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 19, 2019, 09:26 am IST
in India

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. കോണ്‍ഗ്രസ്സിലെ വിഭാഗീയതയുടെ തീ ആളിക്കത്തിച്ച് ജെഡിഎസ്. 

ലോക്‌സഭാ ഫല പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം തുടരണമെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മുന്നോട്ടുവയ്‌ക്കുന്നു. കോണ്‍ഗ്രസ്സിലെ വിഭാഗീയത ആളികത്തിച്ച് ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ജെഡിഎസ് ഒരുക്കുന്നത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇതിന് തുടക്കമിട്ടു. 

കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ലോക്‌സഭയിലെ പാര്‍ട്ടി ലീഡറുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ വര്‍ഷങ്ങള്‍ക്കു മുമ്പേ മുഖ്യമന്ത്രിയാകേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന് നീതി  ലഭിച്ചില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. ചിഞ്ചോളി ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം. കുമാരസ്വാമിയുടെ പരാമര്‍ശത്തെ തള്ളിക്കളയാതെയായിരുന്നു മല്ലികാര്‍ജുന ഖാര്‍ഗെയുടെ പ്രസംഗം. 

കുമാരസ്വാമി ലക്ഷ്യമിടുന്നത് തന്നെയാണെന്ന് മനസ്സിലാക്കിയ സിദ്ധരാമയ്യ തിരിച്ചടിച്ചു. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയ്‌ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സീറ്റു കുറഞ്ഞത് സിദ്ധരാമയ്യയുടെ ഭരണം കൊണ്ടാണെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്. വിശ്വനാഥ് മറുപടി നല്‍കി. ഇതോടെ സിദ്ധരാമയ്യയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇവര്‍ 21ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയ്‌ക്ക് സൂചന ലഭിച്ചിരുന്നു. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ മുന്‍ നിര്‍ത്തിയാണ് ദേവഗൗഡ നീക്കം നടത്തുന്നത്. താന്‍ തുമകൂരു ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചാല്‍ പരമേശ്വരയെ മുഖ്യമന്ത്രിയായും എച്ച്.ഡി. രേവണ്ണയെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കാമെന്നാണ് ദേവഗൗഡയുടെ വാഗ്ദാനം. പരമേശ്വരയുടെ അടുത്ത അനുയായിയുടെ ഫോണ്‍ സംഭാഷണം പരസ്യമായതോടെയാണ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 

തുമകൂരുവില്‍ ദേവഗൗഡയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരമേശ്വര ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തതോടെ ദേവഗൗഡയുടെ പ്രചാരണത്തിന്റെ നേതൃത്വം പരമേശ്വര ഏറ്റെടുക്കുകയായിരുന്നു.  ജനുവരിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ദളിതനായതിനാല്‍ മുഖ്യമന്ത്രിയാകാന്‍ സാധിച്ചില്ലെന്ന് പരമേശ്വര പറഞ്ഞത് വിവാദമായിരുന്നു. മൂന്നു തവണ മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചിരുന്നു, എന്നാല്‍ ദളിതനായതിനാല്‍ അവസാന നിമിഷം ഒഴിവാക്കപ്പെട്ടെന്നായിരുന്നു പരമേശ്വര പറഞ്ഞത്. ഖാര്‍ഗെയും സമാന രിതിയില്‍ അവഗണിക്കപ്പെട്ടതായി പരമേശ്വര യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

 ജെഡിഎസ് വിട്ട് കോണ്‍ഗ്രസ്സിലെത്തിയ സിദ്ധരാമയ്യയെ അംഗീകരിക്കില്ലന്ന സൂചനയാണ് ജെഡിഎസ് നല്‍കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം  ഒഴിയേണ്ടിവന്നാല്‍ മല്ലികാര്‍ജുന ഖാര്‍ഗെ, പരമേശ്വര എന്നിവരെ അനുകൂലിക്കുന്ന സമീപനമാകും ജെഡിഎസ് സ്വീകരിക്കുക. 

ഇത്തരം ഒരു സാഹചര്യം വന്നാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നാല്‍ കുമാരസ്വാമിക്ക് തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുമെന്നുമാണ് ജെഡിഎസ് കണക്കുകൂട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.